Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമിഷൻ വിങ്സ്...

മിഷൻ വിങ്സ് ഒാഫ് കംപാഷൻ കാരുണ്യം ചിറകുവിടർത്തി;  കുരുക്കിലായിപ്പോയവർ നാടണഞ്ഞുതുടങ്ങി 

text_fields
bookmark_border
മിഷൻ വിങ്സ് ഒാഫ് കംപാഷൻ കാരുണ്യം ചിറകുവിടർത്തി;  കുരുക്കിലായിപ്പോയവർ നാടണഞ്ഞുതുടങ്ങി 
cancel

ദുബൈ: കാലങ്ങളായി പ്രവാസഭൂമിയിൽ നാടിനും വീടിനും വേണ്ടി വിയർപ്പൊഴുക്കി, നാടണയാനാവാതെ കുരുങ്ങിപ്പോയവരെല്ലാം ഇന്ന് കണ്ണീർവാക്കുകളോടെ നന്ദി പറയുന്ന തിരക്കിലാണ്. കരകയറാനാവില്ലെന്ന ദുരിതത്തിൽ നിന്നും തീരാവേദനയിൽ നിന്നും കൈപിടിച്ചുയർത്തി, കാരുണ്യത്തിെൻറ  ചിറകുവിരിച്ച് നാട്ടിലേക്ക് പറക്കാൻ ചേർത്തുപിടിച്ചതിനുള്ള നന്ദി എങ്ങ‍െന വാക്കുകളിലൂടെ  പറഞ്ഞുതീർക്കാനാകുമെന്ന വിഷമത്തിലാണിവർ.

കരളുകത്തുന്ന കാലത്തും കനിവിെൻറ കുളിർമഴ പെയ്യിക്കാൻ ഗൾഫ് മാധ്യമവും മീഡിയവണും ഒരുക്കിയ മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിയിലൂടെ പിറന്ന നാടിെൻറ  സുരക്ഷിതത്വത്തിലേക്ക് പറന്നിറങ്ങിയവരെല്ലാം കണ്ഠമിടറിക്കൊണ്ടാണ് ഇൗ മഹാ മാനവിക പദ്ധതിക്ക് നന്ദി പറയുന്നത്. ദുരന്തം തീർത്ത പ്രതിസന്ധി കാലത്ത് കൈയിലുള്ളതെല്ലാം നുള്ളിപ്പെറുക്കിയിട്ടും ഒടുവിൽ വിമാനമെത്തുമ്പോൾ ടിക്കറ്റിന് പണം തികയാതെ നിരാശയിലാണ്ടവരെ ചേർത്തുപിടിക്കാൻ പ്രവാസിലോകത്തിെൻറ  നിശ്വാസങ്ങൾക്കൊപ്പം നിലയുറപ്പിച്ച ഗൾഫ് മാധ്യമവും മീഡിയവണും രൂപകൽപന ചെയ്ത പദ്ധതിയിലൂടെ യു.എ.ഇയിൽ നിന്ന് മാത്രം 55ഓളം പേരാണ് ഇതിനകം നാട്ടിലെത്തിയത്. വിവിധ ജി.സി.സി രാജ്യങ്ങളിലായി ആയിരങ്ങളാണ് യാത്രക്കായി എല്ലാ തയാറെടുപ്പുകളും നടത്തി കാത്തിരിക്കുന്നത്.

നാടിനും കുടുംബത്തിനുമായി നല്ലൊരു ജീവിതം സമർപ്പിച്ച് കഴിഞ്ഞിട്ടും പ്രവാസലോകത്ത് ആരുമല്ലാതായിത്തീരാനായിരുന്നു കോവിഡ് കാലത്ത് ഇവരുടെ വിധി. പറയാനോ പങ്കുവെക്കാനോ ഉറ്റവരോ ഉടയവരോ ഇല്ലാതെ മുറികളിലൊതുങ്ങിപ്പോയവർ, നാമമാത്രമായ ശമ്പളം ജോലിയിൽ നിന്ന് ലഭിക്കുന്നതിനിടെ ജോലി പോലും ഇല്ലാതായവർ, നിറമുള്ള സ്വപ്നങ്ങളുമായി പറന്നിറങ്ങി മഹാമാരിക്കാലത്ത് തനിച്ചായിപ്പോയ വിസിറ്റ് വിസക്കാർ, രോഗവും ദുരിതങ്ങളും തീർത്ത തടവറയിൽ നിന്ന് നാടെന്നത് ഇനി ഒരു സ്വപ്നം മാത്രമെന്ന് ചിന്തിച്ചുകൂട്ടിയവർ, നിറവയറുമായി നിൽക്കുമ്പോഴും നിലക്കാത്ത വേദന തിന്ന് കഴിയേണ്ടിവന്ന ഗർഭിണികൾ... ഇവരിൽ മിക്കവരും ഇന്ന് ആശ്വാസതീരണമണഞ്ഞതിെൻറ സന്തോഷത്തിലാണ്. പലരും നാടിെൻറ  നനുത്ത സ്നേഹത്തിലേക്ക് ചേക്കേറിയെങ്കിലും ശേഷിക്കുന്നവർ എംബസിയിൽ നിന്നുള്ള വിളിയും കാത്തിരിക്കുകയാണ്. എല്ലാ വേദനകൾക്കുമൊടുവിൽ സന്തോഷത്തിെൻറ  നാളുകളെത്തുമെന്ന പല്ലവിയെ യാഥാർഥ്യമാക്കിയ പ്രവാസി ലോകത്തെ ആദ്യ മലയാള മാധ്യമത്തിനോടാണ് ഇവർക്കെല്ലാം കടപ്പാട് പങ്കുവെക്കാനുള്ളത്. വെയിൽ കത്തുന്ന മരുഭൂമിയിൽ ഇപ്പോഴും കാരുണ്യത്തിെൻറ  ഉറവ പ്രവഹിക്കുക തന്നെയാണെന്ന് തെളിയിച്ചുകൊണ്ട് പ്രവാസ ലോകത്തെ സുമനസ്സുകളും വ്യാപാര പ്രമുഖരും വ്യവസായ സ്ഥാപനങ്ങളും മാത്രമല്ല, പ്രവാസി വീട്ടമ്മമാരും കാശ്കുടുക്ക കൈമാറിയ കുരുന്നുകൾ വരെയുമാണ്, കുരുക്കിലായിപ്പോയവരെല്ലാം കൂടണയണമെന്ന നിശ്ചയദാർഢ്യത്തോടെ ഇതിനൊപ്പം ചേർന്നുനിൽക്കാനെത്തിയത്. എല്ലാവരോടും തീർത്താൽ തീരാത്ത സ്നേഹവും കടപ്പാടുമാണ് കടൽകടന്നു നാട്ടിലെത്തിയവരും നാട്ടിലേക്ക് പറക്കാൻ കാത്തിരിക്കുന്നവരും ഒരേ സ്വരത്തിൽ പങ്കുവെക്കുന്നത്. 

‘‘വല്യ ഉപകാരമായി... തീർത്താൽ തീരാത്ത നന്ദിയുണ്ട്. നിങ്ങൾ ഓരോരുത്തരോടും വലിയ കടപ്പാടുമുണ്ട്. പടച്ചവൻ നിങ്ങളെയെല്ലാം കാത്തുരക്ഷിക്കും’’ കുറഞ്ഞ ദിവസമെങ്കിലും കൂടെ നിർത്തിക്കാൻ ഭാര്യയെ ഗൾഫിലേക്ക് െകാണ്ടുവന്ന് കോവിഡ് കാലത്ത് കുടുക്കിലായിപ്പോയ കാസർകോട് സ്വദേശി അഹമ്മദ് ഷഫീഖിെൻറ  വാക്കുകളാണിത്. ദുരന്തകാലത്ത് ശമ്പളം മുടങ്ങിയതോടെ ഗർഭിണിയായ ഭാര്യയും ഇദ്ദേഹവും ദുരിതകാലത്തിലൂടെയാണ് കടന്നുപോയത്. ലേബർ കാമ്പിൽ കഴിഞ്ഞിരുന്ന ഇദ്ദേഹം ഭാര്യയെ കൊണ്ടുവരുന്നതിന് മാത്രമായാണ് റൂമെടുത്തത്. ഇതിനിടെ ജോലി പോയതോടെ എല്ലാം തകിടം മറിഞ്ഞു. എംബസിയിൽ നിന്നുള്ള വിളിയെത്തിയിട്ടും ടിക്കറ്റെടുക്കാൻ പണമില്ലാതെ നിസ്സഹനായ ഇദ്ദേഹത്തിെൻറ  ഭാര്യക്ക് മിഷൻ വിങ്സ് ഓഫ് കംപാഷനിലൂടെയാണ് ടിക്കറ്റ് തരപ്പെടുത്തി നൽകിയത്. ഗർഭിണിയായ ഭാര്യ ബുധനാഴ്ച നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. 

പ്രിയതമയുടെ ചേതയനറ്റ ശരീരം അവസാനമായി ഒരു നോക്കുകാണാൻ പോലും ഭാഗ്യമില്ലെന്ന് വിലപിച്ച് കരഞ്ഞുതളർന്ന പാലക്കാട് സ്വദേശി വിജയകുമാർ കോവിഡ് കാലത്തെ പ്രവാസലോകത്തിെൻറ  തന്നെ നൊമ്പരമായിരുന്നു. വിജയകുമാറിെൻറ  കണ്ണീർക്കഥ ലോകത്തോട് വിളിച്ചുപറഞ്ഞ ഗൾഫ് മാധ്യമവും മീഡിയവണും തന്നെ ഇദ്ദേഹത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ടിക്കറ്റും നൽകിയാണ് ദുബൈയിൽ നിന്ന് യാത്രയയച്ചത്. നാട്ടിലെത്തി പ്രിയപ്പെട്ടവളുടെ കുഴിമാടത്തിൽ അവസാന പിടി മണ്ണിട്ട ശേഷം വിജയകുമാർ വിളിച്ചു; ‘‘എന്നെ ഇന്നിവിടെ എത്തിച്ചത് നിങ്ങൾ മാധ്യമങ്ങളാണ്. എനിക്കുവേണ്ട ടിക്കറ്റ് നൽകിയത് ഗൾഫ് മാധ്യമവും മീഡിയവൺ ടി.വിയുമാണ്. ഇല്ല, മരണംവരെ മറക്കാനാവാത്ത കടപ്പാടാണ് എനിക്ക് നിങ്ങളോടുള്ളത്’’. 

പ്രിയപ്പെട്ടവൾ പകുത്തുനൽകിയ കരളുമായി, ജീവിത പ്രതിസന്ധികളെ അതിജീവിക്കാൻ ദുബൈയിലെത്തിയ തിരുവനന്തപുരം സ്വദേശി രാജ്കുമാറിന് സ്നേഹത്തിെൻറ  കരവലയം തീർക്കാനും മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിക്ക് കഴിഞ്ഞു. ചെറിയൊരു അണുബാധ പോലും ജീവൻ അപകടത്തിലാക്കുമെന്നിരിക്കെ, അതീവ സുരക്ഷിതനായി നാട്ടിലേക്ക് തിരിക്കാൻ ഇദ്ദേഹത്തിെൻറ  കൈയിൽ ടിക്കറ്റ് വെച്ചുകൊടുത്തത് ഇൗ പദ്ധതി വഴിയായിരുന്നു. വിടാതെ വേട്ടയാടുന്ന ജീവിത ദുരിതങ്ങൾക്ക് അൽപമെങ്കിലും ആശ്വാസം പകരാനായിരുന്നു വയനാട് പിണങ്ങോട് സ്വദേശി റംല അബൂദബിയിലെത്തിയത്. എന്നാൽ, ലോക്ഡൗണിൽ കുടുങ്ങിപ്പോയ ഇൗ വീട്ടമ്മ, നാട്ടിലേക്ക് മടങ്ങുന്നതിനായി പലവാതിലുകളും മുട്ടിയ ശേഷമാണ് മിഷൻ വിങ്സ് ഓഫ് കംപാഷനെ തേടിയെത്തിയിരുന്നത്. എത്രയും വേഗത്തിൽ വീടണയാനുള്ള മടക്ക ടിക്കറ്റ് നൽകിയാണ് റംലയെ പ്രവാസലോകം യാത്രയാക്കിയത്. ‘‘ടിക്കറ്റ് നൽകിയത് മീഡിയവണും ഗൾഫ് മാധ്യമവുമാണ് എന്നറിയാം,  ഇതിനു പിന്നിൽ  പ്രവർത്തിച്ചവരെല്ലാം എന്നും എെൻറ  പ്രാർഥനയിലുണ്ടാവും’’-- വയനാട് കൽപറ്റയിലെ സർക്കാർ ക്വാറൻറീൻ സെൻററിൽ കഴിയുന്ന റംല അയച്ച മെസേജ് ഇങ്ങനെയായിരുന്നു. 

നല്ലൊരു ജീവിതവും നിറമുള്ള ഭാവിയും സ്വപ്നം കണ്ട് ഇവിടേക്കുവന്ന് വഴിമുട്ടിപ്പോയവരും ഒരുകാലത്ത് ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി ഇന്ന് സന്നദ്ധപ്രവർത്തകർ കൊണ്ടുവരുന്ന ഭക്ഷണപ്പൊതിക്കായി കാത്തിരിക്കുന്നവരുമെല്ലാം കോവിഡ് തീർത്ത പ്രതിസന്ധിയിൽ കുടുങ്ങിപ്പോയ പശ്ചാത്തലത്തിലാണ് പ്രവാസി മലയാളിയുടെ ഹൃദയത്തുടിപ്പായ ഗൾഫ് മാധ്യമവും മീഡിയവണും  മിഷൻ വിങ്സ് ഒാഫ് കംപാഷൻ എന്ന പേരിൽ അർഹരായവരെ പിറന്ന നാട്ടിലെത്തിക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്തത്. നന്മ വറ്റാത്ത പ്രവാസി സമൂഹവും വ്യവസായ നായകരും നിശ്ശബ്ദ സേവകരും ഗൾഫ് മാധ്യമവും മീഡിയവണും ചേർന്ന് മുൻകാലങ്ങളിലും തണലൊരുക്കിയതിെൻറ  ചുവടുപിടിച്ചാണ് ലോകം മുഴുവൻ പ്രതിസന്ധിയിലായ ഇക്കാലത്തും കാരുണ്യഹസ്തവുമായി മുന്നിട്ടിറങ്ങിയത്. പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെ നിരവധി പേർ പിന്തുണ അറിയിച്ച് രംഗത്തെത്തിയതോടെ പ്രവാസലോകം രണ്ടു ൈകയും നീട്ടി ഇൗ മഹാ ഉദ്യമത്തെ ഏറ്റെടുക്കുകയായിരുന്നു.  

പ്രവാസികളുടെ ക്ഷേമത്തിനായി വിനിയോഗിക്കേണ്ട കോടികൾ കൈയിൽ വെച്ച്  ഇൗ പരീക്ഷണ ഘട്ടത്തിലും വിലപേശൽ തുടരുമ്പോൾ പ്രതിസന്ധിയിൽ മുങ്ങിത്താഴുന്നവരെ വിധിക്ക് വിട്ടു കൊടുക്കാനാവില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് പദ്ധതിയിലൂടെ ഗൾഫ് മാധ്യമവും മീഡിയവണും മുന്നോട്ടുവെച്ചത്. ഇൗ നിർണായക ഘട്ടത്തിലും പ്രതീക്ഷയോടെ നോക്കിനിൽക്കുന്ന പ്രവാസികളെ ചേർത്തുപിടിക്കുകയാണ് കരുണ വറ്റിയിട്ടില്ലാത്ത പ്രവാസലോകം. 

നിരവധി വ്യവസായ പ്രമുഖരും കമ്പനികളും സ്ഥാപനങ്ങളും നൂറുകണക്കിന് ടിക്കറ്റുകളാണ് പദ്ധതിയിലേക്ക് സംഭാവന ചെയ്തത്. നൂറുകണക്കിന് സുമനസ്സുകളും പ്രവാസി പ്രമുഖർ മുതൽ വീട്ടമ്മമാരും കുരുന്നുകളും വരെ സഹായഹസ്തവുമായി മുന്നോട്ടുവന്നതോടെ ശരിക്കും പ്രവാസലോകം ഒറ്റക്കെട്ടായാണ് കാരുണ്യത്തിെൻറ  ചിറകുകളൊരുക്കിയത്. 
അത്യാവശ്യമായി നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നില്ലെങ്കിലും നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന അത്യാവശ്യക്കാരായ രണ്ടുപേരെ നാട്ടിലയക്കാനുള്ള പിന്തുണ നൽകിയയാൾ, പേര് പരസ്യപ്പെടുത്തരുത് എന്ന നിബന്ധനയോടെ രണ്ടുപേരുടെ യാത്രാചെലവ് ഏറ്റെടുത്ത അൽഖൂസിലുള്ള വീട്ടമ്മ, അർഹരെ മാത്രം നാട്ടിലെത്തിക്കണമെന്ന നിബന്ധന വെച്ച് ടിക്കറ്റിനുള്ള പണം കൈമാറിയ സാധാരണ പ്രവാസി, ശമ്പളം കൃത്യമായി ലഭിക്കുമോ എന്ന് പോലും ഉറപ്പില്ലാത്ത ഘട്ടത്തിലും സഹായിക്കാനെത്തിയ അബൂദബിയിൽ നിന്നുള്ള തിരുവനന്തപുരം സ്വദേശി.... കരുണ വറ്റിയിട്ടില്ലാത്ത മഹാമനസ്കരുടെ നിര നീളുക തന്നെയാണ്.  ഇൗ മണ്ണിൽ ഒരു മനുഷ്യജീവിയും ഒറ്റക്കല്ലെന്ന് ഉറക്കെ പറയാൻ,  ഒന്നിച്ചുനിൽക്കാൻ നമുക്ക് കഴിയുമെന്ന് ഉറക്കെ പറയുക തന്നെയാണ് മിഷൻ വിങ്സ് ഒാഫ് കംപാഷനും പ്രവാസ ലോകവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - uae-uae news-gulf news
Next Story