രാജ്യമൊട്ടുക്കും കനത്ത മഴ
text_fieldsഅബൂദബി: വ്യാഴാഴ്ച വൈകീട്ട് ആരംഭിച്ച മഴ ഇന്നലെയും രാജ്യമൊട്ടുക്കും തുടർന്നു. അൽ ഐൻ ഹത്തം അൽഷഖ്ല പ്രദേശത്ത് ലഭിച്ച 184.8 മി.മീറ്റർ മഴയാണ് രാജ്യത്ത് രേഖപ്പെടുത്തിയ റെക്കോഡ് മഴയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. വടക്കൻ എമിറേറ്റിലെ ഖോർഫക്കാ നിൽ 1996നുശേഷം ലഭിച്ച ഏറ്റവും ഉയർന്ന മഴയാണ് ഇത്തവണത്തേത്. 144 മി.മീറ്റർ മഴയാണിവിടെ പെ യ്തയത്.
അബൂദബി എമിറേറ്റിലെ അൽഐനിനടുത്തുള്ള ദംസത്ത് മേഖലയിൽ 171 മി.മീറ്ററും, മെസ്യാദിൽ 168.2 മി.മീറ്ററും, അൽ ഫൂവയിൽ 153 മി.മീറ്ററും, ഫലജ് അൽ മുഅ്ലയിൽ 133.6 മി.മീറ്ററും മഴ പെയ്തതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. അൽ ഷാബിയ, സുവൈഹാൻ, അൽ-ഷൈബ് എന്നിവിടങ്ങളിൽ 126 മി.മീറ്ററും, അൽ-അറാദിൽ 123.6, അൽ ഫഖായ, അൽ-ഫർഫാർ എന്നിവിടങ്ങളിൽ 120 മി.മീറ്ററും രുക്നയിലും റസീനിലും 114.6 മി.മീറ്ററും മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ദുബൈ വിമാനത്താവളം, അൽ ഷവാമെഖ്, ബുഹമ്ര, അൽ ഖസ്ന, റാസ് ഗനാദ, വത്തീദ്, ഉംഗാഫ, എമിറേറ്റ്സ് യൂനിവേഴ്സിറ്റി, അൽ ഫാവ്, അൽ ഖത്തറ, മസാഫി, ഷാവ്ക, അൽ ദെയ്ദ്, മലീഹ, അൽ തവെയ്ൻ, ഫുജൈറ, മനാമ, ജബൽ ജെൻസ്, ജബൽ ഹാഫിത്, കൽബ, അൽ അവാർ, അർജാൻ, അൽ റീം ദ്വീപ് എന്നിവിടങ്ങളിൽ 50 മുതൽ 100 മി.മീറ്റർവരെ മഴ രേഖപ്പെടുത്തി.
മദീന സായിദ്, ലിഹബാബ്, ജബൽ ദാന, യാസാത്ത്, മകാസിബ്, സർ ബനിയാസ്, ദാസ് ഐലൻഡ്, ഡൽമ ദ്വീപ്, ജുസൂറ, മഖ്രിസ് എന്നിവിടങ്ങളിൽ 50 മി.മീറ്ററിൽ താഴെയാണ് മഴ രേഖപ്പെടുത്തിയത്. ഖർനീൻ ദ്വീപ്, റുവൈസ്, ബറാക, അൽ ദഫ്ര, ഉം അൽ അൽ സുമുൽ, ബുർജ് ഖലീഫ എന്നിവിടങ്ങളിൽ 10 മി.മീറ്റർ മഴ ലഭിച്ചു.വടക്കൻ എമിറേറ്റ് പ്രദേശങ്ങളിലെ ഷോക, അൽ-സറൂജ്, മാഫ്ന, ഹാം, സിജി താഴ്വരകളിലെ ഡാമുകൾ നിറയാനും മഴവെള്ളം കാരണമായി.
കനത്ത മഴക്കൊപ്പം ഇടിവെട്ടുമുണ്ടായി. പശ്ചിമ അബൂദബിയിലെ ഗയാത്തി, താരിഫ്, റുവൈസ്, അൽ മിർഫ, ഖലീഫ സിറ്റി, സുവൈഹാൻ, അൽഐൻ, അൽ ഷവാമെക്, റാസ് അൽഖൈമ, അൽ ദഫ്ര എന്നിവിടങ്ങളിൽ കനത്ത മഴ ലഭിച്ചതായി ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നു. ഞായറാഴ്ച അസ്ഥിര കാലാവസ്ഥയിൽ മാറ്റം പ്രതീക്ഷിക്കുന്നതായും ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഭാഗികമായി തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. എന്നാൽ, പർവതമേഖലകളായ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ നേരിയ മഴക്ക് സാധ്യതയുള്ളതായും താപനില ഗണ്യമായി കുറയുമെന്നും കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.