Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവരയിലൂടെ...

വരയിലൂടെ വളരാന്‍ മോഹിച്ചു; തലവര ഡെലിവറി ബോയിയാക്കി

text_fields
bookmark_border
വരയിലൂടെ വളരാന്‍ മോഹിച്ചു; തലവര  ഡെലിവറി ബോയിയാക്കി
cancel
camera_alt?????? ????? ?????????????? ??????????????????? ?????????

ദുബൈ: ഗ്രോസറി കടയിലെ ഒഴിവു സമയങ്ങളില്‍ സിഗരറ്റ് പെട്ടിയുടെ കാലിക്കവറില്‍ പെന്‍സി ല്‍ വിസ്മയം തീര്‍ക്കുന്ന ഒരു കലാകാരനുണ്ട്‌ ദുബൈ കറാമയില്‍. മലപ്പുറം പൊന്നാനി ചാണ റോഡ ിലെ പുതുവീട്ടില്‍ കുഞ്ഞിബാവ-ആമിനു ദമ്പതികളുടെ മകന്‍ മുഹമ്മദ്‌ റഫീഖ്. ജീവിതത്തില െ നല്ല നാളുകളില്‍ നഷ്ടമായ കലയെ പ്രവാസലോകത്തിരുന്ന് ആരാരുമറിയാതെ തിരിച്ചു പിടി ക്കാനുള്ള ശ്രമത്തിലാണ് 24 വര്‍ഷമായി പ്രവാസിയായ റഫീഖ്. കടയില്‍ ഡെലിവറി ബോയിയായും സെയില്സ്മാനായും കാഷ്യറായും ജോലി ചെയ്യുന്ന ഈ യുവാവ് ഏറെയും വരക്കുന്നത് ഇതുവരെ നേരിട്ടു കാണാത്ത മഹത് വ്യക്തികളുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ.

കുട്ടിക്കാലത്ത് ചിത്ര രചനയില്‍ തൽപരനായിരുന്ന. സ്കൂളില്‍ നല്ലൊരു ചിത്രവരക്കാരനും കയ്യെഴുത്തു പ്രതിഭയും ആയി അറിയപ്പെട്ടിരുന്നുവെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമല്ലാഞ്ഞതിനാൽ സ്കൂള്‍ മത്സരങ്ങളിലൊന്നും കഴിവ് തെളിയിക്കാന്‍ അവസരം കിട്ടിയില്ല. പലപ്പോഴും വീട്ടിലെ ചുമരുകളിലും കൂട്ടുകാരുടെ പുസ്തക താളുകളിലും സ്കൂള്‍ ബഞ്ചിലും റഫീഖിെൻറ ചിത്രങ്ങള്‍ പിറവികൊണ്ടു. നല്ലൊരു കലകാരനാവാന്‍ തന്നെയായിരുന്നു ആഗ്രഹം. എന്നാല്‍ വീട്ടിലെ ഏക ആണ്‍ തരിയായ റഫീഖിന് കുടുംബ ഭാരം കുട്ടിക്കാലത്തെ തലയിലേല്‍ക്കേണ്ടി വന്നു. പത്താം ക്ലാസ് കഴിഞ്ഞയുടന്‍ ഗള്‍ഫിലെത്തി. 1995 ല്‍ ആണ് കറാമയിലെ ഗ്രോസറില്‍ ഡെലിവറി ബോയിയായി എത്തിയത്. ഇന്നും ഇതേ കടയിലെ ജീവനക്കാരനാണ്. വരക്കണമെന്ന് ആഗ്രഹിച്ചെങ്കിലും പണിത്തിരക്കൊഴിയാത്തതിനാൽ കഴിഞ്ഞില്ല . തന്നെ ആകര്‍ഷിച്ച വ്യക്തിത്വങ്ങളെ കടലാസില്‍ പകര്‍ത്തണമെന്ന ആഗ്രഹം വര്‍ഷങ്ങളോളം കൊണ്ടു നടന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജോലിക്കിടെ അൽപം സമയം കണ്ടെത്തി വര പുനരാരംഭിക്കുകയായിരുന്നു. പുറത്തുപോയി ചിത്ര രചനക്കുള്ള പേപ്പറുകള്‍ വാങ്ങാൻ പോലും സമയം ലഭിക്കാഞ്ഞതിനാൽ പലപ്പോഴും കടയില്‍ ഒഴിവാക്കിയ കാലി സിഗരറ്റ് പെട്ടിയുടെ പുറം ചട്ടയിലാണ് കലാ പ്രകടനം നടത്തിയത്.
ചിത്ര കലയുടെ എല്ലാ രീതികളും വഴങ്ങുമെങ്കിലും ഏറെ ശ്രമകരമായ പെന്‍സില്‍ ഡ്രോയിങിലാണ് അധിക വരകളും. പ്രശസ്ത വ്യക്തികളെ ക്യാന്‍വാസില്‍ പകര്‍ത്താനാണ് ഏറെ താല്‍പര്യം.

യു.എ.ഇ രാഷ്ട്രപിതാവ്‌ ശൈഖ് സായിദ്, രാഷ്ട്രപതി ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്‍ , യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും, അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് ഹംദാന്‍ , എ.പി.ജെ അബ്ദുല്‍ കലാം , ഇന്ദിരാഗാന്ധി, സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പിണറായി വിജയന്‍ , ഉമ്മന്‍ചാണ്ടി, വ്യവസായി എം.എ. യൂസഫലി, മുന്‍ കലക്ടര്‍ അനുപമ തുടങ്ങിയരുടെ ചിത്രങ്ങളാണ് റഫീഖ് ഇൗയിടെ വരച്ചത്. ഒരു പോര്‍ട്രെയ്റ്റ് വരച്ചു തീര്‍ക്കാന്‍ മൂന്നു മണിക്കൂർ കഠിന ശ്രമം ആവശ്യമാണ്.

അന്നം തരുന്ന നാടിെൻറ അധിപനായ ദുബൈ ഭരണാധികാരിയെ വരക്കാനാണ് റഫീഖിന് കൂടുതല്‍ ഇഷ്ടം. ശൈഖ് മുഹമ്മദിെൻറ പല പോസിലുള്ള നിരവധി ചിത്രങ്ങള്‍ വരച്ചു. യു.എ.ഇ ഭരണ കര്‍ത്താക്കളുടെ ചിത്രങ്ങള്‍ പലതും ഗ്രോസറിയില്‍ ഫ്രെയിം ചെയ്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പണത്തിനായി ചിത്രങ്ങള്‍ വില്‍ക്കാറില്ലെന്ന് റഫീഖ് പറയുന്നു . എന്നാല്‍ പലര്‍ക്കും ചിത്രങ്ങള്‍ വരച്ചു നല്‍കിയിട്ടുണ്ട് . പെയിൻറിങ് കൂടി ചെയ്യാമെന്നാണ് ആഗ്രഹം . എന്നാല്‍ കടയില്‍ ഇരുന്നുകൊണ്ടുള്ള വരക്ക് പരിമിതികളുണ്ടെന്നതാണ് പ്രശ്നം . തത്സമയം ആളുകളുടെ മുഖം കടലാസില്‍ പകര്‍ത്തുന്ന ചിത്ര രചനക്കുള്ള ശ്രമങ്ങളിലാണിപ്പോള്‍ . അതോടൊപ്പം ചിത്രങ്ങളുടെയും ഒരു കൊച്ചു പ്രദര്‍ശനം ദുബൈയില്‍ നടത്താനും സ്വപ്നമുണ്ട് . ഉമൈമത്ത് ആണ് ഭാര്യ . മക്കള്‍ റുഷിദ,റസല്‍,റൈഫ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsrafeeq vara
News Summary - rafeeq vara-uae-gulf news
Next Story