ഹൂതി ആക്രമണം പ്രതിരോധിക്കാൻ അവകാശമുണ്ട് -യു.എ.ഇ
text_fieldsദുബൈ: ഹൂതികളുടെ ആക്രമണത്തിനെതിരെ സ്വയംപ്രതിരോധത്തിന് രാജ്യത്തിന് അവകാശമുണ്ടെന്ന് യു.എ.ഇ പ്രസിഡൻറിെൻറ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ്. അബൂദബിയിലെ ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ യമനിലെ ഐക്യരാഷ്ട്രസഭ പ്രതിനിധി ഹാൻസ് ഗ്രണ്ട്ബെർഗുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതി ഭീകരരുടെ പ്രവർത്തനങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹത്തിെൻറ ശക്തമായ നിലപാട് അനിവാര്യമാണ്.
വെടിനിർത്തലിനും രാഷ്ട്രീയ പരിഹാരത്തിനുമുള്ള എല്ലാ ശ്രമങ്ങളെയും ഹൂതികൾ നിരാകരിക്കുകയാണ്. യു.എ.ഇ പതാകയേന്തിയ കപ്പൽ തട്ടിയെടുത്തശേഷം അബൂദബിയിൽ ആക്രമണം കൂടി നടത്തിയത് അന്താരാഷ്ട്ര കപ്പൽ സഞ്ചാരത്തിനുതന്നെ വ്യക്തമായ ഭീഷണിയാണ് -അദ്ദേഹം യു.എൻ ദൂതനോട് വിശദീകരിച്ചു. 2019ലെ സ്റ്റോക്ഹോം അന്താരാഷ്ട്ര കരാറിന് വിരുദ്ധമായാണ് ഹൂതികളുടെ പ്രവർത്തനമെന്നും യമനിലെ ഹുദൈദ തുറമുഖം കേന്ദ്രീകരിച്ച് കടൽക്കൊള്ള, യുദ്ധ ധനസഹായം, സൈനിക താവളങ്ങൾ എന്നിവ ഒരുക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വെടിനിർത്തലിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ യു.എ.ഇ പിന്തുണക്കുമെന്നും എന്നാൽ, സ്വന്തം മണ്ണിൽ ആക്രമണങ്ങളുണ്ടാകുമ്പോൾ പ്രതിരോധിക്കാൻ രാജ്യത്തിന് അവകാശമുണ്ടെന്നും ഗർഗാഷ് വ്യക്തമാക്കി. ഭീകരരുടെ യമനിലെയും മേഖലയിലെ മറ്റിടങ്ങളിലെയും ആക്രമണങ്ങൾക്കെതിരെ യു.എൻ ശക്തമായ നിലപാടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഹൂതി ആക്രമണത്തിനെതിരെ അപലപിക്കുകയും യു.എ.ഇക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്ത അന്താരാഷ്ട്ര സമൂഹത്തിന് അദ്ദേഹം നന്ദിയറിയിച്ചു. നൂറിലേറെ രാജ്യങ്ങളും ആഗോള കൂട്ടായ്മകളുമാണ് യു.എ.ഇക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
ഹൂതി ആക്രമണത്തെ അപലപിച്ച് യു.എൻ രക്ഷാസമിതി
ദുബൈ: അബൂദബിയിലെ ഹൂതി ഭീകരാക്രമണത്തെ അപലപിച്ച് യു.എൻ രക്ഷാ സമിതി. ഹീനമായ ഭീകരപ്രവർത്തനം എന്നു വിശേഷിപ്പിച്ച് ഐകകണ്ഠ്യേനയാണ് സമിതി ആക്രമണത്തെ തള്ളിപ്പറഞ്ഞത്. സൗദിയിലെയും യു.എ.ഇയിലെയും ഹൂതി ആക്രമണങ്ങൾക്കുപിന്നിൽ പ്രവർത്തിക്കുന്ന കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് നേര േത്ത സംഭവത്തെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു. നിലവിൽ രണ്ടുവർഷക്കാലത്തേക്ക് താൽക്കാലികമായി യു.എൻ രക്ഷാ സമിതിയിൽ യു.എ.ഇക്ക് അംഗത്വമുണ്ട്. ആക്രമണം ചർച്ച ചെയ്യാൻ അടിയന്തര രക്ഷാസമിതി വിളിക്കണമെന്ന് കഴിഞ്ഞ ദിവസം യു.എ.ഇ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.