Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎൻ.കെ....

എൻ.കെ. േപ്രമചന്ദ്രന് സി.എച്ച്. രാഷ്ട്രസേവാ പുരസ്കാരം

text_fields
bookmark_border
എൻ.കെ. േപ്രമചന്ദ്രന്  സി.എച്ച്. രാഷ്ട്രസേവാ പുരസ്കാരം
cancel

ദുബൈ: മുൻ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ് കോയയുടെ സ്മരണക്ക് ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ‘സി.എച്ച്. രാഷ്ട്രസേവാ പുരസ്കാരം’ എൻ.കെ. േപ്രമചന്ദ്രൻ എം.പി.ക്ക് സമ്മാനിക്കും. ജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ പാർലമെൻറിൽ നടത്തിയ ശക്തമായ ഇടപെടലുകൾക്കും വർഗീയതക്കും ഫാഷിസത്തിനുമെതിരെ പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾക്കുമുള്ള അംഗീകാരമായാണ് ആദ്യ അവാർഡിന് എൻ.കെ. പ്രേമചന്ദ്രനെ തെരഞ്ഞെടുത്തതെന്ന് ജൂറി ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി ദുബൈയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

50001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം 28ന് ദുബൈ വിമൻസ് അസോസിയേഷൻ ഹാളിൽ നടക്കുന്ന സി.എച്ച്. അനുസ്മരണ ചടങ്ങിൽ വെച്ച് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ സമ്മാനിക്കും. എം.എസ്.എഫ്. സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ, എം.എ. റസാഖ്മാസ്റ്റർ തുടങ്ങിയവരും വിദ്യാഭ്യാസ, സാംസ്കാരിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും.

പ്രവാസികളുടെ വിഷയങ്ങൾ പാർലമെൻറിൽ അവതരിപ്പിക്കുന്നതിനും അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നതിനും പ്രേമചന്ദ്രൻ എന്നും മുന്നിലുണ്ടായിരുന്നുവെന്ന് എം.സി. വടകര, റീജൻസി ഗ്രൂപ്പ് എം.ഡി ഡോ. അൻവർ അമീൻ ചേലാട്ട്, മുസ്ലിം യൂത്ത്ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ എന്നിവർ ഉൾപ്പെട്ട അവാർഡ് നിർണയ സമിതി അഭിപ്രായപ്പെട്ടു. മികച്ച സാമാജികർ, മതേതര–ലിബറൽ–സാമൂഹിക സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്ന പൊതുപ്രവർത്തകർ, ജീവകാരുണ്യ–സാംസ്കാരികരംഗങ്ങളിൽ മികച്ച സേവനങ്ങളർപ്പിക്കുന്ന വ്യക്തികൾ എന്നിവർക്ക് എല്ലാവർഷവും സി.എച്ചിെൻറ പേരിൽ അവാർഡുകൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - gulf news-gulf news
Next Story