ഒരു മാസത്തിന് ശേഷം കടലിൽ കണ്ടെത്തിയ മൃതദേഹത്തിന് കോവിഡ് പോസിറ്റിവ്
text_fieldsദുബൈ: മരിച്ചശേഷം ഒരു മാസം കഴിഞ്ഞ് കടലിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിെൻറ കോവിഡ് പരിശോധന പോസിറ്റിവ്. മറ്റൊരു സംഭവത്തിൽ 17 ദിവസം മോർചറിയിൽ സൂക്ഷിച്ച മൃതദേഹത്തിനും കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. ദുബൈ പൊലീസിലെ ഫോറൻസിക് വിഭാഗമാണ് പരിശോധന ഫലം പുറത്തുവിട്ടത്. ദിവസങ്ങൾക്കു ശേഷവും മൃതദേഹങ്ങളിൽ വൈറസ് അവശേഷിക്കുന്നത് കണ്ടെത്തിയത് സംബന്ധിച്ച കണ്ടെത്തലുകൾ പ്രത്യേകം പ്രസിദ്ധീകരിക്കുമെന്ന് പൊലീസ് ഫോറൻസിക് മെഡിസിൻ വകുപ്പ് ഡയറക്ടർ മേജർ ഡോ. അഹമ്മദ് അൽ ഹാഷിമി അറിയിച്ചു. നിലവിൽ മനുഷ്യൻ മരിക്കുന്നതോടെ ശരീരത്തിലെ വൈറസ് മിക്കതും നശിക്കുമെന്നാണ് കണ്ടെത്തൽ.
എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ കണ്ടെത്തലാണ് ദുബൈ പൊലീസിെൻറ പരിശോധനയിൽ തെളിയിക്കപ്പെട്ടത്. മഹാമാരിയുടെ പശ്ചാത്തലത്തിൽ എല്ലാ മൃതദേഹങ്ങളും മറ്റു നടപടിക്രമങ്ങൾക്കൊപ്പം കോവിഡ് പരിശോധനക്കും വിധേയമാക്കുന്നുണ്ട് ദുബൈ പൊലീസ്. ആഗോള തലത്തിലെ ആവശ്യം പരിഗണിച്ച് എല്ലാ ഫോറൻസിക് നടപടിക്രമങ്ങളും ശരിയായി രേഖപ്പെടുത്തുകയും ഫലങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നതായും അധികൃതർ കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തലത്തിലെ സമ്മേളനങ്ങളിലും മറ്റു വേദികളിലും കണ്ടെത്തലുകൾ അവതരിപ്പിക്കാറുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.