Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോവിഡ്: പുതിയ...

കോവിഡ്: പുതിയ മാനദണ്ഡവുമായി അബൂദബി

text_fields
bookmark_border
കോവിഡ്: പുതിയ മാനദണ്ഡവുമായി അബൂദബി
cancel

അബൂദബി: പി.സി.ആര്‍ പരിശോധനയില്‍ കോവിഡ് പോസിറ്റിവ് സ്ഥിരീകരിക്കുന്നവര്‍ക്കും ഇവരുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവര്‍ക്കും അബൂദബിയില്‍ പുതിയ മാനദണ്ഡം പുറപ്പെടുവിച്ചു.

കോവിഡ് രോഗികള്‍ ശ്രദ്ധിക്കാന്‍

  • അമ്പതുവയസ്സിനു മുകളിലുള്ളവരും ഗുരുതര രോഗമുള്ളവരും ഗര്‍ഭിണികളും കോവിഡ് ബാധിതരായാല്‍ ഉടന്‍ ബന്ധപ്പെട്ട കോവിഡ് കേന്ദ്രത്തിലെത്തി വൈദ്യസഹായവും ഐസൊലേഷന്‍ നടപടിയും സ്വീകരിക്കണം.
  • 24 മണിക്കൂറിനിടെ രണ്ട് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ ഐസൊലേഷന്‍ അവസാനിപ്പിക്കാവൂ. അല്ലാത്ത പക്ഷം എട്ടുദിവസത്തിനുശേഷവും പത്തുദിവസത്തിനുശേഷവും പി.സി.ആര്‍ പരിശോധനക്ക് വിധേയരാവുകയും കഴിഞ്ഞ മൂന്നുദിവസങ്ങളിലൊന്നും രോഗലക്ഷണം കാണിക്കുന്നില്ലെങ്കില്‍ വൈദ്യപരിശോധനക്ക് ശേഷം ഐസൊലേഷന്‍ അവസാനിപ്പിക്കുകയും ചെയ്യണം.

മറ്റുവിഭാഗങ്ങളില്‍ പെടുന്നവര്‍

  • മേല്‍പറഞ്ഞ വിഭാഗത്തില്‍പെടാത്തതും താരതമ്യേന കുറഞ്ഞ രോഗലക്ഷണങ്ങള്‍ കാണുന്നവരും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തി പി.സി.ആർ പരിശോധന വീണ്ടും നടത്തുകയും ഐസൊലേഷന്‍ ചെയ്യുകയും വേണം. ഈ പരിശോധനയിലും കോവിഡ് സ്ഥിരീകരിച്ചാല്‍ ആരോഗ്യ വിദഗ്ധനെ കാണുകയും ഐസൊലേഷന്‍ പൂര്‍ത്തിയാക്കുകയും വേണം.
  • പരിശോധനയില്‍ നെഗറ്റിവാണ് ഫലമെങ്കില്‍ 24 മണിക്കൂറിനുശേഷം മൂന്നാമത്തെ പി.സി.ആര്‍ ടെസ്റ്റ് നടത്തണം. ഇതും നെഗറ്റിവ് ആണെങ്കില്‍ സാധാരണ ജീവിതത്തിലേക്കു കടക്കാം. എല്ലാവിധ മുന്‍കരുതല്‍ നടപടിയും സ്വീകരിക്കണം.

സമ്പര്‍ക്കമുണ്ടായവര്‍

  • കോവിഡ് രോഗികളുമായി അടുത്തിടപഴകിയവര്‍ക്ക് പി.സി.ആര്‍ പരിശോധനക്ക് വിധേയരാവാനും ഹോം ക്വാറന്‍റീന്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനുമാവശ്യപ്പെട്ട് എസ്.എം.എസ് ലഭിക്കും. ഈ മെസേജില്‍ നല്‍കിയ ലിങ്ക് ഉപയോഗിച്ചുവേണം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍.
  • വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ ഏഴുദിവസത്തെയും വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ പത്തുദിവസത്തെയും നിര്‍ബന്ധിത ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കണം. കോവിഡ് രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ ക്വാറന്‍റീനില്‍ തുടരുകയും വാക്‌സിന്‍ സ്വീകരിച്ചവര്‍ ആറാം ദിവസവും വാക്‌സിനെടുക്കാത്തവര്‍ ഒമ്പതാം ദിവസവും മറ്റൊരു പി.സി.ആര്‍ പരിശോധനക്കുകൂടി വിധേയരാവണം. ഈ പരിശോധനയിലും ഫലം നെഗറ്റിവാണെങ്കില്‍ ഇവര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് കടക്കാം. എന്നാല്‍, മുന്‍കരുതല്‍ നടപടികള്‍ തുടരണം.
  • 24 മണിക്കൂറിനിടെ രണ്ട് പി.സി.ആര്‍ പരിശോധനഫലം നെഗറ്റിവ് ആണെങ്കില്‍ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് ഐസൊലേഷന്‍ അവസാനിപ്പിക്കാം. അല്ലെങ്കില്‍ ഐസൊലേഷന്‍റെ എട്ടും പത്തും ദിവസങ്ങളില്‍ പി.സി.ആര്‍ പരിശോധന നടത്തുകയും കഴിഞ്ഞ മൂന്നുദിവസത്തിനിടെ രോഗലക്ഷണങ്ങളൊന്നും കാണിക്കാതെവരുകയും ചെയ്താല്‍ ഡോക്ടറെ കണ്ട് ഐസൊലേഷന്‍ അവസാനിപ്പിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Covid: New Protocols in Abu Dhabi
Next Story