Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇമറാത്തി...

ഇമറാത്തി ബഹിരാകാശ സഞ്ചാരികളുടെ യാത്രാ തീയതി ദീർഘിപ്പിച്ചു

text_fields
bookmark_border
ഇമറാത്തി ബഹിരാകാശ സഞ്ചാരികളുടെ യാത്രാ തീയതി ദീർഘിപ്പിച്ചു
cancel

ദുബൈ: ഇമറാത്തി ബഹിരാകാശ സഞ്ചാരികളുടെ യാത്ര ഇൗ വർഷം അവസാനത്തേക്ക് മാറ്റിയതായി മ ുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻറർ (എം.ബി.ആർ.എസ്.സി) അധികൃതർ അറിയിച്ചു. സോയുസ് 10 പ േടകത്തിെൻറ വിക്ഷേപണം പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. ബഹിരാകാശ സഞ്ചാര ത്തിന് തെരഞ്ഞെടുക്കപ്പെട്ട സുൽത്താൻ അൽ നിയാദി, ഹസ്സ അൽ മൻസൂറി എന്നിവർ റഷ്യയിൽ ശീതകാല പരിശീലനത്തിലാണ്.

ഇവരിൽ ഒരാൾ ഏപ്രിൽ അഞ്ച് മുതൽ 16 വരെ അന്താരാഷ്രട ബഹിരാകാശ നിലയത്തിലേക്ക് പോകുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അറിയിപ്പ്. കഴിഞ്ഞ ഒക്ടോബറിൽ പരാജയപ്പെെട്ട േസായൂസ് ദൗത്യം ഇൗ ഫെബ്രുവരിയിൽ വീണ്ടും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനാലാണ് മറ്റ് പദ്ധതികളുടെ തീയതികളിലും മാറ്റം വന്നത്.

ബഹിരാകാശ പദ്ധതികളിൽ തീതി മാറ്റം പതിവാണെന്ന് എം.ബി.ആർ.എസ്.സി. അസിസ്റ്റൻറ് ഡയറക്ടർ ജനറൽ സലീം അൽ മറി പറഞ്ഞു. ദുബൈ സാറ്റ് 1, ദുബൈ സാറ്റ് 2 എന്നിവയുടെ വിക്ഷേപണത്തിലും ഇത് സംഭവിച്ചിരുന്നു. വരുന്ന ആഴ്ചകളിൽ പദ്ധതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്നും അദ്ദേഹം പറഞ്ഞു. പരിശീലനം നേടുന്നവരിൽ ആരായിരിക്കും യാത്രക്കായി നിയോഗിക്കെപ്പടുന്നത് എന്ന വിവരവും അറിയിക്കുമെന്നും അേദ്ദഹം കൂട്ടിച്ചേർത്തു. അതിശൈത്യം അതിജീവിക്കാനുള്ള പരിശീലനമാണ് ഇപ്പോൾ നൽകുന്നത്. അടിയന്തിര ഘട്ടത്തിൽ സോയൂസിൽ തിരികെ വരുേമ്പാൾ സൈബീരിയ േപാലുള്ളയിടങ്ങളിലാണ് പെടുന്നതെങ്കിൽ രണ്ട് മൂന്ന് ദിവസം തനിയെ കഴിയാനുള്ള ശേഷി നേടുകയാണ് ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsastronauts
News Summary - astronauts-uae-gulf news
Next Story