Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയില്‍ അപകടത്തില്‍...

ദുബൈയില്‍ അപകടത്തില്‍ പരിക്കേറ്റ  മലയാളിക്ക് 1.15 കോടി നഷ്ടപരിഹാരം

text_fields
bookmark_border

ദുബൈ: വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ഒരു കോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ കോടതി അപ്പീല്‍ കോടതി വിധി. തൃശൂര്‍, അയ്യന്തോള്‍ സ്വദേശി  ശ്രീധരന്‍ ഗോപാലന്‍ നായര്‍ക്ക് അനുകൂലമായാണ് വിധി. ദുബൈ അല്‍ഖൂസിലെ ഒരു വര്‍ക്ക് ഷോപ്പില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്ന ശ്രീധരനെ 2014 ഫ്രെബ്രുവരിയില്‍ ജോലി സ്ഥലത്തുനിന്നും രാത്രി വീട്ടിലേക്ക് പോകുമ്പോള്‍ പാക്കിസ്താനി ഓടിച്ച കാര്‍  ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ നട്ടെല്ലിനും ഇടതു കാലിനും വലതു കാലിനും സാരമായ പരിക്കേറ്റു. ദുബൈയിലെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീധരനെ പല ശസ്ത്രക്രിയകള്‍ക്കും വിധേയനാക്കി. 15 ദിവസത്തിന് ശേഷം തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. നാട്ടിലെ ചികിത്സകള്‍ കഴിഞ്ഞ 2015 സെപ്റ്റംബറില്‍ തിരിച്ച് ദുബൈയിലത്തെിയ ശ്രീധരന്‍  സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍റ് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളിയുടെ നിയമോപദേശത്തിന്‍െറ അടിസ്ഥാനത്തില്‍ 15 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദുബൈ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. 
പ്രാഥമിക കോടതി രണ്ടു ലക്ഷം ദിര്‍ഹം മാത്രമാണ് നഷ്ടപരിഹാരം വിധിിച്ചത്. എന്നാല്‍ ഇതിനെതിരെ അഭിഭാഷകന്‍ അപ്പീല്‍ ഫയല്‍ ചെയ്തു. അപ്പീല്‍ കോടതി ശ്രീധരന്‍െറ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അംഗവൈകല്യത്തിന്‍െറ വ്യാപ്തിയും  പരിഗണിക്കുകയും നഷ്ടപരിഹാരത്തുകയായി 6.30 ലക്ഷം ദിര്‍ഹം നല്‍കാന്‍ എതിര്‍കക്ഷിയായ ദഫ്റാ ഇന്‍ഷുറന്‍സിനെതിരെ വിധിക്കുകയായിരുന്നു. എന്നാല്‍ ഈ തുക മതിയായ നഷ്ടപരിഹാരമല്ല എന്നുകാണിച്ചുകൊണ്ട് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് അഡ്വ. ഷംസുദ്ദീന്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story