അണ്ടര്‍ 19: തുർക്ക്മെനിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
text_fieldsദമ്മാം: ഏഷ്യന്‍ ഫുട്‌ബാള്‍ കോൺഫെഡറേഷന്‍ കപ്പിെൻറ ഗ്രൂപ്പ് ഡി യോഗ്യതാ റൗണ്ടിലെ മൂന്നാം മത്സരത്തിൽ തുർക്ക്മെനിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ വിജയം.കഴിഞ്ഞ കളിയിൽ യമനെതിരെ മിന്നുന്ന പ്രകടനം കാഴ്‌ചവെച്ച ഇന്ത്യൻ ടീം തുടക്കം മുതലേ തുർക്ക്മെനിസ്താനെതിരെ മികച്ച രീതിയിൽ ഉണർന്ന് കളിച്ചു. മത്സരത്തിൽ പലപ്പോഴും ഇന്ത്യൻ പ്രതിരോധ നിരയിൽ വിള്ളലുകൾ സൃഷ്ടിച്ച് മുന്നേറിയ തുർക്ക്മെനിസ്താൻ താരങ്ങൾ ഇന്ത്യൻ േഗാൾ മുഖത്ത് ഭീതിവിതച്ചു. ആദ്യ പകുതിയിൽ ഇരു ടീമുകളും ലക്ഷ്യബോധത്തോടെ ആക്രമിച്ച് കളിച്ചെങ്കിലും വല കുലുക്കാനായില്ല. കഴിഞ്ഞ മത്സരങ്ങളിലെന്ന വണ്ണം ഇന്ത്യൻ ഗോളി ധീരജ് സിങ് നിരവധി സേവുകളിലൂെട ടീമിെൻറ രക്ഷകനായി.എന്നാൽ, രണ്ടാം പകുതിയിൽ കുറേക്കൂടി ആവേശത്തോടെ കളിച്ച ഇന്ത്യൻ ടീം കളിയിൽ പതുക്കെ മേൽെക്കെ നേടുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തുർക്ക്മെനിസ്താൻ സ്ട്രൈക്കറുടെ അതിവേഗ ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി. പിന്നീട്, പൂർവാധികം ശക്തിയോടെ കളിച്ച മധ്യനിര സ്ട്രൈക്കർമാർക്ക് പന്തെത്തിക്കുന്നതിലും എതിർടീമിെൻറ ഗോൾ മുഖത്ത് ഇറങ്ങിക്കളിക്കുന്നതിലും വിജയിച്ചു. 74ാം മിനുട്ടിൽ അമർജിത് സിങ് കിയാമാണ് ഇന്ത്യക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. ആദ്യ ഗോളിെൻറ ആരവങ്ങൾ നിലക്കും മുേമ്പ 80ാം മിനുട്ടിൽ അഭിഷേക് ഹാൽഡർ വീണ്ടും ഗോൾ വലകുലുക്കി. കളിതീരുമെന്ന ഘട്ടത്തിൽ മൂന്ന് മിനിട്ട് നീണ്ട ഇഞ്ച്വറി ടൈമിൽ 92ാം മിനുട്ടിൽ എഡ്മണ്ട് ഗോൾ പട്ടിക പൂർത്തിയാക്കി.
ഇന്ത്യക്ക് മൂന്ന് ഗോളിെൻറ തകർപ്പൻ ജയം. കളിയുടെ അവസാന 20 മിനുട്ടിലാണ് മനോഹരമായ മൂന്ന് ഗോളുകളും പിറന്നത്.കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ജഴ്സിയണിഞ്ഞ പ്രമുഖ മലയാളി താരം രാഹുൽ ഇന്നലെ കളത്തിലിറങ്ങിയില്ല.ആദ്യ കളിയിൽ കരുത്തരായ സൗദിയുമായി അഞ്ച് ഗോളിെൻറ തോൽവിയിൽ നിന്ന് പാഠമുൾകൊണ്ട് യമനെതിരെ സമനില നേടുകയും അവസാന കളിയിൽ മൂന്ന് ഗോളിെൻറ മിന്നുന്ന വിജയത്തോടെയുമാണ് ടീം നാട്ടിലേക്ക് മടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.