കല്യാണമണ്ഡപങ്ങളിൽ പ്രവേശിക്കാൻ വാക്സിനും മാസ്ക്കും നിർബന്ധം
text_fieldsജിദ്ദ: രാജ്യത്തെ കല്യാണമണ്ഡപങ്ങളിൽ പ്രവേശിക്കാൻ രണ്ടു ഡോസ് വാക്സിനേഷനും മാസ്ക്കും നിർബന്ധമാണെന്ന് സൗദി മുനിസിപ്പൽകാര്യ വക്താവ് സൈഫ് അൽസുലൈം പറഞ്ഞു.
കോവിഡ് സംബന്ധിച്ച പുതിയ സംഭവവികാസങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടച്ചിട്ട സ്ഥലങ്ങളിലെ ആരോഗ്യ മുൻകരുതൽ നടപടികൾ കല്യാണമണ്ഡപങ്ങൾക്കും ബാധകമാണ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പറിെൻറയോ പ്ലാസ്റ്റിക്കിെൻറയോ കപ്പുകളായിരിക്കണം ഉപയോഗിക്കേണ്ടത്.
ഇടക്കിടെ അണുനശീകരണം നടത്തുക, വായു സഞ്ചാരമുണ്ടാകുക എന്നിവയും നിബന്ധനകളിലുൾപ്പെടും. സ്ത്രീകൾക്കായുള്ള ബ്യൂട്ടിപാർലർ സേവനം പോലുള്ള അധിക സേവനങ്ങൾ അനുവദിക്കും. റസ്റ്റാറൻറുകൾ, കഫേകൾ എന്നിവക്കുള്ളിലും മാസ്ക് നിർബന്ധമാണെന്നും വക്താവ് പറഞ്ഞു.
കോവിഡ്: ജിം കേന്ദ്രങ്ങൾക്കും ഇളവ്
ജിദ്ദ: കോവിഡ് മുൻകരുതൽ ചട്ടങ്ങൾ ലഘൂകരിക്കാൻ രാജ്യത്തെ ജിം കേന്ദ്രങ്ങൾക്ക് സൗദി കായികമന്ത്രാലയം നിർദേശം നൽകി. സാമൂഹിക അകല നിയന്ത്രണം റദ്ദാക്കാനും കേന്ദ്രങ്ങളിലെ മുഴുവൻ ശേഷിയും ഉപയോഗപ്പെടുത്താനുമാണ് പുതിയ നിർദേശം.
വ്യായാമപരിശീലനം നടത്തുേമ്പാൾ മാസ്ക് നിർബന്ധമായും ധരിക്കണം. മാസ്ക് ധരിക്കാത്തവർക്ക് കേന്ദ്രത്തിലേക്ക് പ്രവേശാനുമതി നൽകരുത്. ജിമ്മുകളിലും സ്പോർട്സ് കേന്ദ്രത്തിലുമുള്ള ജോലിക്കാർ മാസ്ക് ധരിച്ചിരിക്കണം.
ജലദോഷത്തിന് സമാനമായ രോഗലക്ഷണമുള്ള ജോലിക്കാരെ കേന്ദ്രത്തിൽ പ്രവേശിക്കാനോ ജോലി െചയ്യാനോ അനുവദിക്കരുതെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.