സ്വകാര്യവത്കരണ പ്രക്രിയ തുടങ്ങുന്നു : അഴിമതിവിരുദ്ധ സമിതിക്കും ഓഡിറ്റ് ജനറൽ കോർട്ടിനും ചുമതല
text_fieldsജിദ്ദ: സൗദിയില്‍ നടപ്പാക്കാനൊരുങ്ങുന്ന സ്വകാര്യവത്കരണ പ്രക്രിയക്ക് അഴിമതിവിരുദ്ധ സമിതിയും ജനറല്‍ കോര്‍ട്ട് ഓഫ് ഓഡിറ്റും മേല്‍നോട്ടം വഹിക്കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് പ്രത്യേക നിർദേശം നല്‍കിയത്. അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും തടയുന്നതിെൻറ ഭാഗമായാണ് ഉത്തരവ്. രാജ്യത്ത് വിവിധ മേഖലകളിൽ നടപ്പാക്കുന്ന സ്വകാര്യവത്കരണ പ്രക്രിയക്ക് മേല്‍നോട്ടം വഹിക്കാനാണ് ഉത്തരവ്. അഴിമതിവിരുദ്ധ സമിതിയായ 'നസഹ'ക്കും ജനറല്‍ കോര്‍ട്ട് ഓഫ് ഓഡിറ്റ് 'ജി.സി.എ'ക്കുമാണ് ഇതുസംബന്ധിച്ച നിർദേശം നല്‍കിയത്. അവശ്യഘട്ടങ്ങളില്‍ ഇടപെടുന്നതിന് നാഷനല്‍ സെൻറര്‍ ഫോര്‍ പ്രൈവറ്റൈസേഷനും (എന്‍.സി.പി) അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ സ്വകാര്യവത്കരണ പദ്ധതിയുടെ നേരിട്ടുള്ള മേല്‍നോട്ടം 'നസഹ'യും 'ജി.സി.എ'യും ഏറ്റെടുക്കും. 17 മേഖലകളുടെ സ്വകാര്യവക്കരണം നടത്തുന്നതിനാണ് ഇതിനകം എന്‍.സി.പി പദ്ധതി തയാറാക്കിയിട്ടുള്ളത്. ആരോഗ്യം, പരിസ്ഥിതി, ജലം, കൃഷി, മുനിസിപ്പാലിറ്റികള്‍, പാര്‍പ്പിടം, ഊര്‍ജം, വ്യവസായം ധാതുവിഭവങ്ങള്‍, പൊതുഗതാഗതം, ആഭ്യന്തരം, ആശയവിനിമയം, വിദ്യാഭ്യാസം, ഹജ്ജ്, ഉംറ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. ഇതിനിടെ നസഹയുടെ നേതൃത്വത്തില്‍ അഴിമതിവിരുദ്ധ നടപടികള്‍ ശക്തമായി തുടരുന്നുണ്ട്. കഴിഞ്ഞ മാസവും പതിനായിരത്തിലധികം പരിശോധനകള്‍ അതോറിറ്റി നടത്തി. ഇതില്‍ 600ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 'നസഹ' വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.