സാമൂഹിക പ്രവർത്തക ആനി സാമുവൽ മടങ്ങുന്നു
text_fieldsറിയാദ്: സാമൂഹിക പ്രവർത്തകയും ആരോഗ്യ പ്രവർത്തകയുമായ ആനി സാമുവൽ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നു. മൂന്നു പതിറ്റാണ്ടായി റിയാദിൽ ആതുരസേവന രംഗത്തും സാമൂഹിക പ്രവർത്തന രംഗത്തും സജീവമായ ഇൗ മാവേലിക്കര കരിപ്പുഴ സ്വദേശിനി 1987ലാണ് സൗദിയിലെത്തിയത്. 1998 വരെ റിയാദ് ശുമൈസി കിങ് സഉൗദ് മെഡിക്കൽ സിറ്റി ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു. അതിനുശേഷം രണ്ട് പതിറ്റാണ്ടായി അമീർ സുൽത്താൻ ഹാർട്ട് െസൻററിലാണ് സേവനമനുഷ്ഠിക്കുന്നത്.
കോവിഡ് കാലത്ത് ലോക് ഡൗണിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയായി. കുടുംബസമേതമാണ് പ്രവാസം നയിച്ചത്. ഭർത്താവ് കൊച്ചുകുഞ്ഞ് സാമുവലും സാമൂഹിക പ്രവർത്തകനാണ്. ബ്രിട്ടീഷ് എംബസിയുടെ കീഴിലുള്ള കമ്പനിയിൽ ഉദ്യോഗസ്ഥനായ വിപിൻ സാമുവൽ, വിക്കി സാമുവൽ എന്നിവരാണ് മക്കൾ. റിയാദ് മിലിട്ടറി ആശുപത്രിയിൽ ജോലി ചെയ്യുന്ന ജിൻസി വിപിനാണ് മരുമകൾ. കോവിഡ് കാലത്തെ പ്രവർത്തനങ്ങൾക്ക് റിയാദിലെ ഒട്ടനവധി മലയാളി സംഘടനകൾ ആനി സാമുവലിനെ അനുമോദിച്ചിരുന്നു. ആനി സാമുവലിന് ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി, വേൾഡ് മലയാളി ഫെഡറേഷൻ, റിയാദ് നഴ്സസ് അസോസിയേഷൻ എന്നീ സംഘടനകൾ യാത്രയയപ്പ് നൽകാൻ ഒരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.