സൗദി അറേബ്യയിൽനിന്ന് നൂറോളം പേർ നാടണയും
text_fieldsദമ്മാം: കോവിഡ്കാലത്തെ പ്രതിസന്ധിയിൽ സൗദിയിൽ കുടുങ്ങിപ്പോയ നിർധന പ്രവാസികളെ നാട്ടിലെത്തിക്കാൻ വിവിധ സ്ഥാപനങ്ങളുെട സഹായത്തോടെ ഗൾഫ് മാധ്യമവും മീഡിയവണും സംയുക്തമായി സംഘടിപ്പിച്ച ‘വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതിയിൽ നാടണയുന്നത് 100ഒാളം പേർ. ലഭിച്ച 462 അപേക്ഷകരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇവർ.
സൗദിയിലെ മൂന്നു പ്രവിശ്യകളിലും ഇതിനായി നിഷ്പക്ഷ കമ്മിറ്റികൾ രൂപവത്കരിച്ചിട്ടുണ്ട്. അപേക്ഷകൾ സൂക്ഷ്മമായി പരിശോധിച്ചാണ് അർഹരെ കണ്ടെത്തിയത്. ഇതിനകം 28 പേർക്ക് ടിക്കറ്റ് നൽകിക്കഴിഞ്ഞു. ബാക്കിയുള്ളവരുടെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ജോലി നഷ്ടമായവരും സന്ദർശക വിസയിൽ എത്തി കുടുങ്ങിപ്പോയവരും അടിയന്തര ചികിത്സകൾക്കായി നാട്ടിലെത്തേണ്ടവരുമെല്ലാം ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. അൽഅഹ്സയിലുള്ള സന്ദർശക വിസയിലെത്തി കുടുങ്ങിയ ഉമ്മയും മകൾക്കുമാണ് കഴിഞ്ഞ ദിവസം ദമ്മാമിൽനിന്ന് ടിക്കറ്റ് നൽകിയത്.
ഇവർ ഹൃദ്രോഗിയാണ്. ടാക്സി ൈഡ്രവറായ ഭർത്താവിന് ജോലികൂടി ഇല്ലാതായതോടെ ചികിത്സപോലും മുടങ്ങിപ്പോകുന്ന ഘട്ടത്തിലാണ് ഇവർക്ക് വിങ്സ് ഒാഫ് കംപാഷൻ തുണയായത്. ഇത്തരത്തിൽ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ഇന്ത്യൻ എംബസിയുെട ശ്രദ്ധയിൽപ്പെടുത്തുകയും നാട്ടിലേക്കുള്ള വിമാനത്തിൽ ഇവർക്ക് സീറ്റ് ഉറപ്പിക്കുന്നതിനും വിങ്സ് ഒാഫ് കംപാഷൻ വാളൻറിയർമാർ ഇവരെ സഹായിക്കാറുണ്ട്.
ഹഫർ അൽബാത്വിനിൽനിന്നുള്ള ആലപ്പുഴ സ്വദേശിയാണ് കഴിഞ്ഞ ദിവസം നാടണഞ്ഞ മറ്റൊരാൾ. ഹൗസ് ൈഡ്രവറായി എത്തിയിട്ടും ഭക്ഷണവും താമസസ്ഥലവും ജോലിയുമില്ലാതെ അലഞ്ഞ ഇൗ ചെറുപ്പക്കാരന് നാട്ടിലേക്കുള്ള വഴിതുറന്നത് ഇൗ പദ്ധതിയാണ്. സന്ദർശക വിസയിലെത്തി വിസ കാലാവധി കഴിഞ്ഞ് കുടുങ്ങിയ ഒരു മാതാവും മകനുമാണ് ടിക്കറ്റുനേടിയ മറ്റു രണ്ടു പേർ. ഹൗസ് ഡ്രൈവറായ ഭർത്താവ് ഇവരെ നാട്ടിലയക്കാൻ സാധിക്കാതെ നിസ്സഹായനാവുകയായിരുന്നു. ചികിത്സ ആവശ്യമുള്ള ഇവർക്ക് നാട്ടിലെത്തുക അടിയന്തര പ്രാധാന്യമുള്ള കാര്യം കൂടിയായിരുന്നു. അർഹരായവരെ കണ്ടെത്തുന്നതിലുള്ള കൃത്യമായ തെരഞ്ഞെടുപ്പും കാര്യങ്ങൾ കൃത്യമായി നിർവഹിക്കുന്നതിലുള്ള സത്യസന്ധതയും ബോധ്യപ്പെട്ട സൗദിയിലെ വിവിധ സ്ഥാപനങ്ങളും വ്യക്തികളും ഗൾഫ് മാധ്യമത്തിെൻറയും മീഡിയവണിെൻറയും ഇൗ പദ്ധതിയോട് കൈകോർക്കുകയായിരുന്നു.
ഗൾഫിലാകമാനം ഇത്തരത്തിൽ 1400ലധികം പേർക്കാണ് ഇൗ പദ്ധതിയിലൂടെ നാട്ടിലേക്കുള്ള ടിക്കറ്റ് നൽകുന്നത്. പ്രതിസന്ധി കാലത്ത് കരുതലിെൻറയും പ്രതീക്ഷയുടെയും ചിറകുകൾ നൽകി തങ്ങൾ ഒപ്പമുണ്ടെന്ന സന്ദേശം ഒരിക്കൽകൂടി ഉറപ്പിക്കുകയാണ് ഇൗ പദ്ധതിയിലൂടെ ഗൾഫ് മാധ്യമവും മീഡിയവണും.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.