Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽനിന്ന്...

റിയാദിൽനിന്ന് ആദ്യ ചാർട്ടേഡ്  വിമാനം ഇന്ന്

text_fields
bookmark_border
റിയാദിൽനിന്ന് ആദ്യ ചാർട്ടേഡ്  വിമാനം ഇന്ന്
cancel

റിയാദ്: റിയാദിൽ നിന്നുള്ള ആദ്യ ചാർേട്ടഡ് വിമാനം വെള്ളിയാഴ്ച കോഴിക്കോേട്ടക്ക് പുറപ്പെടും. കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ മുൻകൈയിലാണ് ഇൗ വിമാനം യാത്രക്കൊരുങ്ങുന്നത്. 175 യാത്രക്കാരെ ഉൾക്കൊള്ളുന്ന സ്പൈസ് ജെറ്റിെൻറ ബോയിങ് 737 വിമാനമാണ്‌ വൈകീട്ട് 5.30ന്‌ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കോഴിക്കോട്ടേക്ക് പറന്നുയരുക. വിമാനം ശനിയാഴ്ച പുലർച്ച ഒരു മണിയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തും. യാത്രക്കാർ വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് മുമ്പ് റിയാദ് വിമാനത്താവളത്തിലെത്തണം. 25 കിലോ ഭാരമുള്ള സിംഗിൾ ബാഗേജും ഏഴ് കിലോ ഭാരമുള്ള ഹാൻഡ് ബാഗേജുമാണ്‌ അനുവദിക്കുന്നത്. ഗർഭിണികളെയും രോഗികളെയും ഉൾപ്പെടുത്തി മുൻഗണന മാനദണ്ഡങ്ങൾ പാലിച്ചാണ് യാത്രക്കാരുടെ പട്ടിക. 

ഹൃദ്രോഗികൾ, കിഡ്നി, കാൻസർ രോഗികൾ തുടങ്ങി വിട്ടുമാറാത്ത അസുഖങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവരും ആദ്യ വിമാനത്തിൽ ഇടം നേടിയിട്ടുണ്ട്. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽ അടിയന്തരമായി നാട്ടിലെത്തേണ്ടവരെയാണ്‌ ആദ്യ യാത്രക്കായി പരിഗണിച്ചിരിക്കുന്നത്. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഇതിനായി പ്രത്യേക രജിസ്ട്രേഷനും നടത്തിയിരുന്നു. സൗദി ആരോഗ്യ മന്ത്രാലയത്തിെൻറ വ്യവസ്ഥകൾക്ക് വിധേയമായാണ് സർവിസ്. കേന്ദ്ര, സംസ്ഥാന സർക്കാറുകളെയും ഇന്ത്യൻ എംബസിയെയും നിരന്തരം ബന്ധപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ്‌ വിമാനത്തിന്‌ അനുമതി ലഭിച്ചതെന്ന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ പറഞ്ഞു. അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ്‌ ചാർട്ടേഡ് വിമാന സർവിസ് നടത്തുന്നത്. 

കൂടുതൽ വിമാന സർവിസുകൾ ഏർപ്പെടുത്തുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരുകയാണെന്ന് അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ റീജനൽ മാനേജർ യൂനുസ് പടുങ്ങൽ അറിയിച്ചു. ഇന്ത്യൻ എംബസിയിലും അബ്ഷിർ ഔദയിലും രജിസ്റ്റർചെയ്ത നിരവധി പേരാണ്‌ യാത്രാനുമതിയും കാത്ത് റിയാദിൽ കഴിയുന്നത്. ഇതിൽ ഗർഭിണികളും രോഗികളുമുണ്ട്. ഇവരെയെല്ലാം നാട്ടിലെത്തിക്കുന്നതിന്‌ വന്ദേഭാരത് മിഷെൻറ വിമാന സർവിസുകൾ പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണ്‌ കെ.എം.സി.സി ചാർട്ടേഡ് വിമാന സർവിസിനായി ഇടപെടൽ നടത്തിയത്. കോവിഡ്വ്യാപനത്തിെൻറ ആദ്യ ഘട്ടത്തിൽതന്നെ വിമാന സർവിസിനു വേണ്ടി കമ്മിറ്റി ശ്രമം തുടങ്ങിയിരുന്നതായി കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ പറഞ്ഞു.

കൂടുതൽ വിമാനങ്ങൾ വേണമെന്ന് കമ്മിറ്റി ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇതുപ്രകാരമുള്ള നടപടികൾ നടന്നുവരുകയാണ്‌. വന്ദേ ഭാരത് മിഷെൻറ വിമാനങ്ങൾക്കു പുറമെ കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾക്കുകൂടി അനുമതി ലഭിക്കുന്നതോടെ ആശങ്കയിൽ കഴിയുന്ന നിരവധിപേരെ നാട്ടിലെത്തിക്കാനാവും. പൊതുവെ രോഗനിരക്ക് കൂടുതലായ ഇവിടെ കഴിയുന്നവരിൽ അതനുസരിച്ച് ഭയവും ആശങ്കയും അധികരിച്ചിട്ടുണ്ട്. ഈയിടെയായി കോവിഡ് ബാധിച്ചും ഹൃദയാഘാതം മൂലവും റിയാദിൽ നിരവധി മലയാളികളടക്കമുള്ളവർ മരിച്ചത് പലരെയും മാനസികമായി തളർത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story