ഫോൺ ചോർത്തൽ ആരോപണം അസംബന്ധം –സൗദി അറേബ്യ
text_fieldsറിയാദ്: ആമസോൺ സ്ഥാപകനും പ്രസിഡൻറും വാഷിങ്ടൺ പോസ്റ്റ് പത്രത്തിെൻറ ഉടമയുമാ യ ജെഫ് ബെസോസിെൻറ ഫോൺ ചോർത്തിയതിൽ സൗദി കിരീടാവകാശിക്ക് ബന്ധമുണ്ടെന്ന ആരോപണം അ സംബന്ധമാണെന്ന് സൗദി അറേബ്യ. ഇൗ രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ ഭാവനാസൃഷ്ടികള ാണെന്നും ഒരു വർഷം മുമ്പ് തള്ളിക്കളഞ്ഞ കള്ളക്കഥകളാണെന്നും സൗദി വിദേശകാര്യ മന്ത്രി അ മീർ ഫൈസൽ ബിൻ ഫർഹാനും സഹമന്ത്രി ആദിൽ ജുബൈറും വ്യക്തമാക്കി.
ദാവോസിലെ ലോക സാമ്പത ്തിക ഫോറം ഉച്ചേകാടിക്കിടെ മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ഇരുവരും ഫോൺ ചോർ ത്തൽ ആരോപണങ്ങളെ തള്ളിക്കളഞ്ഞത്. ജെഫ് ബെസോസിെൻറ ഫോൺ ചോർത്തിയതുമായി ബന്ധപ്പെട് ട െഎക്യരാഷ്ട്ര സഭ റിപ്പോർട്ട് താൻ മനസ്സിലാക്കിയതുപ്രകാരം യഥാർഥ റിപ്പോർട്ടല്ലെന്നും സ്വകാര്യ കമ്പനി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലുള്ള പ്രസ്താവന മാത്രമാണെന്നും വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി. സ്വകാര്യ കമ്പനി റിപ്പോർട്ടിനെയും റിപ്പോർട്ടിലെ നിഗമനത്തെയും കുറിച്ച് ഒരു സ്വതന്ത്ര ഏജൻസിയും അന്വേഷണം നടത്തിയിട്ടില്ല. തങ്ങളുടെ വാദത്തിന് വ്യക്തമായ തെളിവില്ല എന്ന് സ്വകാര്യ കമ്പനി റിപ്പോർട്ട്തന്നെ പറയുന്നുമുണ്ട്.
ജെഫ് ബെസോസിെൻറ ഫോൺ ചോർത്തലിൽ സൗദി അറേബ്യക്ക് പങ്കുണ്ടെന്ന എന്തെങ്കിലും തെളിവുകൾ ഹാജരാക്കുന്നപക്ഷം സംഭവം സംബന്ധിച്ച് സൗദി അറേബ്യ വിശദമായ അന്വേഷണത്തിന് തയാറാണ്. ഇൗ വിവാദവുമായി ബന്ധപ്പെട്ട െഎക്യരാഷ്ട്ര സഭ പ്രസ്താവന സൗദിയിലെ വിദേശ നിക്ഷേപത്തെ ബാധിക്കുമെന്ന ആശങ്കയില്ല. ഇക്കാര്യത്തിൽ ആർക്കെങ്കിലും ഭീതിയുണ്ടെങ്കിൽ അവ പരിഹരിക്കുന്നതിന് ശ്രമം നടത്തുമെന്നും വിദേശ മന്ത്രി കൂട്ടിച്ചേർത്തു.
ഇറാനുമായി ബന്ധം തുടരുന്നതിൽ വിരോധമില്ലെന്ന് സൗദി
റിയാദ്: ഇറാനുമായി നല്ല ബന്ധം തുടരുന്നതിൽ വിരോധമില്ലെന്ന് സൗദി അറേബ്യ. പക്ഷേ, ഇറാൻ സ്വാഭാവിക രീതിയിലുള്ള ഒരു രാജ്യമായി മാറേണ്ടതുണ്ടെന്നും സൗദി വിദേശ സഹമന്ത്രി ആദിൽ ജുബൈർ ദാവോസ് ലോക സാമ്പത്തിക ഉച്ചകോടിയിലെ സംവാദത്തിൽ വ്യക്തമാക്കി. മേഖലയിലെ സൈനിക ചേരിതിരിവിനും സംഘർഷത്തിനും ഇറാൻ കാരണമാകുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അത്തരം ചേരിതിരിവുകളും സൈനിക സ്വഭാവത്തിലുള്ള നീക്കങ്ങളും തുടരുകയാണെങ്കിൽ അതൊരിക്കലും നല്ല രീതിയിൽ ബന്ധം തുടരാൻ സഹായിക്കില്ല.
മറിച്ച് ഇറാൻ ഒരു സ്വാഭാവിക ബന്ധം സൂക്ഷിക്കാവുന്ന രീതിയിലുള്ള രാജ്യമായി മാറുകയാണെങ്കിൽ ബന്ധം നിലനിർത്തും, നല്ല രീതിയിൽ തുടരുകയും ചെയ്യും. എന്നാൽ, സൗദി അരാംകോയിലെ ആക്രമണത്തിന് പിന്നിൽ ഇറാനാണോ എന്ന കാര്യത്തിൽ തീർച്ചപ്പെടുത്തിയിട്ടില്ല. ഇപ്പോഴും അത് സംബന്ധിച്ച അന്വേഷണവും പഠനവും തുടരുകയാണ്. അത് പൂർത്തീകരിച്ചശേഷം മാത്രം അത് സംബന്ധിച്ചുള്ള വിഷയങ്ങൾ പ്രഖ്യാപിക്കും. ഇറാനുമായി ചർച്ചകൾ നടത്താൻ സൗദി അറേബ്യക്ക് തുറന്ന മനസ്സാണുള്ളതെന്ന് വിദേശകാര്യ മന്ത്രി അമീർ ഫൈസല്‍ ബിന്‍ ഫർഹാനും വ്യക്തമാക്കി. എന്നാൽ, ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഇറാനാണ്. അക്രമങ്ങളിലൂടെ തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കാന്‍ കഴിയില്ല എന്ന കാര്യം ഇറാന് മനസ്സിലാക്കണം. ഇറാനുമായി യുദ്ധം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെട്ടതില്‍ തങ്ങൾക്ക് സന്തോഷമുണ്ട്. സൗദി-ഇറാന് ചർച്ചകൾക്ക് നിരവധി രാജ്യങ്ങള്‍ മധ്യസ്ഥശ്രമം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
ഫോൺ ചോർത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ചില കള്ളവാദങ്ങളുടെ അടിസ്ഥാനത്തിലാണ് സൗദിക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും വിദേശ സഹമന്ത്രി ആദിൽ ജുബൈർ വ്യക്തമാക്കി. ആരോപണങ്ങളൊന്നും തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നില്ലെന്നും ദാവോസ് ഉച്ചേകാടിക്കിടെ സി.എൻ.ബി.സി ചാനലിന് നൽകിയ അഭിമുഖത്തിൽ ആദിൽ ജുബൈർ പറഞ്ഞു. റിപ്പോർട്ടുകൾ തികച്ചും ഭാവനാസൃഷ്ടി മാത്രമാണ്. സത്യവുമായി അതിന് ഒരു ബന്ധവുമില്ല. ഇൗ കഥയാകെട്ട ഒരു വർഷം മുമ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. അന്നുതന്നെ സൗദി അത് നിഷേധിക്കുകയും ചെയ്തതാണ്. തള്ളപ്പെട്ട് പോയ കഥകൾ വീണ്ടും കുത്തിപ്പൊക്കുകയാണ് മാധ്യമങ്ങൾ ഇേപ്പാൾ ചെയ്യുന്നത്.
അതിൽ സൗദിക്ക് എന്തെങ്കിലും ഒരു പേങ്കാ ആ വാർത്തകൾക്ക് സത്യത്തിെൻറ എന്തെങ്കിലും അംശമോ ഇല്ല. സൗദിയുടെ സൽപേരിന് കളങ്കമുണ്ടാക്കാൻ മനഃപൂർവം പടച്ചുവിടുന്നതാണ് ഇത്തരം കള്ളക്കഥകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജെഫ് ബെസോസിെൻറ ഫോൺ ഹാക്ക് ചെയ്തതിന് പിന്നിൽ സൗദി അറേബ്യയാണെന്ന മാധ്യമ റിപ്പോർട്ടുകൾ അസംബന്ധവും പരിഹാസ്യവുമാണെന്ന് അമേരിക്കയിലെ സൗദി എംബസി കഴിഞ്ഞ ദിവസം പ്രസ്താവന പുറപ്പെടുവിച്ചു. ഇതേക്കുറിച്ചുള്ള യാഥാർഥ്യങ്ങൾ ലോകം അറിയുന്നതിന് വാദങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും എംബസി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.