ഹരിതവത്കരണം: സൗദിയിൽ 50 ലക്ഷം മരങ്ങള്‍ വെച്ചുപിടിപ്പിക്കും
text_fieldsജിദ്ദ: സൗദിയില്‍ ഹരിതവത്കരണത്തിെൻറ ഭാഗമായി 50 ലക്ഷം മരങ്ങള്‍ വെച്ചു പിടിപ്പിക്കു ം ഇതിനായി പരിസ്ഥിതി മന്ത്രാലയവും, സമുദ്രജല ശുദ്ധീകരണ കോര്‍പറേഷനും തമ്മില്‍ ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. മലിന ജലം ശുദ്ധീകരിച്ചാണ് ഹരിതവത്കരണ പദ്ധതി നടപ്പാക്കുക. വര്‍ഷങ്ങളായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ വെച്ചുപ്പിടിപ്പുന്നതിന് വിവിധ പദ്ധതികളും കാമ്പയിനുകളും നടന്നുവരുന്നുണ്ട്. ഇതിെൻറ തുടര്‍ച്ചയായാണ് പുതിയ കരാര്‍. 2030 ഓടെ 50 ലക്ഷം മരങ്ങള്‍ പിടിപ്പിക്കുന്നതിനുളള പദ്ധതിക്കാണ് ധാരണയായിട്ടുള്ളത്. രാജ്യത്ത് വനനശീകരണവും, മരുഭൂവത്കരണവും ചെറുക്കുക, വന്യജീവി ആവാസ കേന്ദ്രങ്ങള്‍ വീണ്ടെടുക്കുക, കാലാവസ്ഥ വ്യതിയാനം നേരിടുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
ശുദ്ധീകരിച്ച മലിനജലം ഉപയോഗിച്ച് രാജ്യത്തിെൻറ വിവിധ ഭാഗങ്ങള്‍ ഹരിതവത്കരിക്കുന്ന പദ്ധതി നേരത്തേ ആരംഭിച്ചതാണ്. ഇതിെൻറ ഭാഗമായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ മനുഷ്യനിർമിതത കാടുകളും ഉദ്യാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. സ്കൂള്‍ മുറ്റങ്ങളിലും പാര്‍ക്കുകളിലും മരങ്ങള്‍ വെച്ച് പിടിപ്പിക്കുന്നതിന് വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കും. ശുദ്ധീകരിച്ച മലിനജലം ഉപയോഗിച്ച് ഹരിതവത്കരണം നടപ്പാക്കുന്ന സ്ഥലങ്ങള്‍ക്ക് പ്രത്യേകം സംരക്ഷണം നൽകുകയും, ഹരിതവത്കരണ പദ്ധതിയിൽ സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ഉസാമ ബിൻ ഇബ്രാഹീം, തഹ്ലിയ കോർപറേഷനെ പ്രതിനിധാനം ചെയ്ത് ഗവർണർ എൻജി. അലി ബിൻ അബ്ദുൽ റഹ്മാൻ അൽഹാസിമിയുമാണ് ധാരണപത്രത്തിൽ ഒപ്പിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.