സൗദി–റഷ്യ: ഊർജ മേഖലയിലടക്കം ശതകോടി ഡോളറിൻെറ കരാർ ഒപ്പിട്ടു
text_fieldsറിയാദ്: സൗദി അറേബ്യയും റഷ്യയും ശതകോടിക്കണക്കിന് ഡോളറിെൻറ 20ഒാളം സഹകരണ കരാറ ുകളിൽ ഒപ്പുവെച്ചു. റഷ്യൻ പ്രസിഡൻറ് വ്ലാദ്മിർ പുടിെൻറ സൗദി സന്ദർശനത്തിെൻറ ഭ ാഗമായി സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും സാന്ന ിധ്യത്തിലാണ് കരാറുകളിൽ ഒപ്പുവെച്ചത്. സൗദി-റഷ്യൻ ഉൗർജ പങ്കാളിത്തം ഉറപ്പുവരുത്തുന്നതാണ് കരാറുകളിൽ ഏറ്റവും പ്രധാനം. കരാർ ഒപ്പിടുന്നതിെൻറ മുന്നോടിയായി സൗദി ഉൗർജ വകുപ്പ് മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ നടത്തിയ പ്രസംഗത്തിൽ ഇരുരാജ്യങ്ങളിലും അഭിവൃദ്ധിയും പുരോഗതിയും കൈവരിക്കുന്നതിനായി സൗദി അറേബ്യയും റഷ്യയും തമ്മിൽ നിരവധി മേഖലകളിൽ സഹകരണത്തിെൻറയും സമന്വയത്തിെൻറയും പുതിയഘട്ടം ആരംഭിച്ചതായി വ്യക്തമാക്കി.
പെട്രോളിയം, വ്യവസായം, മറ്റ് ഉൗർജ മേഖലകൾ, ശാസ്ത്രീയ ഗവേഷണം, ബഹിരാകാശം, നീതി, ആരോഗ്യ സേവനങ്ങൾ, ധാതുസമ്പത്ത്, ടൂറിസം, വ്യോമയാന വ്യവസായം, സാംസ്കാരിക സഹകരണം എന്നീ മേഖലകളുടെ വികസനം എന്നിവ സൗദിക്കും റഷ്യക്കുമിടയിലെ കരാറിലൂടെ ലക്ഷ്യമിടുന്നതായും ഉൗർജ മന്ത്രി പറഞ്ഞു. ഉൗർജവുമായി ബന്ധപ്പെട്ട സഹകരണ കരാറിൽ സൗദി ഉൗർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും റഷ്യൻ ഉൗർജമന്ത്രി അലക്സാണ്ടർ നേവാക്കും തമ്മിലാണ് ഒപ്പുവെച്ചത്. സൗദി ബഹികാര അതോറിറ്റിയും റഷ്യൻ ബഹിരാകാശ അതോറിറ്റിയും തമ്മിലുള്ള കരാറാണ് മറ്റൊന്ന്. ബഹിരാകാശ യാത്ര, സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റം എന്നീ മേഖലകളിലെ സഹകരണത്തിനായുള്ള കരാറിൽ അമീർ സുൽത്താൻ ബിൻ സൽമാനും റഷ്യൻ സ്പേസ് കോ ഒാപറേഷൻ ഡയറക്ടർ ജനറൽ ദിമിത്രി റോഗോസും തമ്മിലാണ് ഒപ്പുവെച്ചത്.
സാംസ്കാരിക മേഖലയിലെ സഹകരണ കരാറും കൈമാറി. ഇരുരാജ്യങ്ങളിലെ പൗരന്മാർക്ക് സന്ദർശന വിസ അനുവദിക്കുന്ന കരാറിൽ വിദേശ കാര്യമന്ത്രി ഇബ്രാഹിം അൽഅസാഫും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാറ്റോവുമാണ് ഒപ്പുവെച്ചത്. ഇതിനുപുറമെ ആരോഗ്യം, സൗദി- റഷ്യ വാണിജ്യബന്ധം സ്ഥാപിക്കൽ, നിക്ഷേപം വർധിപ്പിക്കൽ, റഷ്യൻ വസ്തുക്കളുടെ കയറ്റുമതി, കാർഷിക ഭക്ഷ്യമേഖലകളിലെ നിക്ഷേപങ്ങൾ, കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ, മാധ്യമ സഹകരണം, ടൂറിസം, വ്യോമയാന വ്യവസായം, ടാക്സ് അഡ്മിനിസ്ട്രേഷൻ രംഗത്തെ സാേങ്കതിക സഹകരണം, കെമിക്കൽ തുടങ്ങിയ വിവിധ മേഖലകളിലും സഹകരണ കരാറുകൾ ഒപ്പുവെച്ചു. സൗദിയിലെ വിവിധ വകുപ്പു മന്ത്രിമാരും റഷ്യൻ മന്ത്രിമാരും വകുപ്പ് മേധാവികളും ചടങ്ങിൽ സംബന്ധിച്ചിരുന്നു. സൗദി സന്ദർശനം പൂർത്തിയാക്കി പുടിനും സംഘവും യു.എ.ഇയിലേക്ക് തിരിച്ചു. ഉൗഷ്മളമായ യാത്രയയപ്പാണ് പുടിന് രാജ്യം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.