ആദ്യ ബാച്ചിൽ 73 പേർ: സൗദിയിൽ പ്രീമിയം ഇഖാമ വിതരണം തുടങ്ങി
text_fieldsറിയാദ്: പാശ്ചാത്യ രാജ്യങ്ങളിലെ ഗ്രീൻ കാർഡിന് സമാനമായി സൗദി അറേബ്യ വിദേശികൾക്ക് ഏർപ്പെടുത്തിയ പ്രീമിയം ഇഖാമകളുടെ (പ്രീമിയം റെസിഡൻസി കാർഡ്) വിതരണം തിങ്കളാഴ്ച ആ രംഭിച്ചു. സൗദി അറേബ്യയില്‍ സ്ഥിരതാമസം ഉള്‍പ്പെടെ പൗരന്മാരുടെ ഭൂരിഭാഗം അവകാശങ്ങള ും വിദേശികൾക്ക് ലഭ്യമാക്കുന്ന ഇൗ താമസരേഖ പദ്ധതി നടപ്പാക്കാൻ ഇൗ വർഷം മേയിലാണ് മ ന്ത്രിസഭ തീരുമാനിച്ചത്.
ഉടൻതന്നെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ പ്രീമിയം െറ സിഡന്‍സി സെൻറർ നിലവിൽ വരുകയും അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് അപേക്ഷകളില്‍ നിന്ന് നിബന്ധന പൂര്‍ത്തിയാക്കിയ 73 പേര്‍ക്കാണ് ആദ്യ ബാച്ചില്‍ പ്രീമിയം ഇഖാമ അനുവദിച്ചതെന്ന് അധികൃതർ വാർത്തക്കുറിപ്പിൽ പറഞ്ഞു. ഇന്ത്യ ഉള്‍പ്പെടെ 19 രാജ്യങ്ങളിൽനിന്നുള്ളവരാണ് ആദ്യ പട്ടികയിലുള്ളത്.
നിക്ഷേപകർ, ഡോക്ടർമാർ, എൻജിനീയർമാർ, സാമ്പത്തിക വിദഗ്ധർ തുടങ്ങിയവർക്കാണ് ആദ്യഘട്ടത്തിൽ ഇഖാമ ലഭിച്ചത്. സൗദി പൗരൻ സ്പോണ്‍സറായി വേണ്ടാതെ വിദേശികൾക്ക് രാജ്യത്ത് വ്യവസായങ്ങൾ നടത്താനും തൊഴിൽ ചെയ്യാനും അനുവദിക്കുന്ന പ്രത്യേക താമസരേഖയാണ് പ്രീമിയം ഇഖാമ. ഒറ്റത്തവണ എട്ടു ലക്ഷം റിയാൽ നൽകേണ്ട സ്ഥിരമായതും പ്രതിവർഷം ഒരു ലക്ഷം റിയാൽ വീതം നൽകി പുതുക്കേണ്ടതുമായ രണ്ടു തരം ഇഖാമകളാണ് ഇൗ വിഭാഗത്തിലുള്ളത്. അതേസമയം, തൊഴിൽ ലെവിയോ ആശ്രിത ലെവിയോ വിദേശികൾക്ക് നിർബന്ധമായ മറ്റു സർക്കാർ ഫീസുകളോ ബാധകമല്ല. ഇൗ രണ്ടു വിഭാഗത്തിലുമായാണ് 73 ഇഖാമകൾ ആദ്യ പട്ടികയിൽ അനുവദിച്ചത്. പ്രീമിയം ഇഖാമ സ്വന്തമായാൽ സ്വായത്തമാകുന്ന ആനുകൂല്യങ്ങൾ നിരവധിയാണ്.
കുടുംബത്തെയും വീട്ടുജോലിക്കാരെയും സ്വന്തം സ്പോൺസർഷിപ്പിൽ കൊണ്ടുവരാം, ഒപ്പം താമസിപ്പിക്കാം.
മക്കയിലും മദീനയിലും അതിർത്തി പ്രദേശങ്ങളിലും ഒഴികെ സൗദി അറേബ്യയുടെ ഏതു ഭാഗത്തും വ്യവസായിക, സ്വകാര്യ ആവശ്യങ്ങൾക്ക് സ്വന്തം പേരിൽ വസ്തുക്കളും കെട്ടിടങ്ങളും വാഹനങ്ങളും വാങ്ങാം. മക്കയിലും മദീനയിലും 99 വർഷ കാലാവധിയുടെ പാട്ടവ്യവസ്ഥയിൽ കെട്ടിടങ്ങളോ വസ്തുക്കളോ എടുക്കാം. പ്രീമിയം ഇഖാമ ഉണ്ടെങ്കിൽ ഏതു സ്ഥാപനത്തിലും ജോലി ചെയ്യാം. ഇഷ്ടമുള്ള സ്ഥാപനങ്ങളിലേക്ക് ജോലി മാറാം. എന്നാൽ, സ്വദേശി സംവരണം ഇല്ലാത്ത തസ്തികകളാവണം എന്നു മാത്രം. വിമാനത്താവളങ്ങളിലും പ്രവേശനകവാടങ്ങളിലും സൗദികൾക്കു മാത്രമായുള്ള പ്രത്യേക പാസ്പോർട്ട് ഡെസ്കും ഇവര്‍ക്കുപയോഗിക്കാം. www.saprc.gov.sa എന്ന വെബ്സൈറ്റ് വഴിയാണ് പ്രീമിയം ഇഖാമക്കുവേണ്ടി അപേക്ഷ സ്വീകരിക്കുന്നത്.
ഇത്തരം ഇഖാമ അനുവദിച്ചതോടെ പെട്രോളിതര മേഖലകളിലൂടെ വരുമാനം വർധിക്കുമെന്നും വിദേശത്തേക്ക് പണമൊഴുകുന്നതിനും ബിനാമി ബിസിനസിനും അന്ത്യമാകുമെന്നുമാണ് സർക്കാർ കരുതുന്നത്. സൗദിക്കകത്തുള്ളവരാണ് അപേക്ഷകരെങ്കിൽ കാലാവധിയുള്ള ഇഖാമയുണ്ടായിരിക്കണം. 60 ദിവസത്തെ തടവിനോ ഒരു ലക്ഷം റിയാൽ പിഴക്കോ ശിക്ഷിക്കപ്പെട്ടാൽ പ്രീമിയം ഇഖാമ റദ്ദാക്കുകയും നാടുകടത്തുകയും ചെയ്യും. തെറ്റായ വിവരമാണെന്ന് തെളിയിക്കപ്പെട്ടാൽ റദ്ദാക്കപ്പെട്ട ഇഖാമ തിരിച്ചുനൽകും. വ്യക്തി മരിച്ചാലും ഇഖാമ റദ്ദാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.