Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2019 8:48 AM IST Updated On
date_range 26 Feb 2019 8:48 AM ISTസൗദി ചലച്ചിത്ര മേള; 340 ചിത്രങ്ങൾ മത്സരത്തിനെത്തും
text_fieldsbookmark_border
ദമ്മാം: മാർച്ചിൽ നടക്കുന്ന അഞ്ചാമത് സൗദി ചലച്ചിത്ര മേളയിൽ 340 ചിത്രങ്ങൾ മത്സരത്തിനെത്തും. രജിസ്റ്റർ ചെയ്യാനു ള്ള സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചു. കഴിഞ്ഞ ചിലച്ചിത്ര മേളയേക്കാൾ 60 ശതമാനത്തിലധികം ചിത്രങ്ങളാണ് ഇത്തവണ മാറ് റുരക്കാനെത്തുന്നത്. സൗദിയുടെ മാറുന്ന സാഹചര്യങ്ങളെ വ്യക്തമാക്കുന്നതാണ് ഇതെന്നാണ് അധികൃതരുടെ വിലയിരുത്ത ൽ.
കൾച്ചറൽ ആർട്സ് ആൻറ് അസോസിയേഷനും കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾച്ചറും സംയുക്തമായാണ് സൗദിയി ലെ അഞ്ചാമത് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. മാർച്ച് 21 മുതൽ 26 വരെ മേള അരങ്ങേറും. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത ്തുന്നവർക്ക് സ്വർണ പനയുടെ രൂപവും, ഫലകവും, കാഷ് അവാർഡുകളും ലഭിക്കും. 186 ഒാളം ചെറു സിനിമകളും കുട്ടികൾക്കായി 154 ആന ിമേഷൻ സിനിമകളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2008 ൽ ആണ് സൗദിയിൽ ആദ്യമായി ചലച്ചിത്ര മേള സംഘടിപ്പിച്ചത ്. ഇടക്ക് നിന്നുപോയ മേള ഇപ്പോൾ പൂർവാധികം സജീവമാണ്.
ചലച്ചിത്ര സംബന്ധമായ 10 സെമിനാറുകൾ, 10 ശിൽപശാലകൾ എന്നിവ മേളയുെട ഭാഗമായി അരങ്ങേറും. മേളയിൽ പ്രദർശിപ്പിക്കുന്ന ഒാരോ ചിത്രത്തെ കുറിച്ചും ഒാപ്പൺ ഫോറവും ഒരുക്കും. വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രതിഭകൾ മേളയിൽ സാന്നിധ്യമാകും.
ഗ്രൂപ്പുകളായാണ് ചിത്രങ്ങൾ മാറ്റുരക്കുക. കുട്ടികളുടെ വിഭാഗം, ഡോക്യുെമൻററി സാമൂഹ്യ പ്രതിബദ്ധത, തുടങ്ങി വിവിധ തലങ്ങളിൽ ചിത്രങ്ങൾക്ക് മൽസരിക്കാം. ഏറ്റവും നല്ല കഥക്കും, തിരക്കഥക്കും, ഛായാഗ്രാഹകനും, എഡിറ്റിംഗിനുമൊക്കെ സമ്മാനങ്ങൾ നൽകും.
ലബനോൻ സംവിധായകൻ ആൻറണി ഖലിഫ, ഇൗജിപ്തിലെ ഫിലിം മേക്കർ നസറുല്ല , മൊറോക്കൻ സംവിധായകൻ ഹഖീം ബെൻ അബ്ബാസ്, സൗദി സംവിധായിക ഹന അൽ ഉൈമർ എന്നിവർ സിനിമയുടെ മൂല്യ നിർണയം നടത്തും.
തെരഞ്ഞെടുക്കപ്പെടുന്ന സിനിമകൾ മാത്രമാണ് പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുക. മാറുന്ന കാലത്തെ സിനിമ സങ്കൽപങ്ങളും, സാധ്യതകളും, പ്രതീക്ഷകളുമൊക്കെ വിവിധ തലങ്ങളിൽ മേളയിൽ ചർച്ചയാകും.
കേവലം ഒരു മേള എന്നതിലുപരി അറബ് മേഖലയിൽ ചലച്ചിത്ര നിർമാണ രംഗത്ത് പുത്തൻ പ്രവണതകൾ സൃഷ്ടിക്കുകയും യുവ സമൂഹത്തെ ഇൗ രംഗത്തേക്ക് ആകർഷിക്കുകയുമാണ് മേള ലക്ഷ്യം വെക്കുന്നത്.
ഏറെ ആശങ്കകളോടെ 2008 ൽ ആരംഭിച്ച സൗദി ചലച്ചിത്രമേള അഞ്ചാം സീസണിൽ എത്തി നിൽക്കുേമ്പാൾ അഭൂത പൂർവമായ വളർച്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് മേളയുടെ ഡയറക്ടർ അഹമദ് അൽമുല്ല പറഞ്ഞു.
സൗദിയിൽ പുതുതായി ആരംഭിക്കുന്ന തിയറ്ററുകളിൽ പൂർണമായും ഇവിെട ചിത്രീകരിച്ച ജനപ്രിയ സിനിമകൾ പ്രദർശിപ്പിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൾച്ചറൽ ആർട്സ് ആൻറ് അസോസിയേഷനും കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾച്ചറും സംയുക്തമായാണ് സൗദിയി ലെ അഞ്ചാമത് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. മാർച്ച് 21 മുതൽ 26 വരെ മേള അരങ്ങേറും. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത ്തുന്നവർക്ക് സ്വർണ പനയുടെ രൂപവും, ഫലകവും, കാഷ് അവാർഡുകളും ലഭിക്കും. 186 ഒാളം ചെറു സിനിമകളും കുട്ടികൾക്കായി 154 ആന ിമേഷൻ സിനിമകളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2008 ൽ ആണ് സൗദിയിൽ ആദ്യമായി ചലച്ചിത്ര മേള സംഘടിപ്പിച്ചത ്. ഇടക്ക് നിന്നുപോയ മേള ഇപ്പോൾ പൂർവാധികം സജീവമാണ്.
ചലച്ചിത്ര സംബന്ധമായ 10 സെമിനാറുകൾ, 10 ശിൽപശാലകൾ എന്നിവ മേളയുെട ഭാഗമായി അരങ്ങേറും. മേളയിൽ പ്രദർശിപ്പിക്കുന്ന ഒാരോ ചിത്രത്തെ കുറിച്ചും ഒാപ്പൺ ഫോറവും ഒരുക്കും. വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രതിഭകൾ മേളയിൽ സാന്നിധ്യമാകും.
ഗ്രൂപ്പുകളായാണ് ചിത്രങ്ങൾ മാറ്റുരക്കുക. കുട്ടികളുടെ വിഭാഗം, ഡോക്യുെമൻററി സാമൂഹ്യ പ്രതിബദ്ധത, തുടങ്ങി വിവിധ തലങ്ങളിൽ ചിത്രങ്ങൾക്ക് മൽസരിക്കാം. ഏറ്റവും നല്ല കഥക്കും, തിരക്കഥക്കും, ഛായാഗ്രാഹകനും, എഡിറ്റിംഗിനുമൊക്കെ സമ്മാനങ്ങൾ നൽകും.
ലബനോൻ സംവിധായകൻ ആൻറണി ഖലിഫ, ഇൗജിപ്തിലെ ഫിലിം മേക്കർ നസറുല്ല , മൊറോക്കൻ സംവിധായകൻ ഹഖീം ബെൻ അബ്ബാസ്, സൗദി സംവിധായിക ഹന അൽ ഉൈമർ എന്നിവർ സിനിമയുടെ മൂല്യ നിർണയം നടത്തും.
തെരഞ്ഞെടുക്കപ്പെടുന്ന സിനിമകൾ മാത്രമാണ് പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുക. മാറുന്ന കാലത്തെ സിനിമ സങ്കൽപങ്ങളും, സാധ്യതകളും, പ്രതീക്ഷകളുമൊക്കെ വിവിധ തലങ്ങളിൽ മേളയിൽ ചർച്ചയാകും.
കേവലം ഒരു മേള എന്നതിലുപരി അറബ് മേഖലയിൽ ചലച്ചിത്ര നിർമാണ രംഗത്ത് പുത്തൻ പ്രവണതകൾ സൃഷ്ടിക്കുകയും യുവ സമൂഹത്തെ ഇൗ രംഗത്തേക്ക് ആകർഷിക്കുകയുമാണ് മേള ലക്ഷ്യം വെക്കുന്നത്.
ഏറെ ആശങ്കകളോടെ 2008 ൽ ആരംഭിച്ച സൗദി ചലച്ചിത്രമേള അഞ്ചാം സീസണിൽ എത്തി നിൽക്കുേമ്പാൾ അഭൂത പൂർവമായ വളർച്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് മേളയുടെ ഡയറക്ടർ അഹമദ് അൽമുല്ല പറഞ്ഞു.
സൗദിയിൽ പുതുതായി ആരംഭിക്കുന്ന തിയറ്ററുകളിൽ പൂർണമായും ഇവിെട ചിത്രീകരിച്ച ജനപ്രിയ സിനിമകൾ പ്രദർശിപ്പിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
