ജെ.എഫ്.എഫ് സോക്കർ ഫെസ്റ്റ് ഇത്തിഹാദ് എഫ്.സി ചാമ്പ്യന്മാർ
text_fieldsജിദ്ദ: ജിദ്ദ ഫുട്ബാൾ ഫ്രണ്ട്ഷിപ് (ജെ.എഫ്.എഫ്) കൂട്ടായ്മയും സമാ യുനൈറ്റഡ് ട്രേഡിങ് കമ്പനിയും സംയുക്തമായി രണ്ടാഴ്ചകളിലായി ജിദ്ദ ശബാബിയ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ഇത്തിഹാദ് എഫ്.സി ചാമ്പ്യന്മാരായി. നാല് ജൂനിയർ ടീമുകളെയും നാല് വെറ്ററൻസ് ടീമുകളെയും എട്ട് സീനിയർ ടീമുകളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ടൂർണമെന്റിൽ ജൂനിയർ വിഭാഗത്തിൽ ബദർ അൽ തമാം ടീം വിന്നേഴ്സും ഗാലക്സി ഇലവൻ റണ്ണേഴ്സുമായി. വെറ്ററൻസ് വിഭാഗത്തിൽ ഏഷ്യൻ ടൈംസ് ശറഫിയ വിന്നേഴ്സും അമിഗോസ് എഫ്.സി റണ്ണേഴ്സുമായി. അവസാനനിമിഷംവരെ ആവേശകരമായിരുന്ന സീനിയർ വിഭാഗത്തിൽ ബാഹി ബർഗർ ബി.എഫ്.സിയെ തോൽപിച്ചാണ് അറീന പുളിക്കൽ ഇത്തിഹാദ് എഫ്.സി ചാമ്പ്യന്മാരായത്. സമാ യുനൈറ്റഡ് മാനേജിങ് ഡയറക്ടർ ശംസിദ് പാലക്കോടൻ ഉദ്ഘാടനം ചെയ്തു.
ജൂനിയർ ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായും ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പറായും ബദർ തമാമിന്റെ ഇശാനെ തിരഞ്ഞെടുത്തു. മികച്ച ഡിഫണ്ടറായി ഷഹീനെയും മികച്ച ഫോർവേഡ് ആയി യദുവിനെയും തിരഞ്ഞെടുത്തു. ഇരുവരും ഗാലക്സി ഇലവൻ എഫ്.സി കളിക്കാരാണ്. വെറ്ററൻസ് മത്സരത്തിലെ മികച്ച കളിക്കാരനായി ഏഷ്യൻ ടൈംസിെൻറ നൗഷാദും മികച്ച ഗോൾകീപ്പറായി ആദമിനെയും മികച്ച ഡിഫൻഡറായി അമിഗോസ് എഫ്.സിയുടെ അസ്കറിനെയും മികച്ച ഫോർവേഡ് ആയി ഏഷ്യൻ ടൈംസിെൻറ സാജിദിനെയും തിരഞ്ഞെടുത്തു. സീനിയർ ഫൈനലിലെ മികച്ച കളിക്കാരനായി ഇത്തിഹാദ് എഫ്.സി ഗോൾ കീപ്പർ സറഫുവും മികച്ച ഡിഫണ്ടർ ആയി ബാഹി ബർഗർ ബി.എഫ്.സിയുടെ ആഷിക് പുലാമന്തോളും ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പറായി ബി.എഫ്.സിയുടെ ഫസലിനെയും മികച്ച ഫോർവേഡ് ആയി ഇത്തിഹാദ് എഫ്.സിയുടെ സമാൻ കൊച്ചുവിനെയും തിരഞ്ഞെടുത്തു.
വിജയികൾക്കുള്ള ട്രോഫികൾ ശംസിദ് പാലക്കോടൻ, സലീം മമ്പാട്, ഷാഫി പവർ ഹൗസ്, നിഷാബ് വയനാട്, ഫാറൂഖ് അൽ സാമിർ, ജലാൽ, നിഷാദ് താമരശ്ശേരി, ശിഹാബ് ഇല്ലിക്കൽ, ശരീഫ് കണ്ണമംഗലം, സാഹിർ നെല്ലിക്കുത്ത്, അബൂസൂക് ഗുറാബ്, സാദിഖ് നിലമ്പൂർ, ഹനീഫ, ഹിഫ്സുറഹ്മാൻ, നൗഷാദ് ചത്തല്ലൂർ, റാഫി ബീമാപ്പള്ളി, സാജിർ, ഡോ. ഇന്ദു, റസാക്ക് സമാ യുനൈറ്റഡ്, അഷ്ഫാർ, സക്കീർ എന്നിവർ വിതരണം ചെയ്തു. ഇസ്ഹാഖ് പരപ്പനങ്ങാടി, ഷാഹുൽ ഹമീദ് പുളിക്കൽ, ഫൈസൽ കാളികാവ്, റിഷാദ്, റിയാസ് സോക്കർ, ശരീഫ് ചക്കര, ഫൈഹ, ശിഹാബ് ബി.എഫ്.സി, സമീർ ഓസ്കാർ, സഹൂർ, ജബ്ബാർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.