തൊഴിൽ തർക്കത്തിലുടക്കിയ കടിഞ്ഞൂൽ പ്രസവം: ഒടുവിൽ ടിൻറുവും കുഞ്ഞും നാട്ടിലേക്ക്
text_fieldsഅബ്ഹ: തൊഴിൽ തർക്കത്തിലുടക്കി സ്പോൺസർ അവധി നിഷേധിച്ചതിനെ തുടർന്ന് കടിഞ്ഞൂൽ പ്രസവത്തിന് നാട്ടിൽ പോകാൻ ക ഴിയാതെ അസാധാരണ പ്രതിസന്ധിയും പ്രയാസവും നേരിട്ട ടിൻറു ഒടുവിൽ കൈകുഞ്ഞുമായി നാട്ടിലേക്ക് തിരിച്ചു. രണ്ട് മാസത് തിലേറെ നീണ്ട നിയമ പോരാട്ടം കഴിഞ്ഞാണ് കോട്ടയം ഉഴവൂർ സ്വദേശി ടിൻറു സ്റ്റീഫെൻറ മടക്കം. ജിദ്ദ ഇന്ത്യൻ കോൺസുലേ റ്റിെൻറയും സാമൂഹിക പ്രവർത്തകരായ അഷ്റഫ് കുറ്റിച്ചൽ, ബിജു നായർ എന്നിവരുടെയും ആത്മാർഥമായ ഇടപെടൽ അങ്ങനെ ഫലവത്തായി.
അത്യന്തം നാടകീയവും എന്നാൽ നിർഭാഗ്യകരവുമായ അനുഭവങ്ങളാണ് ടിൻറുവിന് നേരിടേണ്ടി വന്നത്. ഖമീസില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ ഹബീലില്‍ അറബ് മാനേജ്മെൻറിന് കീഴിലുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു ടിൻറു ജോലി ചെയ്തത്. ആശുപത്രി ഉടമ അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം നീണ്ടുപോയതിനൊടുവിൽ പ്രസവത്തിെൻറ രണ്ട് ദിവസം മുമ്പ് നാട്ടിലേക്ക് മടങ്ങാനുള്ള നടപടികൾ സ്വന്തം നിലയിൽ പൂർത്തിയാക്കി വിമാനത്താവളത്തിൽ എത്തിയപ്പോൾ സ്പോൺസറുടെ പരാതിയിൽ ടിൻറുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത സംഭവം വരെ ഉണ്ടായിരുന്നു. വിഷയത്തിലിടപെട്ട അഷ്റഫ് കുറ്റിച്ചലിനെയും സ്പോൺസർ കള്ളക്കേസിൽ കുടുക്കി കസ്റ്റഡിയിലെടുപ്പിച്ചു. കേസിെൻറ യാഥാർഥ്യം മനസ്സിലാക്കിയ പൊലീസ് ടിൻറുവിനെയും അഷ്റഫിനെയും വിട്ടയച്ചു. ഇതിനിടയിലായിരുന്നു ടിൻറുവിെൻറ പ്രസവം അബ്ഹയിലെ സ്വകാര്യ ആശുപത്രിയിൽ നടന്നത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിവാദ സംഭവപരമ്പര അരങ്ങേറിയത്.
സ്പോൺസർ നിരന്തരമായി നിയമക്കുരുക്കിലാക്കിയാണ് ടിൻറുവിെൻറ അവധിക്കുള്ള നിയമപരമായ അവകാശം നിഷേധിച്ചത്. വിവാദമായ പ്രസവാവധി നിഷേധത്തിന് ശേഷവും ടിൻറുവിന് നാട്ടിൽ പോകുന്നതിന് സ്പോൺസർ നിയമതടസ്സം ഉന്നയിച്ചു. രണ്ടു വർഷത്തെ കരാർ തീരും മുമ്പ് നാട്ടിൽ പോകുന്നതിനാൽ 35000 റിയാൽ നഷ്ടപരിഹാരം വേണമെന്നായിരുന്നു സ്പോൺസറുടെ വാദം. എന്നാൽ കോടതികളും മനുഷ്യാവകാശ കമീഷനും ഇതു തള്ളി ഉടൻ ടിൻറുവിനെ നാട്ടിലയക്കണമെന്ന് ഉത്തരവിടുകയായിരുന്നു. ഒടുവിൽ വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് അബ്ഹയിൽ നിന്ന് ടിൻറുവും കുഞ്ഞും യാത്ര തിരിച്ചു. ദുബൈ വഴിയാണ് ഇവർ കൊച്ചിയിലേക്ക് പോയത്. നേരത്തെ മലയാളി മനേജ്മെൻറിെൻറ കീഴിൽ ആയിരുന്നു ടിൻറു ജോലി ചെയ്ത ക്ലിനിക്ക്. ഇപ്പോൾ അറബ് വനിതയാണ് മാനേജർ. വിവാദമുണ്ടായപ്പോൾ മുൻ മലയാളി മാനേജ്മെൻറിനെതിരെയും അടിസ്ഥാനരഹിതമായ ആരോപണങ്ങളുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.