Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസഹായങ്ങളുമായി...

സഹായങ്ങളുമായി ഒപ്പമുണ്ട് –അംബാസഡർ

text_fields
bookmark_border
സഹായങ്ങളുമായി ഒപ്പമുണ്ട് –അംബാസഡർ
cancel
camera_alt??????????? ??????????? ????????? ??????????????????????????????? ???????????? ?????????? ????????????????????

റിയാദ്: സൗദി അറേബ്യയിൽ ഇതുവരെ കോവിഡ് ബാധിച്ചത് 186 ഇന്ത്യക്കാർക്കാണെന്നും രണ്ടു പേരാണ് മരിച്ചതെന്നും ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ് സഇൗദ്. സൗദിയിലെ മുഴുവൻ ഇന്ത്യൻ മാധ്യമപ്രവർത്തകരുമായി ഒാൺലൈനിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് സൗദി ആരോഗ്യ മന്ത്രാലയത്തിൽനിന്ന് ഇന്ത്യക്കാരെ സംബന്ധിച്ച് ലഭിച്ച ഒൗദ്യോഗിക വിവരങ്ങൾ വെളി പ്പെടുത്തിയത്. മരിച്ചത് രണ്ടും മലയാളികളാണ്. ഒരാൾ മദീനയിലും മറ്റൊരാൾ റിയാദിലു മാണ് മരിച്ചത്. മലപ്പുറം, തിരൂരങ്ങാടി, ചെമ്മാട് സ്വദേശി നടമ്മൽ പുതിയകത്ത് സഫ്വാ നാണ് (41) റിയാദിൽ മരിച്ചത്. കണ്ണൂർ പാനൂർ മേലെപൂക്കോം ഇരഞ്ഞിക്കുളങ്ങര സ്വദേശി പാലക്ക ണ്ടിയിൽ ഷബ്നാസ് (29) മദീനയിലും മരിച്ചു. സൗദിയിലെ ഇന്ത്യൻ ജനസംഖ്യയുമായി തട്ടിക്കുേമ് പാൾ രോഗം ബാധിച്ചവരുടെ എണ്ണം ഒട്ടും കൂടുതലല്ല. എന്നാലും ഞങ്ങൾ കനത്ത ജാഗ്രതയും കരുത ലും തുടരുകയാണ്.

ക്വാറൻറീൻ സൗകര്യം ഏർപ്പെടുത്തും
കോവിഡ് ലക്ഷണങ്ങൾ സംശയിക്കുന്നവരെ പാർപ്പിക്കാൻ സൗദി അധികൃതരുടെ അനുമതി കിട്ടുന്നതിനനുസരിച്ച് എംബസി ക്വാറൻറീൻ സൗകര്യങ്ങൾ ഒരുക്കും. ഒായോ ഹോട്ടൽ ഗ്രൂപ്പിെൻറയും സ്വന്തമായി കെട്ടിടസൗകര്യങ്ങളുള്ള ഇന്ത്യൻ വ്യവസായികളുടെയും സഹകരണം ഇതിനായി തേടിയിട്ടുണ്ട്.
ആവശ്യമുള്ള മുഴുവൻ ഇന്ത്യക്കാർക്കും ഭക്ഷണം എത്തിച്ചുകൊടുക്കാൻ സൗകര്യമൊരുക്കും. അതിനായി റസ്റ്റാറൻറുകളുടെയും കേറ്ററിങ് കമ്പനികളുടെയും സഹകരണം തേടും. ഇൗ ആവശ്യങ്ങൾക്കെല്ലാമായി ഇന്ത്യൻ കമ്യൂണിറ്റി വെൽെഫയർ ഫണ്ട് ഉപയോഗപ്പെടുത്തും.

ആംബുലൻസ് നൽകും
ആരോഗ്യപ്രശ്നം നേരിടുന്നവരെ ആശുപത്രിയിലെത്തിക്കാൻ എംബസിയുടെ നേതൃത്വത്തിൽ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തും. രാജ്യത്തെ വിവിധ േപാളിക്ലിനിക്കുകളുടെ ആംബുലൻസ് സൗകര്യങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തും. കോവിഡ് ലക്ഷണമുള്ളവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുകൾ ഏർപ്പെടുത്തുന്നതിന് ആരോഗ്യമന്ത്രാലയത്തിെൻറ അനുമതി തേടിയിരിക്കുകയാണ്. ആവശ്യമുള്ളവർക്ക് ആരോഗ്യ നിർദേശങ്ങളും ഒാൺലൈൻ കൺസൽേട്ടഷനും നൽകാൻ ഡോക്ടർമാരുടെ സേവനം ഉപയോഗെപ്പടുത്തും. സന്നദ്ധരായ ഡോക്ടർമാരുടെ വാട്സ്ആപ് ഗ്രൂപ്പുകൾ തുടങ്ങും.

ആരെയും ഉടൻ നാട്ടിലെത്തിക്കാനാവില്ല
സൗദിയിൽനിന്ന് ഇന്ത്യക്കാരെ ഉടൻ നാട്ടിൽ അയക്കാനാവില്ല. എന്നാൽ, വിമാനം ലഭ്യമാകുന്ന ആദ്യ അവസരത്തിൽതന്നെ അത്യാവശ്യ സാഹചര്യങ്ങളിലുള്ള ആളുകളെ നാട്ടിലെത്തിക്കാൻ വേണ്ടത് ചെയ്യും. ഇപ്പോൾ കഴിയുന്നിടത്ത് ഏറ്റവും സുരക്ഷിതമായി കഴിയുക എന്നതാണ് ഇന്ത്യക്കാർക്ക് കരണീയമായത്. അതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും. സർവ പിന്തുണയുമായി ഇന്ത്യൻ മിഷൻ ഒപ്പമുണ്ടാകും.

ഹെൽപ്ലൈനിൽ വന്നത് 1000ത്തോളം വിളികൾ
കോവിഡ് സാഹചര്യത്തിൽ എംബസിയിൽ ഏർപ്പെടുത്തിയ ഹെൽപ്ലൈനിലേക്ക് ഇതുവരെ ആയിരത്തോളം വിളികളാണ് വന്നത്. വിവിധ ആവശ്യങ്ങൾ ആളുകൾ ഉന്നയിക്കുന്നുണ്ട്. എല്ലാ ഭാഷക്കാർക്കും സൗകര്യപ്പെടുന്ന രൂപത്തിൽ വിവിധ ഭാഷക്കാരായ ഉദ്യോഗസ്ഥരെ ഹെൽപ്ലൈൻ സെൻററിൽ നിയോഗിക്കും. മലയാളമടക്കം ഏതു ഭാഷയിലും ആശയവിനിമയം നടത്താനുള്ള സൗകര്യം ഇന്ത്യൻ തൊഴിലാളികൾക്ക് ഒരുക്കും. ചൊവ്വാഴ്ച സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ സന്നദ്ധപ്രവർത്തകരുമായി ഒാൺലൈനിൽ കൂടിക്കാഴ്ച നടത്തിയതായും അംബാസഡർ പറഞ്ഞു. എംബസി കമ്യൂണിറ്റി വെൽെഫയർ വിങ്ങിെൻറ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകരുടെ സേവനം ഉപയോഗപ്പെടുത്തി പ്രവർത്തനങ്ങൾ വിപുലീകരിക്കും.

പകുതിയിൽ കൂടുതലും മലയാളികൾ
സൗദിയിൽ നിലവിൽ 26 ലക്ഷം ഇന്ത്യൻ പൗരന്മാരാണുള്ളതെന്ന് അംബാസഡർ ചോദ്യത്തിനുത്തരമായി പറഞ്ഞു. അതിൽ പകുതിയിൽ കൂടുതലും മലയാളികളാണ്. 14 ലക്ഷത്തോളം മലയാളികളുണ്ട്.
സൗദിയിലുള്ള ഒരു ഇന്ത്യക്കാരനും വിഷമിക്കരുത്. നിങ്ങളുടെ ഏതു പ്രശ്നത്തിനും വിളിപ്പുറത്ത് ഇന്ത്യൻ മിഷനുണ്ട്. എല്ലാ സഹായങ്ങളും പിന്തുണയുമായി ഒപ്പമുണ്ടെന്നും അംബാസഡർ കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ എംബസി ഇൻഫർമേഷൻ സെക്രട്ടറി അസീം അൻവർ, കോൺസുലേറ്റ് ഇൻഫർമേഷൻ കോൺസൽ ഹംന മറിയം എന്നിവരും പെങ്കടുത്തു.

ഫീസ് കുറക്കാനാവില്ല
കോവിഡ് സാഹചര്യത്തിൽ സ്കൂൾ വിദ്യാർഥികളുടെ ഫീസിൽ ഇളവ് വരുത്താനാവില്ല. സൗദിയിൽ എംബസിയുടെ കീഴിൽ 10 ഇന്ത്യൻ സ്കൂളുകളാണുള്ളത്. സ്കൂൾ കെട്ടിടങ്ങളുടെ വാടകയും അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളവും കൊടുക്കാൻ കുട്ടികളുടെ ഫീസാണ് പ്രധാന വരുമാനമാർഗം. അതുകൊണ്ട് ഫീസ് വേണ്ടെന്നുവെക്കാനാവില്ല. എന്നാൽ, ഫീസ് അടക്കുന്ന കാര്യത്തിൽ സാവകാശം നൽകുന്നതിനെക്കുറിച്ച് സ്കൂളുകളുടെ ഹയർബോർഡുമായി കൂടിയാലോചന നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf News
News Summary - ambassador-saidu-gulf news
Next Story