Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 8:50 AM GMT Updated On
date_range 24 Jun 2017 8:50 AM GMTആശ്രിതലെവി അടുത്ത മാസം മുതലെന്ന് ധനമന്ത്രി
text_fieldsbookmark_border
റിയാദ്: രാജ്യത്തെ വിദേശികൾക്ക് നേരത്തെ പ്രഖ്യാപിച്ച നിർബന്ധിത അധിക ലെവി അടുത്തമാസം മുതൽ നടപ്പിലാക്കുമെന്ന് ധനമന്ത്രി മുഹമ്മദ് അൽജുദ് ആൻ സ്ഥിരീകരിച്ചതായി റോയിേട്ടഴ്സ് റിപ്പോർട്ട് ചെയ്തു. സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ആശ്രിതരായി രാജ്യത്ത് കഴിയുന്നവര്‍ക്ക് വര്‍ഷത്തില്‍ 1200 റിയാല്‍ ലവി നൽകേണ്ടിവരുമെന്ന പ്രഖ്യാപനമാണ് നടപ്പാകാൻ പോകുന്നത്. ആശ്രിതർക്ക് ഒരാൾക്ക് 100 റിയാലാണ് നൽകേണ്ടത്. 2018 മുതൽ ഇത് 200 റിയാലും 2019 മുതൽ 300 റിയാലും ആവും. 2020 ആകുേമ്പാഴേക്കും ഇത് ക്രമേണ 400 റിയാൽ വരെയെത്തും.
2018 മുതൽ സ്വദേശികളേക്കാൾ കൂടുതൽ വിദേശികളുള്ള സ്ഥാപനങ്ങൾ ഒരോ വിദേശതൊഴിലാളിക്കും 400 റിയാലും സ്വദേശികളേക്കാൾ വിദേശികൾ കുറവുള്ള സ്ഥാപനങ്ങൾ ഒരോ വിദേശ തൊഴിലാളിക്ക് 300 റിയാലും വീതം വർഷത്തിൽ അധിക ഫീസ് നൽകണം.
2020 ആകുേമ്പാഴേക്കും സ്വദേശികളേക്കാൾ കൂടുതൽ വിദേശികളുള്ള സ്ഥാപനങ്ങൾ ഒരോ വിദേശ തൊഴിലാളിക്കും 800 റിയാലും സ്വദേശികളേക്കാൾ വിദേശികൾ കുറവുള്ള സ്ഥാപനങ്ങൾ ഒരോ വിദേശ തൊഴിലാളിക്കും 700 റിയാൽ വീതവും നൽകണമെന്നാണ് നിശ്ചയിച്ചിരിക്കുന്നത്.
2020 ഒടെ ബജറ്റിൽ വരവ് ചെലവുകൾ ബാലൻസ് ചെയ്യുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് ഗവൺമെൻറ് നടത്തികൊണ്ടിരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
2018 മുതൽ സ്വദേശികളേക്കാൾ കൂടുതൽ വിദേശികളുള്ള സ്ഥാപനങ്ങൾ ഒരോ വിദേശതൊഴിലാളിക്കും 400 റിയാലും സ്വദേശികളേക്കാൾ വിദേശികൾ കുറവുള്ള സ്ഥാപനങ്ങൾ ഒരോ വിദേശ തൊഴിലാളിക്ക് 300 റിയാലും വീതം വർഷത്തിൽ അധിക ഫീസ് നൽകണം.
2020 ആകുേമ്പാഴേക്കും സ്വദേശികളേക്കാൾ കൂടുതൽ വിദേശികളുള്ള സ്ഥാപനങ്ങൾ ഒരോ വിദേശ തൊഴിലാളിക്കും 800 റിയാലും സ്വദേശികളേക്കാൾ വിദേശികൾ കുറവുള്ള സ്ഥാപനങ്ങൾ ഒരോ വിദേശ തൊഴിലാളിക്കും 700 റിയാൽ വീതവും നൽകണമെന്നാണ് നിശ്ചയിച്ചിരിക്കുന്നത്.
2020 ഒടെ ബജറ്റിൽ വരവ് ചെലവുകൾ ബാലൻസ് ചെയ്യുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് ഗവൺമെൻറ് നടത്തികൊണ്ടിരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story