കോവിഡിനെതിരെ സാവി ഹെർണാണ്ടസിന് ജയം
text_fieldsദോഹ: അൽ സദ്ദ് പരിശീലകനും ബാഴ്സലോണ, സ്പെയിൻ ടീമുകളുടെ സൂപ്പർതാരവുമായിരുന്ന സാവി ഹെർണാണ്ടസ് കോവിഡ്–19ൽ നിന്ന് മുക്തി നേടി. സാവി തന്നെയാണ് വിവരം പുറത്തുവിട്ടത്. രോഗമുക്തനായ അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയും താമസിയാതെ സദ്ദ് പരിശീലക ചുമതലകളിൽ തിരികെ എത്തുകയും ചെയ്തു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ രോഗശാന്തിക്കായി ആശംസിച്ച് നിരവധി സന്ദേശങ്ങളാണ് ലഭിച്ചതെന്നും എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മകളോടൊപ്പമുള്ള ഫോട്ടോയും ഇതോടൊപ്പം പങ്കുവെച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് സാവി കോവിഡ്–19 പരിശോധയിൽ പോസിറ്റീവായത്. ഐസൊലേഷനിൽ പോകുകയാണെന്നും ഉടൻ തന്നെ തിരികെയെത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഖത്തർ സ്റ്റാർസ് ലീഗ് േപ്രാട്ടോകോൾ പ്രകാരമുള്ള പരിശോധനയിലാണ് സദ്ദ് പരിശീലകന് രോഗം സ്ഥിരീകരിച്ചത്.
കോവിഡ്–19 കാരണം നിർത്തിവെച്ച ഖത്തർ സ്റ്റാർസ് ലീഗ് പുനരാരംഭിച്ചപ്പോൾ സാവിയില്ലാതെ ഇറങ്ങിയ അൽ സദ്ദ് അൽഖോറിനെ പരാജയപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച അൽ ജനൂബ് സ്റ്റേഡിയത്തിൽ അൽ അഹ്ലിക്കെതിരായാണ് സദ്ദി െൻറ അടുത്ത മത്സരം.
ബാഴ്സലോണക്ക് വേണ്ടി നാല് തവണ ചാമ്പ്യൻസ് ലീഗും എട്ട് തവണ ലാലിഗയും നേടിയ 40കാരനായ സാവി, 2010ൽ ലോകകപ്പും 2008,2012 വർഷങ്ങളിൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പും നേടിയ സ്പെയിൻ ദേശീയ ടീമിൽ അംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.