Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാർഷിക സെൻസസ്...

കാർഷിക സെൻസസ് രണ്ടാംഘട്ടം തുടങ്ങി

text_fields
bookmark_border
കാർഷിക സെൻസസ് രണ്ടാംഘട്ടം തുടങ്ങി
cancel
camera_alt

കാർഷിക സെൻസസിൽ വിവരങ്ങൾ ശേഖരിക്കുന്ന ഉദ്യോഗസ്ഥർ 

ദോഹ: ഖത്തറിലെ കാർഷിക സെൻസസ് രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഖത്തർ യൂനിവേഴ്സിറ്റി അറിയിച്ചു. ഖത്തർ യൂനിവേഴ്സിറ്റിയിലെ സോഷ്യൽ ആൻഡ് ഇക്കണോമിക് സർവേ റിസർച് ഇൻസ്റ്റിറ്റ ്യൂട്ടും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവും തമ്മിൽ സഹകരിച്ചാണ് കാർഷിക സെൻസസിൻെറ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ചത്.

വേനൽക്കാലത്തെ ഖത്തറിലെ കാർഷിക പ്രവർത്തനങ്ങൾ, വിളകൾ, വേനൽക്കാലത്ത് വിളവ് നൽകുന്ന ഈത്തപ്പന മരങ്ങളടക്കമുള്ള വൃക്ഷങ്ങളുടെ കണക്കെടുക്കുക തുടങ്ങിയവയാണ് രണ്ടാംഘട്ടത്തിൽ ലക്ഷ്യമിടുന്നത്. രാജ്യത്തെ എല്ലാ കാർഷിക ഫാമുകളെയും സെൻസസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തിൻെറ കാർഷികമേഖലയെ കുറിച്ചുള്ള പൂർണവിവരങ്ങൾ നൽകുന്നതോടൊപ്പം കാർഷികമേഖലയുടെ യഥാർഥചിത്രം കണ്ടെത്തുന്നതിലും മേഖലയിലുണ്ടായ മാറ്റങ്ങൾ വ്യക്തമാക്കുന്നതിലും സെൻസസ് നിർണായകമാകും. കാർഷിക മേഖലയുടെ വളർച്ചക്കും വികാസത്തിനും പുതിയ പദ്ധതികളാവിഷ്കരിക്കുന്നതിനും ഭക്ഷ്യസുരക്ഷയെന്ന പരമമായ ലക്ഷ്യത്തിലെത്തുന്നതിന് പുതിയ നയപരിപാടികൾ തയാറാക്കാനും സെൻസസ് സഹായമാകും.

സെൻസസിൻെറ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ജൂലൈമാസം അവസാനത്തോടെ പൂർത്തിയാകും. ആദ്യഘട്ട പ്രവർത്തനങ്ങൾ വലിയ വിജയമാകുന്നതിൽ രാജ്യത്തെ ഫാമുടമകളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണവും മികച്ച പ്രതികരണവും ഏറെ സഹായമായെന്നും അവരെ പ്രശംസിക്കുന്നുവെന്നും ഖത്തർ യൂനിവേഴ്സിറ്റി സോഷ്യൽ ആൻഡ് ഇക്കണോമിക് സർവേ റിസർച് ഇൻസ്റ്റിറ്റ ്യൂട്ട് വ്യക്തമാക്കി.

പ്രാദേശിക കന്നുകാലികൾ കൂടുന്നു

കാർഷികമേഖലയുടെ വികസനത്തിനായി നടപ്പാക്കിയ വിവിധ നടപടികൾ വിജയം. ചെമ്മരിയാട് അടക്കം വിവിധ പ്രാദേശിക കന്നുകാലികളുടെ ഉൽപാദനത്തിൽ വർധനയുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് 20 ശതമാനത്തിൻെറ വർധനയാണ് ചെമ്മരിയാട് ഉൽപാദനത്തിലുള്ളത്. മുനിസിപ്പാലിറ്റി പരിസ്ഥിതി വകുപ്പിനു കീഴിെല ലൈവ്സ്റ്റോക്ക് വകുപ്പിെൻറ നിലവിെല കണക്കനുസരിച്ച് രാജ്യത്തെ ആകെ കന്നുകാലികളുടെ എണ്ണം 1,707,547 ആണ്. ഒട്ടകങ്ങൾ, ചെമ്മരിയാടുകൾ, പശു, ആടുകൾ എന്നിവയടക്കമാണിത്. ഫാമുകളിലെ കന്നുകാലികളുടെ ദേശീയ രജിസ്റ്റിൽ 2016 ആഗസ്റ്റ് അവസാനം വരെ രജിസ്റ്റർ ചെയ്തിരിക്കുന്നത് 1.2 മില്യൻ കന്നുകാലികളാണ്.

131,080 ആണ് ആകെയുള്ള ഒട്ടകങ്ങളുെട എണ്ണം. ചെമ്മരിയാടുകൾ 1,094,217 എണ്ണമുണ്ട്. ആടുകൾ 441,279 എണ്ണമാണുള്ളത്. ആകെയുള്ള പശുക്കൾ 40,971 ആണ്. ആകെയുള്ള കന്നുകാലി കർഷകരുടെ എണ്ണം 17,866 ആണ്.2000ത്തിലാണ് കാർഷിക കന്നുകാലി മേഖലയിൽ അവസാന കണെക്കടുപ്പ് നടത്തിയിരുന്നത്.ഭക്ഷ്യമേഖലയിലെ വിവിധ പദ്ധതികൾ മൂലം രാജ്യത്തെ കന്നുകാലി സമ്പത്തിൽ ഗണ്യമായ വർധനയാണ് ഉണ്ടായിരിക്കുന്നത്.

അറബ് രാജ്യങ്ങളിൽ മാംസ ഉൽപാദനത്തിൽ സ്വയം പര്യാപ്തതയെന്ന ലക്ഷ്യത്തിലേക്കെത്തുന്നതിനായി ബന്ധപ്പെട്ട അതോറിറ്റികൾ കൂടുതൽ സബ്സിഡി നൽകേണ്ടതുണ്ടെന്നും ഫാം ഉടമകൾ ആവശ്യപ്പെടുന്നു.കർഷകർക്കും ഉൽപാദകർക്കും കൂടുതൽ പിന്തുണ നൽകണമെന്നും ആവശ്യമുയരുന്നുണ്ട്.

ഉൽപാദനം വർധിപ്പിക്കാനായി കൂടുതൽ മികച്ചയിനം ചെമ്മരിയാടുകളെ മറ്റു രാജ്യങ്ങളിൽനിന്ന് ഖത്തറിലേക്ക് എത്തിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. 2023ൽ കാർഷികമേഖലയിലെ സ്വയംപര്യാപ്തത 70 ശതമാനത്തിലേക്ക് എത്തിക്കുകയാണ് വിവിധ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story