സഫാരിയിൽ 'ഗോ ഗ്രീൻ േഗ്രാ ഗ്രീൻ' പ്രമോഷന് തുടക്കം
text_fieldsദോഹ: ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക, പ്രകൃതിയോടിണങ്ങി ജീവിക്കുക എന്ന സന്ദേശവുമായി ഖത്തറിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃഖലയായ സഫാരിയിൽ 'ഗോ ഗ്രീൻ ഗ്രോ ഗ്രീൻ' പ്രമോഷനു തിങ്കളാഴ്ച തുടക്കമായി. സഫാരി ഗ്രൂപ് ചെയർമാൻ ഹമദ് ദാഫർ അൽ അഹ്ബാബി ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങിൽ സഫാരി ഗ്രൂപ് ഡയറക്ടറും ഗ്രൂപ് ജനറൽ മാനേജറുമായ സൈനുൽ ആബിദീൻ, സഫാരി ഗ്രൂപ് ഡയറക്ടറും ചീഫ് കോഒാഡിനേറ്ററുമായ ഷഹീൻ ബക്കർ തുടങ്ങിയവരും മാനേജ്മെൻറ് പ്രതിനിധികളും സംബന്ധിച്ചു.
വിവിധയിനം പച്ചക്കറി തൈകൾ, ഓറഞ്ച്, നാരങ്ങ, പപ്പായ, കറ്റാർവാഴ, വാഴ, മുരിങ്ങ, തുളസി, കറിവേപ്പില തുടങ്ങിയവയുടെ തൈകൾ, തെങ്ങിൻ തൈകൾ, വീട്ടിനകത്തും പുറത്തും നട്ടുപിടിപ്പിക്കാവുന്ന വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള അസ്പരാഗസ്, ആന്തൂറിയ, ബോൺസായി പ്ലാൻറ്, കാക്ടസ്, ബാംബു സ്റ്റിക്കസ് തുടങ്ങിയ അലങ്കാര ചെടികൾ, വിവിധ ഹാങ്ങിങ് പ്ലാൻറുകൾ തുടങ്ങി ഇറക്കുമതി ചെയ്തതും അല്ലാത്തതുമായ ഒട്ടനവധി വകഭേദങ്ങൾ, എല്ലാവിധ പച്ചക്കറികളുടെയും അലങ്കാര ചെടികളുടെയും വിത്തുകൾ എന്നിവ സഫാരി ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ചെടിച്ചട്ടികൾ, േഗ്രാ ബാഗ്, വാട്ടറിങ് കാൻ, ഗാർഡൻ ബെഞ്ച്, ഗ്രാസ് മാറ്റ്, ഗാർഡൻ ഹോസുകൾ, ഗാർഡൻ ടൂളുകൾ, ഗാർഡനിലേക്കാവശ്യമായ ഫെർട്ടിലൈസർ, വളങ്ങൾ, പോട്ടിങ് സോയിൽ തുടങ്ങി എല്ലാവിധ അനുബന്ധ സാമഗ്രികളും ഒരു കുടക്കീഴിൽ ലഭ്യമാണ്.
ജൈവകൃഷി േപ്രാത്സാഹിപ്പിക്കുക, പ്രകൃതിയോടിണങ്ങി ജീവിക്കുക എന്ന സന്ദേശവുമായി വിത്തുകളും പച്ചക്കറി, വൃക്ഷ തൈകളും ചുരുങ്ങിയ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഗോ ഗ്രീൻ േഗ്രാ ഗ്രീൻ പ്രമോഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് സഫാരി ഗ്രൂപ് ചീഫ് കോഓഡിനേറ്റർ ഷഹീൻ ബക്കർ പറഞ്ഞു. അബു ഹമൂറിലെ സഫാരി മാളിലും സൽവ റോഡിലെ സഫാരി ഹൈപ്പർ മാർക്കറ്റിലും അൽഖോറിലെ സഫാരി ഹൈപ്പർ മാർക്കറ്റിലും ഉംസലാൽ മുഹമ്മദിലെ സഫാരി ഷോപ്പിങ് കോംപ്ലക്സിലും ഈ പ്രമോഷൻ ഇന്നു മുതൽ ലഭ്യമായിരിക്കും. കൂടാതെ സഫാരിയുടെ ഏറ്റവും പുതിയ മെഗാ പ്രമോഷനായ 'വിൻ 50 മില്യൺ മൈ സഫാരി' ക്ലബ് കാർഡ് പോയൻറ്സ് പ്രമോഷനിലൂടെ 50 മില്യൺ സഫാരി ക്ലബ് കാർഡ് പോയൻറ്സ് സമ്മാനമായി നേടാനുള്ള അവസരവും സഫാരി ഒരുക്കുന്നു. ദോഹയിലെ സഫാരി ഔട്ട്ലറ്റുകളിൽനിന്ന് 50 റിയാലിന് ഷോപ്പിങ് നടത്തുേമ്പാൾ ലഭിക്കുന്ന ഇ-റാഫിൾ കൂപ്പൺ വഴി മൈ സഫാരി ക്ലബ് കാർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏതൊരാൾക്കും ഈ മെഗാ സമ്മാന പദ്ധതിയിൽ പങ്കാളികളാകാവുതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.