Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Ameer Sheikh Thamim Bin Hamad Althani and Anjala Merchal
cancel
camera_alt???????? ????? ????? ?????? ?????? ??????????? ???? ????????????? ??????? ????????????? (??? ??????)

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ ജര്‍മന്‍ സന്ദര്‍ശനം വിവിധ മേഖലകളില്‍ പരസ്പരസഹകരണത്തിെൻറ പുതിയ വാതായനങ്ങള്‍ തുറന്നെന്ന് മന്ത്രിസഭ വിലയിരുത്തി. സന്ദർശനം ഏറെ ഫലപ്രദമായിരുന്നു. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ താല്‍പര്യങ്ങള്‍ നിറവേറ്റുന്നതിലും മേഖലയിലെയും ആഗോളതലത്തിലെയും സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിലും അമീറിെൻറ സന്ദര്‍ശനം നിര്‍ണായകമായി. ഖത്തര്‍^ജര്‍മനി വ്യാപാര നിക്ഷേപഫോറം വലിയ തോതില്‍ വിജയകരമായിരുന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സന്ദര്‍ശനവും ഫോറവും സഹായകമായതായും മന്ത്രിസഭ വിലയിരുത്തി. പ്രധാമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനിയുടെ അധ്യക്ഷതയിലാണ് മന്ത്രിസഭായോഗം ചേർന്നത്. നീതിന്യായ മന്ത്രിയും ക്യാബിനറ്റ് കാര്യ ആക്ടിങ് മന്ത്രിയുമായ ഡോ. ഹസന്‍ ബിന്‍ ലഹ്ദന്‍ അല്‍ഹസന്‍ അല്‍മുഹന്നദി അജണ്ട വിശദീകരിച്ചു. ജര്‍മന്‍ പ്രസിഡൻറ് ഡോ.ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മിയര്‍,

ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ എന്നിവരുമായും ഉന്നത ജര്‍മന്‍ അധികൃതരുമായുംഅമീര്‍ നടത്തിയ ചര്‍ച്ചകള്‍ സുപ്രധാനമായിരുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ അടുത്ത സൗഹൃദവും ബന്ധവും കൂടുതല്‍ ദൃഢമാക്കാനും പരിപോഷിപ്പിക്കുന്നതിനും ചര്‍ച്ചകള്‍ സഹായകമായി. അമീറിെൻറ സന്ദര്‍ശനവും ജര്‍മനിയില്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ പത്തു ബില്യണ്‍ യൂറോയുടെ നിക്ഷേപം നടത്തുമെന്ന പ്രഖ്യാപവും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന സാമ്പത്തിക ബന്ധത്തിെൻറ പാതയിലെ വലിയ കുതിച്ചുചാട്ടമാണ്. ജര്‍മനിയിലെ വിവിധ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക മാധ്യമ മേഖലകളില്‍ അമീറിെൻറ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യം ലഭിച്ചതായും മന്ത്രിസഭ ചൂണ്ടിക്കാട്ടി. വിസ ഒഴിവാക്കുന്നത് സംബന്ധിച്ച് ഖത്തറും ചൈനയും ഒപ്പുവച്ച കരാര്‍, സാംസ്കാരിക, കായിക യുവജനകാര്യമേഖലയില്‍ ബെർലിനുമായി ഒപ്പുവച്ച രണ്ടു ധാരണാപത്രങ്ങള്‍, ഖത്തര്‍ ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ യൂണിറ്റും ദക്ഷിണാഫ്രിക്ക ഫിനാന്‍ഷ്യല്‍ ഇൻറലിജന്‍സ് സെൻററും ഒപ്പുവച്ച കരട് ധാരണാപത്രം, ഭക്ഷ്യ ഉപഭോക്തൃ ഉത്പന്നങ്ങളുടെ തന്ത്രപരമായ സാധുത നിയന്ത്രിക്കുന്നതിനുള്ള കരട് നിയമം, ആയുധ നിരോധനം സംബന്ധിച്ച ദേശീയ കമ്മിറ്റിയുടെ പ്രവര്‍ത്തനം സംബന്ധിച്ച 40ാമത് റിപ്പോര്‍ട്ട്, ഡിസ്ട്രിക്റ്റ് കൂളിങ് സംബന്ധിച്ച കരട് നിയമം എന്നിവക്കും മന്ത്രിസഭ അംഗീകാരം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsDoha AmeerGerman Chansellor
News Summary - qatar-qatar news=gulf news
Next Story