Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅൽഖോർ പാർക്ക്:...

അൽഖോർ പാർക്ക്: ആദ്യ ദിവസങ്ങളിലെത്തിയത് 4000ത്തിലധികം സന്ദർശകർ

text_fields
bookmark_border
അൽഖോർ പാർക്ക്: ആദ്യ ദിവസങ്ങളിലെത്തിയത് 4000ത്തിലധികം സന്ദർശകർ
cancel

ദോഹ: കുട്ടികളെയും കുടുംബങ്ങളെയും ആകർഷിക്കുന്ന തരത്തിൽ നവീകരിച്ച അൽഖോർ പാർക്ക് തുറന്നതോടെ സന്ദർശകപ്രവാഹം. മൂന്നുമാസം നീണ്ട നവീകരണ, വികസന പ്രവർത്തനങ്ങൾക്കു ശേഷമാണ് പാർക്ക് പൂർണമായ രീതിയിൽ തുറന്നുകൊടുത്ത ആദ്യ രണ്ടു ദിവസങ്ങളിലെത്തിയത് 4000ത്തിൽപരം സന്ദർശകരാണ്. 32 മില്യൺ റിയാലിെൻറ നവീകരണ പദ്ധതികളാണ് വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയത്. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയമാണ് പാർക്ക് നവീകരിച്ചത്. ചൊവ്വാഴ്ചകളിൽ സത്രീകൾക്കും കുട്ടികൾക്കും മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരുെന്നങ്കിലും അടുത്ത ചൊവ്വാഴ്ച എല്ലാവർക്കും പ്രവേശനാനുമതി നൽകുമെന്ന് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയപബ്ലിക് പാർക്ക് മാനേജ്‌മെൻറ് വകുപ്പ് അറിയിച്ചു.

2,40,000 ചതുരശ്ര മീറ്ററിൽ ഒരുക്കിയ പാർക്കിൽ ഒരു മൃഗശാല, വെള്ളച്ചാട്ടം, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രെയിൻ, വിശാലമായ റസ്റ്റാറൻറ്, പള്ളി, മ്യൂസിയം, മിനി ഗോൾഫ് ഏരിയ, മതിൽ മ്യൂറൽ, സ്കേറ്റിങ് ഏരിയ, കുട്ടികളുടെ കളിസ്ഥലം, ബാസ്കറ്റ്ബാൾ കോർട്ട്, ഫുഡ് കിയോസ്‌ക്കുകൾ, ഡ്രിങ്കിങ് ഫൗണ്ടൻ, വെള്ളച്ചാട്ടം, ആംഫിതിയറ്റർ എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്. കുട്ടികൾക്കായി രണ്ടു കളിസ്ഥലങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നവീകരിച്ച അൽഖോർ പാർക്കിലെ മൃഗശാലയാണ് ഏറെ ആകർഷകം. നിരവധി മൃഗങ്ങളെയാണ് മൃഗശാലയിലെത്തിച്ചിട്ടുള്ളത്. മൃഗങ്ങളുടെ എണ്ണം ഇപ്പോൾ മുന്നൂറിലധികമായി. നേരത്തേ ഇല്ലാത്ത വിവിധതരം പക്ഷികളും മൃഗശാലയിലെ പ്രത്യേക സ്ഥലങ്ങളിൽ ഇടം നേടിയിട്ടുണ്ട്. മുതിർന്നവർക്ക് ഒരാൾക്ക് 15 റിയാലും 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് 10 റിയാലുമാണ് അൽഖോർ ഫാമിലി പാർക്കിലേക്കുള്ള പ്രവേശന ഫീസ്. ട്രെയിൻ യാത്രയിൽ ഒരാൾക്ക് അഞ്ച് റിയാലും ഈടാക്കും. രണ്ടു ദിവസങ്ങളിലായി 838 സന്ദർശകരാണ് പാർക്കിനുള്ളിൽ ഓടുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രെയിനിൻ യാത്ര ആസ്വദിച്ചത്. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 10 മുതൽ രാത്രി 11 വരെ പാർക്ക് തുറക്കും. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മുതൽ 11 വരെ സന്ദർശക സമയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story