Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമണിക്കൂറിൽ 3000...

മണിക്കൂറിൽ 3000 വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അടിപ്പാത തുറന്നു

text_fields
bookmark_border
മണിക്കൂറിൽ 3000 വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അടിപ്പാത തുറന്നു
cancel
camera_alt???????????? ??????????????????? ??????? ??????????? ??????????????????? ???????????????????????????

ദോഹ: മീസൈമിര്‍ ഇൻറര്‍ചേഞ്ചില്‍ പുതിയ അടിപ്പാത പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ ഗതാ ഗതത്തിനായി തുറന്നുകൊടുത്തു. പുതിയ അടിപ്പാതക്ക് മണിക്കൂറില്‍ 3000 വാഹനങ്ങളെ ഉള്‍ക്കൊ ള്ളാന്‍ സാധിക്കും. മീസൈമിര്‍ ഇൻറര്‍ചേഞ്ചില്‍ നിർമിക്കുന്ന ഒമ്പത് അടിപ്പാതകളില്‍ ന ാലാമത്തേതാണ് ഇത്. 500 മീറ്ററാണ് പുതിയ അടിപ്പാതയുടെ നീളം. ഇ-റിങ് റോഡില്‍ നിന്നും ദോഹ എക്‌സ്പ്രസ് ഹൈവേയിലേക്കുള്ള ഗതാഗതത്തെ പുതിയ അടിപ്പാത ബന്ധിപ്പിക്കുന്നുണ്ട്. അല്‍തുമാമയില്‍ നിന്നും പഴയ വിമാനത്താവളത്തില്‍നിന്നും ദോഹ എക്‌സ്പ്രസ് വേയിലേക്ക് വരുന്ന റോഡ് ഉപയോക്താക്കള്‍ക്ക് സുഗമമായ ഗതാഗതം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും. ഇതിനായി നിലവിലുള്ള ഗതാഗത വഴിതിരിച്ചുവിടല്‍ ഉപയോഗിക്കാതെ തന്നെ ഗതാഗതം സുഗമമാക്കാനാകും. മീസൈമീര്‍ ഇൻറര്‍ചേഞ്ച് പദ്ധതിയിലെ നാലാമത്തെ വലിയ നേട്ടമാണ് പുതിയ അടിപ്പാത ഗതാഗതത്തിനായി തുറക്കാനാകുന്നതെന്ന് അശ്ഗാലിലെ എന്‍ജിനീയര്‍ അഹമ്മദ് അലി അല്‍ഇമാദി പറഞ്ഞു.

നിശ്ചയിച്ച ഷെഡ്യൂളിനു രണ്ടു മാസം മുമ്പുതന്നെ പദ്ധതി ഗതാഗതത്തിനായി തുറക്കാനായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മീസൈമിര്‍ ഇൻറര്‍ചേഞ്ചിലെ 80 ശതമാനം നിര്‍മാണ ജോലികളും പൂര്‍ത്തിയായതായും അദ്ദേഹം സൂചിപ്പിച്ചു. ആറു പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്നതാണ് ഹെക്‌സഗണല്‍ ഇൻറര്‍ചേഞ്ച് എന്നും അറിയപ്പെടുന്ന മീസൈമിര്‍ ഇൻറര്‍ചേഞ്ച്. ഇ-റിങ് റോഡ്, ദോഹ എക്‌സ്പ്രസ് ഹൈവേ, ദോഹ എക്‌സ്പ്രസ് ഹൈവേയുടെ തെക്ക് ഭാഗം, സബാഹ് അല്‍ അഹമ്മദ് ഇടനാഴി, ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡ്, റൗദത്ത് അല്‍ഖെയ്ല്‍ സ്ട്രീറ്റ് എന്നീ ആറ് പ്രധാന റോഡുകളെയാണ് ബന്ധിപ്പിക്കുന്നത്. രാജ്യത്തിെൻറ തെക്ക്, മധ്യ, വടക്കന്‍ മേഖലകളെ ബന്ധിപ്പിക്കുന്ന സുപ്രധാന ട്രാഫിക് ലിങ്കായും ഇൻറര്‍ചേഞ്ച് വര്‍ത്തിക്കുന്നു. ലോകകപ്പ് സ്്റ്റേഡിയങ്ങളിലൊന്നായ തുമാമയിലേക്ക് സുഗമമായ ഗതാഗതം ഉറപ്പാക്കാനും പദ്ധതി സഹായകമാണ്.

ഇൻറര്‍ചേഞ്ചിലെ മൂന്നു കാല്‍നടപ്പാലങ്ങളിലൂടെ ജനങ്ങള്‍ക്ക് സ്റ്റേഡിയത്തില്‍ സൗകര്യപ്രദമായി എത്താനാകും. പുതിയ മീസൈമിര്‍ ത്രീ ലെവല്‍ ഇൻറര്‍ചേഞ്ച് ഖത്തറില്‍ ഇത്തരത്തിലുള്ള ആദ്യത്തേതാണ്. ഒമ്പത് അടിപ്പാതകളാണ് പദ്ധതിയിലുള്ളത്. സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതാണ് പദ്ധതി. 6.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇൻറര്‍ചേഞ്ചില്‍ ഓരോ ദിശയിലും മൂന്നു മുതല്‍ നാലുവരെ ലൈനുകളാണുള്ളത്. ഇരുദിശകളിലേക്കും മണിക്കൂറില്‍ ഏകദേശം 20,000 വാഹനങ്ങളെ ഉള്‍ക്കൊള്ളാനാകും. ഇൻറര്‍ചേഞ്ചില്‍ രണ്ട് പ്രധാന പാലങ്ങളുമുണ്ട്. ഇതിലൊന്ന് റൗദത്ത് അല്‍ ഖെയ്ല്‍ സ്ട്രീറ്റിനെയും ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിനെയും രണ്ട് ദിശകളിലേക്കും ബന്ധിപ്പിക്കുന്നു. മറ്റൊന്ന് ഇ-റിങ് റോഡിനെ ദോഹ എക്‌സ്പ്രസ് ഹൈവേയുടെ ദക്ഷിണ ഭാഗവുമായി ഒരു ദിശയില്‍ ബന്ധിപ്പിക്കുന്നു. ഈ രണ്ടു പാലങ്ങളും എല്ലാ ദിശകളിലും ഗതാഗതം സുഗമമാക്കുന്നു. മൂന്നു കാല്‍നടപ്പാലങ്ങള്‍ സഹിതം 23 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കാല്‍നട, സൈക്കിള്‍ പാതകളും പദ്ധതിയുടെ ഭാഗമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story