Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മുലപ്പാലാണ് നല്ലത്, മുലയൂട്ടലാണ് നല്ലത്
cancel

ദോഹ: രാജ്യത്തെ കുഞ്ഞുങ്ങൾക്ക് ആറു മാസത്തിനിടക്ക് ലഭിക്കുന്ന മുലപ്പാലിെൻറ അളവ് 15 ശ തമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യവുമായി ആരോഗ്യ മന്ത്രാലയം വിപുലപദ്ധതിക്ക്. രക്ഷ ിതാക്കൾക്കിടയിൽ മുലയൂട്ടലിെൻറ പ്രാധാന്യവും പ്രയോജനവും വിശദമാക്കുന്ന വിപുല ബ ോധവത്കരണവും നടത്തും. ബ്രസ്റ്റ് ഫീഡിങ് കൗൺസിലർമാരുടെ കഴിവും ശേഷിയും വർധിപ് പിക്കുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം പ്രത്യേക പരിശീലന പരിപാടിയും സംഘടിപ് പിക്കുന്നു. ആശുപത്രികളിലും മറ്റും മുലയൂട്ടലിന് പുതിയ അമ്മമാരെ സഹായിക്കുന്നതിനും വിവിധ ബോധവത്കരണം നൽകുന്നതിനുമാണ് ബ്രസ്റ്റ് ഫീഡിങ് കൗൺസിലർമാർ.  ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് നടത്തുന്ന പരിശീലന പരിപാടിയിൽ പൊതു,

സ്വകാര്യ ആശുപത്രിയിൽനിന്നും മാതൃ-ശിശു സ്ഥാപനങ്ങളിൽനിന്നുമുള്ള ബ്രസ്റ്റ് ഫീഡിങ് കൗൺസിലർമാരാണ് പങ്കെടുക്കുന്നത്. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന കോഴ്സ് ഇന്നലെ ആരംഭിച്ചു. ജനനം മുതൽ ആറു മാസം വരെ കുഞ്ഞിന് മുലപ്പാൽ നിർബന്ധമാക്കുന്നതിനും രണ്ടു വയസ്സുവരെ മുലപ്പാൽ കൊടുക്കുന്നതിനും മന്ത്രാലയം നൽകുന്ന പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ പരിശീലന കോഴ്സ്. ശൈശവ മരണനിരക്ക് കുറക്കുന്നതിനുള്ള മിലേനിയം ഡെവലപ്മെൻറ് ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ദേശീയ ആരോഗ്യ പദ്ധതി 2018-2022െൻറ ഭാഗമായി ദേശീയ ലക്ഷ്യം നേടുകയെന്നതും പുതിയ പദ്ധതിയുടെ ഭാഗമാണ്.

മുലയൂട്ടൽ അമ്മക്കും കുഞ്ഞിനും ഏറെ നല്ലതെന്ന് വിദഗ്ധർ
ദോഹ: മുലയൂട്ടൽ അമ്മക്കും കുഞ്ഞിനും ഏറെ നല്ലതെന്ന് വിദഗ്ധർ. മുലയൂട്ടുന്നതിലൂടെ അമ്മക്കും കുഞ്ഞിനും ആരോഗ്യപരമായി നിരവധി പ്രയോജനങ്ങളാണ് ലഭിക്കുന്നതെന്ന് വിമൻസ് വെല്‍നസ് ആൻഡ് റിസര്‍ച്ച് സെൻറർ (ഡബ്ല്യു.ഡബ്ല്യു.ആർ.സി) ബ്രസ്റ്റ്ഫീഡിങ് കമ്മിറ്റി അധികൃതർ പറയുന്നു. അമിതവണ്ണം, പ്രമേഹം, ഹൃദയരോഗങ്ങള്‍, ബാല്യകാല രക്താര്‍ബുദം എന്നിവക്കും അണുബാധകള്‍ക്കുമെതിരായ സംരക്ഷിത പ്രതിരോധശേഷി മുലപ്പാല്‍ നല്‍കും. കുട്ടിയുടെ ഉത്തമവളര്‍ച്ചക്കും വികാസത്തിനും ആവശ്യമായ എല്ലാ പോഷകങ്ങളും മുലപ്പാലില്‍ അടങ്ങിയിരിക്കുന്നു. മുലപ്പാലില്‍ അടങ്ങിയിട്ടുള്ള കൊളസ്ട്രോള്‍, ഫാറ്റി ആസിഡുകള്‍ കുട്ടികളില്‍ ശക്തമായ പ്രതിരോധശേഷിയും ഉയര്‍ന്ന ബുദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിന് സഹായകമാണ്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ആറുമാസം വരെയുള്ള കുഞ്ഞുങ്ങളില്‍ മുലയൂട്ടല്‍ കര്‍ശനമായി നടപ്പാക്കിയാല്‍ ഓരോ വര്‍ഷവും 8.23 ലക്ഷം കുട്ടികളുടെ മരണങ്ങളും 20,000 മാതൃമരണങ്ങളും ഒഴിവാക്കാനാകുമെന്ന് ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു. പ്രസവിച്ച് ആദ്യ ഒരു മണിക്കൂറിനുശേഷം മുതല്‍ ആറു മാസം വരെ കുട്ടികളെ മുലയൂട്ടേണ്ടതുണ്ട്. ആറുമാസം വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും മാതൃകാപരവും പൂര്‍ണവുമായ പോഷാകാഹാരമാണ് മുലപ്പാല്‍. ആരോഗ്യകരമായ ഭക്ഷണം നല്‍കുന്നതിനൊപ്പം രണ്ടു വയസ്സു വരെ കുഞ്ഞുങ്ങളെ മുലയൂട്ടണമെന്നും ഡബ്ല്യു.എച്ച്.ഒ ശിപാര്‍ശ ചെയ്യുന്നു. മുലയൂട്ടല്‍ മാതാവിെൻറ ശാരീരികവും വൈകാരികവുമായ ആരോഗ്യത്തിന് ഗുണകരമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. മുലയൂട്ടുന്നതിലൂടെ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ശക്തിപ്പെടും. പ്രസവാനന്തര വീണ്ടെടുക്കലിനും മാതാവിനെ പ്രാപ്തമാക്കുന്നു. പ്രസവാനന്തര രക്തസ്രാവം, വിളര്‍ച്ച, സ്തന അണ്ഡാശയ അര്‍ബുദം, രക്താതിമർദം, ടൈപ് ടു പ്രമേഹം, ആര്‍ത്തവവിരാമ സമയത്ത് ഓസ്റ്റിയോപൊറോസിസ് എന്നിവക്കുള്ള സാധ്യത കുറയും. മുലയൂട്ടാത്ത അമ്മമാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ മുലയൂട്ടുന്ന അമ്മമാരില്‍ പ്രസവാനന്തര ഉത്കണ്ഠയും വിഷാദവും കുറവായിരിക്കും.

സേവനവുമായി മുലയൂട്ടൽ ക്ലിനിക്
മുലയൂട്ടലുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾക്കായാണ് ഹമദ് മെഡിക്കൽ കോർപറേഷെൻറ കീഴിൽ വിമൻസ് വെല്‍നസ് ആൻഡ് റിസർച് സെൻറർ (ഡബ്ല്യു.ഡബ്ല്യു.ആർ.സി) പ്രവർത്തിക്കുന്നത്. വർഷത്തിൽ 17,000 പ്രസവം വരെ നടക്കാൻ ഇവിടെ സൗകര്യമുണ്ട്. 4439 5777 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം. മുലയൂട്ടലിെൻറ പ്രാധാന്യത്തെക്കുറിച്ച് മാതാപിതാക്കള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. ഗര്‍ഭിണികള്‍ക്കും പ്രസവശേഷം അമ്മമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഏറ്റവും മികച്ച അന്തരീക്ഷമാണ് എച്ച്.എം.സിയില്‍ ഒരുക്കിയിട്ടുള്ളത്.

ഡബ്ല്യു.ഡബ്ല്യു.ആർ.സിയിലെ ഔട്ട്പേഷ്യൻറ് വകുപ്പില്‍ മുലയൂട്ടൽ ക്ലിനിക് രാവിലെ ഒമ്പതു മുതല്‍ പതിനൊന്നര വരെയാണ് പ്രവര്‍ത്തിക്കുന്നത്. കുഞ്ഞിന് ആദ്യ ഒരുവര്‍ഷവും അതിനുശേഷവും തുടര്‍ച്ചയായി മുലയൂട്ടുന്നത് സാധാരണഗതിയിലുള്ള ഇന്‍ഫെക്ഷനുകളെ പ്രതിരോധിക്കുന്നതിന് സഹായിക്കും. ഇന്‍ഫെക്ഷനുമായി ബന്ധപ്പെട്ട് കുഞ്ഞുങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കുന്നത് അവരുടെ ആരോഗ്യകരമായ വളര്‍ച്ചക്ക് പ്രയോജനപ്പെടും. ലോക മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് എല്ലാവർഷവും വിപുലമായ പരിപാടികൾ ഹമദ് മെഡിക്കല്‍ കോർപറേഷന്‍ നടത്താറുണ്ട്. ലോകമെമ്പാടും ആഗസ്റ്റ് ഒന്നു മുതല്‍ ഏഴു വരെയാണ് മുലയൂട്ടല്‍ വാരമായി ആഘോഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story