ദോഹ തുറമുഖത്ത് പുതിയ ക്രൂയിസ് പാസഞ്ചർ ടെർമിനൽ തുറന്നു
text_fieldsദോഹ: ഗതാഗത വാർത്താവിനിമയ മന്ത്രാലയം ദോഹ തുറമുഖത്ത് പുതിയ ക്രൂയിസ് പാസഞ്ചർ ടെ ർമിനലിന് തുടക്കം കുറിച്ചു. ജർമനിയിൽനിന്നുള്ള കൂറ്റൻ ആഡംബരക്കപ്പലായ മെയിൻ ഷിഫ് -5െൻറ വരവിന് തൊട്ടുപിന്നാലെയാണ് പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്തത്. 6000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ നിർമാണം പൂർത്തിയാക്കിയ പുതിയ ടെർമിനൽ അടുത്ത രണ്ട് സീസൺ മാത്രമേ ഉണ്ടാകൂ. 2022ൽ ദോഹ തുറമുഖത്തിെൻറ വികസന പദ്ധതി അവസാനിക്കുന്നതോടെ പുതിയ ടെർമിനലും ഇല്ലാതാകും.
2019-2020 ക്രൂയിസ് സീസണിൽ ഖത്തറിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട 74 കപ്പലുകളിൽ ആദ്യത്തേതാണ് ജർമനിയിൽനിന്നെത്തിയ മെയിൻ ഷിഫ് -5. രാജ്യത്തിെൻറ ക്രൂയിസ് ടൂറിസത്തെ വളർത്തുന്നതിൽ പുതിയ ടെർമിനൽ പ്രധാന പങ്ക് വഹിക്കുമെന്ന് ഉദ്ഘാടന ചടങ്ങിൽ ഗതാഗത വാർത്താവിനിമയ മന്ത്രി ജാസിം ബിൻ സൈഫ് അൽസുലൈതി പറഞ്ഞു. രാജ്യാന്തര ക്രൂയിസ് കപ്പലുകളെ സ്വീകരിക്കുന്നതിൽ ഖത്തറിെൻറ സ്ഥാനം നിർണയിക്കുന്നതിലും ഉന്നതിയിലെത്തിക്കുന്നതിലും ദോഹ തുറമുഖത്തിന് വലിയ പങ്കുണ്ടെന്നും ജാസിം ബിൻ സൈഫ് അൽ സുലൈതി വ്യക്തമാക്കി. സമഗ്രമായ വികസന പദ്ധതികളിലൂടെയാണ് ദോഹ തുറമുഖം മുന്നോട്ട് പോകുന്നതെങ്കിലും ക്രൂയിസ് കപ്പലുകളെ സ്വീകരിക്കാൻ തുറമുഖം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.