Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതീപിടിത്തവും...

തീപിടിത്തവും കുറ്റകൃത്യങ്ങളും തടയൽ: വീടുകളിലും സ്ഥാപനങ്ങളിലും അതിവേഗ മുന്നറിയിപ്പ് ഉപകരണങ്ങൾ സ്ഥാപിക്കണം

text_fields
bookmark_border
തീപിടിത്തവും കുറ്റകൃത്യങ്ങളും തടയൽ: വീടുകളിലും സ്ഥാപനങ്ങളിലും അതിവേഗ മുന്നറിയിപ്പ് ഉപകരണങ്ങൾ സ്ഥാപിക്കണം
cancel
camera_alt

ആഭ്യന്തരമന്ത്രാലയം ആസ്ഥാനം 

ദോഹ: അഗ്നിബാധ തടയാനും മോഷണം അടക്കമുള്ള കുറ്റകൃത്യങ്ങൾ ഒഴിവാക്കാനും അതുവഴിയുള്ള നാശനഷ്ടങ്ങൾ ഇല്ലാതാക്കാനും അതിവേഗം മുന്നറിയിപ്പ് നൽകുന്ന ഉപകരണങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കണമെന്ന് അധികൃതർ. സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റാണ് ഇതുസംബന്ധിച്ച് ജാഗ്രതാനിർദേശം നൽകിയത്. വേനൽ കടുത്തതോടെ തീപിടിത്തത്തിന് സാധ്യത ഏറെയാണ്.

കമ്പനികൾ, സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ബാങ്കുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ, വിനോദകേന്ദ്രങ്ങൾ, അപ്പാർട്ട്മെൻറുകൾ എന്നിവിടങ്ങളിലെല്ലാം ഇത്തരം സംവിധാനം സ്ഥാപിക്കാനാകും.

സുരക്ഷാനടപടികളിലേറ്റവും പ്രധാനപ്പെട്ടതാണ് അതിവേഗ മുന്നറിയിപ്പ് സംവിധാനം. ഇത് തീയുടെ സാന്നിധ്യം നേരത്തേ കണ്ടെത്തി വിവരമറിയിക്കും. മോഷണമടക്കം നടക്കുന്ന സാഹചര്യവും ബന്ധപ്പെട്ടവർക്ക് മുൻകൂട്ടി നൽകാൻ ഈ സംവിധാനത്തിലൂടെ സാധ്യമാകും. ഇതിലൂടെ വിവിധ നാശനഷ്ടങ്ങൾ ഒഴിവാക്കാം. അതിന് ഹേതുവാകുന്ന സംഭവങ്ങൾ ഒഴിവാക്കാം. മുന്നറിയിപ്പ് സംവിധാനത്തിലൂടെ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുകയും ഉടനടി ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യാം.

കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും മുന്നറിയിപ്പ് സംവിധാനം നിർബന്ധമായും സ്ഥാപിക്കണം. ആഭ്യന്തര മന്ത്രാലയത്തിെൻറ കൺട്രോൾ റൂമുമായി ഇതിനെ നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നതിനാൽ അതിവേഗം നടപടികൾ സ്വീകരിക്കാനും നാശനഷ്ടങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നും സിവിൽ ഡിഫൻസ് പ്രിവൻഷൻ വിഭാഗം മേധാവി ക്യാപ്റ്റൻ അഹ്മദ് ഖാലിദ് അൽ ഗാനിം പറയുന്നു.

മുന്നറിയിപ്പ് ഉപകരണം വഴി സെക്കൻഡുകൾക്കുള്ളിൽ സംഭവത്തിെൻറ കൃത്യമായ വിവരം പുറത്തുവരും. ഇതിലൂടെ കമ്പനിയോ സ്ഥാപനങ്ങളോ അടക്കം പ്രശ്നം നടക്കുന്ന സ്ഥലങ്ങളുടെ പൂർണവിവരം സിവിൽ ഡിഫൻസിന് ലഭ്യമാകും.

സംഭവം നടക്കുമ്പോൾതന്നെ ആഭ്യന്തര മന്ത്രാലയത്തിെൻറ ഓപറേഷൻ റൂമിലേക്ക് സന്ദേശം ഉടനടി എത്തും. പിന്നീട് സിവിൽ ഡിഫൻസിലേക്ക് വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടും. കൂടാതെ കമ്പനിയുമായോ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട വ്യക്തിക്ക് മൊബൈൽ സന്ദേശവും ഇ-മെയിൽ സന്ദേശവുമെത്തും. ഇതോടെ ആശയവിനിമയം കൂടുതൽ സുഗമമാകും. ഇതുവഴി തീപിടിത്തവും മോഷണമടക്കമുള്ള കുറ്റകൃത്യങ്ങളും പ്രതിരോധിക്കാനും സാധിക്കും.

തീപിടിത്തമുണ്ടായതിെൻറ ആദ്യസമയങ്ങളാണ് ഏറെ നിർണായകം. പെട്ടെന്ന് അറിയുന്നതിലൂടെ നാശനഷ്ടങ്ങൾ കുറക്കാൻ സാധിക്കും. അഗ്നിശമന ഉപകരണങ്ങൾ, ഫയർ ബ്ലാങ്കറ്റുകൾ തുടങ്ങിയ സുരക്ഷാ മുൻകരുതലുകളും ഉപകരണങ്ങളും നിർബന്ധമായും എല്ലാ സ്ഥാപനങ്ങളിലും ഉണ്ടായിരിക്കണം.

അടിയന്തരഘട്ടങ്ങളിൽ 999ൽ വിളിക്കണം

ഖത്തറിൽ ഏത് തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളിലും 999 എന്ന നമ്പറിലാണ് വിളിക്കേണ്ടത്. പൊലീസ്, ആംബുലൻസ്, സിവിൽ ഡിഫൻസ് എന്നീ വിഭാഗങ്ങളുടെ സേവനം അടിയന്തരമായി ലഭ്യമാകുന്നതിനാണിത്. നിങ്ങൾ എവിടെയാണോ ഉള്ളത് അവിടേക്ക് ബന്ധപ്പെട്ട വകുപ്പ് അധികൃതർ കുതിച്ചെത്തും. ഹമദ് ആംബുലൻസുകൾക്കായും ഈ നമ്പറിലാണ് വിളിക്കേണ്ടത്. ഫോൺ സ്വീകരിക്കാനുള്ള 24 കൗണ്ടറുകളാണ് ഈ നമ്പറിന് കീഴിൽ ഹമദ് ഒരുക്കിയിരിക്കുന്നത്. ഇതിനാൽ ഒരുസമയം തന്നെ 60 കാളുകൾ സ്വീകരിക്കാൻ കഴിയും.

കത്തിയ വാഹനത്തിലെ തീ സിവിൽ ഡിഫൻസ് സേന അണക്കുന്നു

24 മണിക്കൂറും ആറ് ഭാഷകളിൽ സേവനം ലഭ്യമാണ്. വിളിക്കുന്നവർ വിളിക്കുന്ന സ്ഥലത്തിെൻറ വിവരങ്ങൾ കൈമാറണം. വീട്ടിലാണെങ്കിൽ ബിൽഡിങ് നമ്പർ അടക്കമുള്ള കാര്യങ്ങൾ. താമസസ്ഥലത്തിെൻറ മുന്നിലുള്ള നീല ബോർഡിലെ നമ്പർ എല്ലാവരും ഓർത്തുവെക്കുകയോ മൊൈബലിൽ ഫോട്ടോയെടുത്ത് െവക്കുകയോ വേണം. ആംബുലൻസുകൾക്ക് എളുപ്പത്തിൽ എത്താൻ ഈ ബോർഡിലെ വിവരങ്ങൾ സഹായിക്കും. മരുഭൂമിയിലും മറ്റ് ഒറ്റപ്പെട്ട സ്ഥലങ്ങളിലും ആരോഗ്യസേവനം നൽകാനായി എയർ ആംബുലൻസുകളുമുണ്ട്. നിലവിൽ 165 അർബൻ എമർജൻസി ആംബുലൻസുകൾ, 60 റൂറൽ ആംബുലൻസ്, ദ്രുതഗതിയിൽ എത്തിച്ചേരുന്ന 35 യൂനിറ്റുകൾ, 78 ട്രാൻസ്ഫർ ആൻഡ് റിട്രീവൽ വാഹനങ്ങൾ, മരുഭൂമിയിലേക്കുള്ള 12 ലാൻഡ്ക്രൂയിസർ ആംബുലൻസുകൾ എന്നിവയാണ് പ്രവർത്തിക്കുന്നത്.

കരുതലിെൻറ കരുത്തുമായി സിവിൽ ഡിഫൻസ് സേന

ആഭ്യന്തരമന്ത്രാലയത്തിെൻറ കീഴിലാണ് സിവിൽ ഡിഫൻസ് സേന പ്രവർത്തിക്കുന്നത്. ജീവനും സ്വത്തിനും സേന നൽകുന്ന സുരക്ഷ ഏറെ വലുതാണ്. പൊതുസമ്പത്തും വ്യക്തികളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിലൂടെ ദേശീയ സമ്പദ്വ്യവസ്ഥയെയാണ് സേന സംരക്ഷിക്കുന്നത്.

പലവിധ അപകടങ്ങളും നഷ്ടവുമാണ് സേന ഇല്ലാതാക്കുന്നത്്. അപകടങ്ങളും മറ്റും സംഭവിക്കുേമ്പാൾ അതിെൻറ തുടർനടപടികൾക്കും ചികിത്സക്കും മറ്റുമായി വൻതുകയാണ് രാജ്യങ്ങൾ ആരോഗ്യമേഖലയിലും മറ്റും വിനിയോഗിക്കേണ്ടിവരുന്നത്.

സിവിൽ ഡിഫൻസ് വാഹനങ്ങൾ

പലദുരന്തങ്ങളും സിവിൽ ഡിഫൻസിെൻറ സമയോചിത ഇടപെടലിലൂടെ ഇല്ലാതാകുന്നു.ഇതോടെ ദേശീയ സമ്പദ് വ്യവസ്ഥയെ കൂടിയാണ് ഈ സേന സംരക്ഷിക്കുന്നത്. വിവിധ നടപടികളുടെ ഭാഗമായി രാജ്യത്തെ തീപിടിത്ത അപകടങ്ങളിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. ജനങ്ങൾക്കിടയിൽ നടത്തിയ ശക്തമായ ബോധവത്കരണത്തിെൻറ കൂടി ഫലമായാണ് ഈ നേട്ടം.

രാജ്യത്ത് കഴിഞ്ഞ വർഷം അഗ്നിബാധകളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണുള്ളത്.അഗ്നിബാധയുണ്ടായി ഏഴ്-ഒമ്പത് മിനിറ്റിനിടയിൽ സംഭവസ്ഥലത്തെത്താൻ സിവിൽ ഡിഫൻസിന് സാധിക്കുന്നുണ്ട്. രാജ്യത്തുടനീളം 23 കേന്ദ്രങ്ങളിലായാണ് സിവിൽ ഡിഫൻസ് സേവനം നൽകുന്നത്.ദോഹ സെക്ടർ (11 കേന്ദ്രങ്ങൾ), സൗത്ത് സെക്ടർ (ആറ്), നോർത്ത് സെക്ടർ (ആറ്) എന്നിങ്ങനെ മൂന്ന് മേഖലകളാക്കി കേന്ദ്രങ്ങളെ വിഭജിച്ചിട്ടുണ്ട്.

2022 ലോകകപ്പ് സ്റ്റേഡിയങ്ങളുമായി ബന്ധപ്പെട്ട സുരക്ഷയൊരുക്കുന്നതിലും വകുപ്പ് വൻ നടപടികളാണ് സ്വീകരിക്കുന്നത്.ഫാക്ടറികൾ, ഹോട്ടലുകൾ, കെട്ടിടങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും തീപിടിത്തംപോലുള്ള അപകടങ്ങളുടെ സമയത്ത് സിവിൽ ഡിഫൻസ് ഓടിയെത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar civil defenceFire and Crime
News Summary - Preventing Fire and Crime: In Home Games and Institutions Install fast forwarding equipment
Next Story