Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്നുമുതൽ...

ഇന്നുമുതൽ ഗ്രീന്‍ലൈനിലൂടെയും മെട്രോ ഓടും അല്‍ മന്‍സൂറ മുതല്‍ മാള്‍ ഓഫ് ഖത്തര്‍ വരെയാണ് ഗ്രീന്‍ ലൈന്‍

text_fields
bookmark_border
ഇന്നുമുതൽ ഗ്രീന്‍ലൈനിലൂടെയും മെട്രോ ഓടും അല്‍ മന്‍സൂറ മുതല്‍ മാള്‍ ഓഫ് ഖത്തര്‍ വരെയാണ് ഗ്രീന്‍ ലൈന്‍
cancel

ദോഹ: ഇന്നു മുതൽ ഗ്രീന്‍ ലൈനിലൂടെയും ദോഹ മെട്രോ ഓടിത്തുടങ്ങും. പൊതുജനങ്ങള്‍ക്കുള്ള ഗ്രീൻ ലൈനിലെ സര്‍വിസിെൻറ പരീക്ഷണ ഓട്ടത്തിന് തുടക്കമാകുമെന്ന് ഗതാഗത വാര്‍ത്താ വിതരണ മന്ത്രാലയമാണ് അറിയിച്ചത്. നിലവിൽ റെഡ്ലൈൻ, ഗോൾഡ് ലൈൻ എന്നിവയിലൂടെയാണ് മെട്രോ സർവിസ് നടത്തുന്നത്. ഇന്ന് തന്നെ ദോഹ മെട്രോയുടെ റെഡ്ലൈനിലുള്ള ഹമദ് ഇൻറര്‍നാഷനല്‍ എയര്‍പോര്‍ട്ട് സ്റ്റേഷനും തുറക്കും. കതാറ, ഖത്തര്‍ യൂനിവേഴ്സിറ്റി, ലുസൈൽ സ്റ്റേഷനുകളും ഇന്ന് തന്നെ പ്രവര്‍ത്തനം ആരംഭിക്കും. ഇതോടെ, ദോഹ മെട്രോയുടെ എല്ലാ സ്റ്റേഷനുകളും ലൈനുകളും പ്രര്‍ത്തനനിരതമാവും. യാത്രക്കാര്‍ക്ക് ലൈനുകള്‍ മാറിക്കയറുന്നതിന് മുശൈരിബ്, അല്‍ബിദ സ്റ്റേഷനുകള്‍ പ്രയോജനപ്പെടുത്താം. റെഡ് ലൈനും ഗ്രീന്‍ ലൈനും അല്‍ബിദ സ്റ്റേഷനില്‍ സംഗമിക്കുന്നുണ്ട്.

അല്‍ മന്‍സൂറ മുതല്‍ അല്‍റിഫയിലെ മാള്‍ ഓഫ് ഖത്തര്‍ വരെയാണ് ഗ്രീന്‍ ലൈന്‍ പരിധി. ദോഹയുടെ പൗരസ്ത്യ പശ്ചിമ ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഗ്രീന്‍ ലൈനില്‍ 11 സ്റ്റേഷനുകളാണുള്ളത്. അല്‍ മന്‍സൂറ, മുശൈരിബ്, അല്‍ ബിദ, ദി വൈറ്റ് പാലസ്, ഹമദ് ഹോസ്പിറ്റല്‍, അല്‍മെസ്സില, അല്‍ റയ്യാന്‍, അല്‍ ഖദീം, അല്‍ ശഖബ്, ഖത്തര്‍ നാഷനല്‍ ലൈബ്രറി, എജുക്കേഷന്‍ സിറ്റി, അല്‍ റിഫ (മാള്‍ ഓഫ് ഖത്തര്‍) എന്നിവയാണ് ഗ്രീന്‍ ലൈനിലെ സ്േറ്റഷനുകള്‍.
ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ആറു മുതല്‍ രാത്രി 11 വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് രണ്ടു മുതല്‍ രാത്രി 11 മണി വരെയുമാണ് എല്ലാ ലൈനിലും മെട്രോ ട്രെയിനുകള്‍ സര്‍വിസ് നടത്തുക. മാള്‍ ഓഫ് ഖത്തര്‍ സന്ദര്‍ശിക്കാനും ഷോപ്പിങ്ങിനും പോകുന്നവര്‍ക്ക് ഗ്രീന്‍ ലൈന്‍ വഴി യാത്ര ചെയ്ത് അല്‍ റിഫ സ്റ്റേഷനിലിറങ്ങി മാളിലേക്ക് നടന്നുപോകാനാവും.

മെട്രോയുടെ സമീപ പ്രദേശങ്ങളുമായി ബന്ധപ്പെടുത്താന്‍ മെട്രോ ലിങ്ക് സര്‍വിസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമീപ പ്രദേശങ്ങളില്‍ നിന്നും മെട്രോ സ്റ്റേഷനുകളിലേക്ക് ഷട്ടില്‍ ബസ് സര്‍വിസുകളുണ്ട്. ഓരോ ആറു മിനിറ്റിലും മെട്രോ സര്‍വിസ് ലഭ്യമാകും. നിലവിൽ മിക്കയാളുകളും ദോഹ െമട്രോയെ ആശ്രയിക്കുന്നുണ്ട്. ഗതാഗതക്കുരുക്കില്ലാതെയും പാർക്കിങ് പ്രശ്നം ഇല്ലാതെയും യാത്ര നടത്താനാകുെമന്നതാണ് മെട്രോയുടെ ഏറ്റവും വലിയ പ്രത്യേകത. 76 കിലോ മീറ്ററാണ് മെട്രോയുടെ ആകെ ദൂരം. ആകെ സ്റ്റേഷനുകൾ 37. ഗോള്‍ഡ്, റെഡ്, ഗ്രീന്‍ ലൈനുകളില്‍ രണ്ട് സ്റ്റേഷനുകള്‍ക്കിടയില്‍ ഒരു ഭാഗത്തേക്ക് മാത്രം പോകാന്‍ രണ്ട് റിയാല്‍ മാത്രമാണ് ടിക്കറ്റ് നിരക്ക്. ഒറ്റത്തവണ യാത്രക്ക് ഒരാൾക്ക് മെട്രോയിൽ രണ്ട് റിയാൽ ആണ് ടിക്കറ്റ് നിരക്ക്. ഒരു ദിവസം മുഴുവന്‍ യാത്രചെയ്യുന്നതിന് ആറു റിയാലാണ് നിരക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmetro
News Summary - metro-qatar-gulf news
Next Story