Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇത് പുരുഷ...

ഇത് പുരുഷ തൊഴിലാളികളുടെ സ്വന്തം ആശുപത്രി

text_fields
bookmark_border
ഇത് പുരുഷ തൊഴിലാളികളുടെ സ്വന്തം ആശുപത്രി
cancel

ദോഹ: ഹമദ് മെഡിക്കൽ കോർപറേഷന് കീഴിൽ രാജ്യത്തെ പുരുഷ തൊഴിലാളികൾക്കായി നിർമ്മിച്ച ഹസം മിബൈരീക് ജനറൽ ആശുപത്രിയിൽ ഇേൻറണൽ മെഡിസിൻ ക്ലിനിക്കിൽ ആദ്യ രോഗിയെത്തി. ദോഹ ഇൻഡസ്ട്രിയൽ ഏരിയയിൽ കഴിയുന്ന തൊഴിലാളികൾക്ക് മാത്രമായി നിർമ്മിച്ച ഹസം മിബൈരീക് ജനറൽ ആശുപത്രിയുടെ ഔദ്യോഗിക ഉദ്ഘാടനം വരും മാസങ്ങളിൽ നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇൻഡസ്ട്രിൽ ഏരിയയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രി പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ ഹമദ് മെഡിക്കൽ കോർപറേഷൻ ശൃംഖലയിലെ സ്പെഷ്യാലിറ്റി, കമ്മ്യൂണിറ്റി ആശുപത്രികളുമായി ചേർന്ന് പ്രവർത്തിക്കും. ഔട്ട്പേഷ്യൻറ് ക്ലിനിക്കുകൾക്ക് പുറമേ ക്ലിനിക്കൽ സപ്പോർട്ട് സേവനങ്ങളും ആശുപത്രിയിലുണ്ടാകും. ഇൻപേഷ്യൻറ് സംവിധാനം, സർജിക്കൽ സേവനങ്ങൾ, അടിയന്തര ചികിത്സ തുടങ്ങിയ സേവനങ്ങളും ഹസം മിബൈരിക് ആശുപത്രിയിൽ തൊഴിലാളികൾക്കായി നൽകും. വരും മാസങ്ങളിൽ ഘട്ടം ഘട്ടമായാണ് ഇവ പ്രവർത്തന സജ്ജമാകുക.


ദോഹയിലെ ഹമദ് ജനറൽ ആശുപത്രിയിലെയും വക്റ ആശുപത്രിയിലെയും അടിയന്തര ചികിത്സാവിഭാഗത്തിലെ തിരക്ക് കുറക്കുന്നതിന് പുതിയ ആശുപത്രി ഏറെ സഹായിക്കും. ആശുപത്രി പൂർണമായും സജ്ജമാകുന്നതോടെ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങളായിരിക്കും തൊഴിലാളികൾക്ക് നൽകുകയെന്ന് എച്ച് എം സി ഹെൽത്ത്കെയർ ഫെസിലിറ്റീസ് ചീഫ് ഹമദ് അൽ ഖലീഫ പറഞ്ഞു. രാജ്യത്തെ ജനസംഖ്യ മുന്നിൽ കണ്ട് ചികിത്സാ മേഖലക്ക് പ്രത്യേക ഉൗന്നലാണ് ഖത്തർ നൽകുന്നതെന്നും മെഡിക്കൽ സിറ്റിയിൽ കഴിഞ്ഞ വർഷം മൂന്ന് ആശുപത്രികളാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം ചെയ്തതെന്നും അൽ ഖലീഫ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsmens jobers hospital
News Summary - mens jobers hospital-qatar-qatar news
Next Story