Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ് വാക്സിൻ...

കോവിഡ് വാക്സിൻ രണ്ടാംഡോസ് സ്വീകരിച്ചയുടൻ ഖത്തർ വിടാം

text_fields
bookmark_border
കോവിഡ് വാക്സിൻ രണ്ടാംഡോസ് സ്വീകരിച്ചയുടൻ ഖത്തർ വിടാം
cancel

ദോഹ: ഖത്തറിൽനിന്ന് കോവിഡ് വാക്സിെൻറ രണ്ടാം ഡോസ് സ്വീകരിച്ചയുടൻ തന്നെ രാജ്യം വിടാം. രാജ്യത്തുനിന്ന് വാക്സിൻ സ്വീകരിച്ചവർ മൂന്നുമാസത്തിനുള്ളിൽ മടങ്ങിയെത്തിയാൽ ക്വാറൻറീൻ വേണ്ടെന്ന ഇളവ് നേരത്തേ പ്രാബല്യത്തിൽ വന്നിരുന്നു. രണ്ടാംഡോസ് സ്വീകരിച്ചതിന് ശേഷമുള്ള 14 ദിവസം കഴിഞ്ഞുള്ള മൂന്നുമാസമാണ് ഇതിന് പരിഗണിക്കുക. 14 ദിവസമെന്ന ഈ കാലയളവ് സംബന്ധിച്ച് പലർക്കും ആശയക്കുഴപ്പമുണ്ടായിരുന്നു. വാക്സിൻ സ്വീകരിച്ചുകഴിഞ്ഞ് 14 ദിവസം ഖത്തറിൽ തന്നെ നിൽക്കണമെന്ന തെറ്റിദ്ധാരണയും ഉണ്ടായിരുന്നു.

ഇതിനാലാണ് ആരോഗ്യ മന്ത്രാലയം വിശദീകരണം പുറത്തിറക്കിയത്. രണ്ടാംഡോസ് സ്വീകരിച്ചുകഴിഞ്ഞ് എപ്പോൾ വേണമെങ്കിലും വിദേശത്തേക്ക് പോകാം. ഖത്തറിൽ നിന്ന് മാത്രം വാക്സിൻ സ്വീകരിച്ചവർ രാജ്യത്തിന് പുറത്തുപോയി മൂന്നുമാസത്തിനുള്ളിൽ തിരിച്ചെത്തിയാലാണ് ക്വാറൻറീൻ ആവശ്യമില്ലാത്തത്. കോവിഡ് പോസിറ്റിവായ രോഗികളുമായി സമ്പർക്കം പുലർത്തിയാലും ക്വാറൻറീൻ ആവശ്യമില്ല. ഇവർ ഖത്തറിലെത്തുമ്പോൾ കോവിഡ്-19 നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. മൂന്നുമാസമെന്ന ഈ കാലയളവ് നീട്ടാനും സാധ്യതയുണ്ട്. രണ്ടാംഡോസ് സ്വീകരിച്ച് 14 ദിവസത്തിന് ശേഷമുള്ള മൂന്നുമാസമാണ് കണക്കാക്കുക. മൂന്നുമാസത്തിന് ശേഷമാണ് തിരിച്ചെത്തുന്നതെങ്കിലും ക്വാറൻറീൻ വേണം. ഒരാൾ വാക്സിൻ രണ്ട്ഡോസും സ്വീകരിച്ച് നാട്ടിൽ പോയി 14 ദിവസത്തിനുള്ളിലാണ് ഖത്തറിലേക്ക് തിരിച്ചുവരുന്നതെങ്കിൽ അയാൾക്കും ക്വാറൻറീൻ വേണം. ഇതാണ് 14 ദിവസം കഴിഞ്ഞേ നാട്ടിൽ പോകാൻ പറ്റൂവെന്ന തെറ്റിദ്ധാരണക്ക് ഇടയാക്കിയത്.

രണ്ട് ഡോസും സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാലാണ് ശരീരത്തിൽ രോഗപ്രതിരോധ ശേഷി രൂപപ്പെടുന്നത് എന്നതിനാലാണ് ഈ കാലയളവ്. മറ്റു രാജ്യങ്ങളിൽ നിന്നും വാക്സിൻ എടുത്തവർക്ക് നിലവിൽ ക്വാറൻറീൻ ഇളവ് ലഭ്യമല്ല. കോവിഡ് വാക്സിൻ സ്വീകരിച്ച മാതാപിതാക്കളുെട കൂടെ ഖത്തറിൽ തിരിച്ചെത്തുന്ന കുട്ടികൾക്ക് ക്വാറൻറീൻ ഒഴിവാക്കുന്ന കാര്യം ആരോഗ്യ മന്ത്രാലയത്തിെൻറ പരിഗണനയിലാണ്. ഇത്തരം കുട്ടികൾക്ക് ഏഴ് ദിവസം ഹോം ക്വാറൻറീൻ നിർദേശിക്കാനാണ് സാധ്യത.

നിലവിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ യോഗ്യരായവരുടെ മുൻഗണനപട്ടികയിൽ കുട്ടികൾ ഇല്ല. വാക്സിൻ സ്വീകരിച്ച മാതാപിതാക്കളോടാപ്പം യാത്ര ചെയ്യുന്ന കുട്ടികൾക്ക് ക്വാറൻറീൻ നിലനിൽക്കുന്നുവെന്നത് ആശങ്കയുയർത്തിയിരുന്നു.

ഇതിനാലാണ് ഇത്തരത്തിലുള്ള മാതാപിതാക്കൾെക്കാപ്പം തിരിച്ചെത്തുന്നവരുടെ കുട്ടികൾക്കും ക്വാറൻറീൻ ഒഴിവാക്കുന്ന കാര്യം പൊതുജനാരോഗ്യ മന്ത്രാലയം പരിഗണിക്കുന്നത്. ഇക്കാര്യം ഇപ്പോഴും മന്ത്രാലയം പഠിക്കുകയാണെന്നും പരിഗണനാ വിഷയമാണെന്നും മന്ത്രാലയത്തിലെ വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത് പറഞ്ഞിരുന്നു.

14 ദിവസം മുമ്പ് രണ്ട് ഡോസ് കോവിഡ് വാക്സിനും ഖത്തറിൽ നിന്ന് സ്വീകരിച്ചവരുടെ ഒപ്പം വരുന്ന കുട്ടികളുെട ക്വാറൻറീൻ വിഷയത്തിൽ തീരുമാനം ഉടൻ പ്രഖ്യാപിക്കും. മിക്കവാറും 16 വയസ്സിന് താഴെയുള്ളവരുടെ കാര്യത്തിലായിരിക്കും ഇത്.

16 വയസ്സിന് മുകളിലുള്ള വാക്സിൻ സ്വീകരിക്കാത്തവരാണെങ്കിൽ അവർ ക്വാറൻറീനിൽ കഴിയേണ്ടി വരും. അത്തരം ഘട്ടങ്ങളിൽ രക്ഷിതാക്കളിൽ ഒരാൾ കുട്ടിയോടൊപ്പം കഴിയണം. രക്ഷിതാവ് വാക്സിൻ സ്വീകരിക്കാത്തയാളാണെങ്കിൽ കുട്ടിയോടൊപ്പം രക്ഷിതാവും ക്വാറൻറീനിൽ കഴിയണം.

നിലവിൽ വാക്സിൻ സ്വീകരിച്ചവർ മൂന്നുമാസത്തിനുള്ളിൽ തിരിച്ചുവന്നാലാണ് ഖത്തറിൽ ക്വാറൻറീൻ ആവശ്യമില്ലാത്തത്. ഇതിനർഥം വാക്സിെൻറ ശേഷി മൂന്ന് മാസം മാത്രമാണ് എന്നതല്ല. നിലവിലുള്ള പഠനങ്ങൾ പ്രകാരമുള്ള കാലയളവാണ് ഖത്തർ നിശ്ചയിച്ചിരിക്കുന്നതെന്നും അധികൃതർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story