Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിദേശകാര്യമന്ത്രി കാബൂൾ സന്ദർശിച്ചു
cancel

ദോഹ: താലിബാൻ കാബൂൾ പിടിച്ചടക്കിയശേഷം അഫ്ഗാനിലെത്തുന്ന ആദ്യ വിദേശ പ്രതിനിധിയായി ഖത്തർ വിദേശകാര്യ മന്ത്രി ൈശഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി. ഞായറാഴ്ച രാത്രിയോടെയാണ് തെൻറ വിദേശ പര്യടനങ്ങളുടെ ഭാഗമായി അദ്ദേഹം കാബൂളിലെത്തി അഫ്ഗാൻ നേതാക്കളെ കണ്ടത്. മുന്‍ പ്രസിഡൻറ് ഹാമിദ് കര്‍സായി, സമാധാന സമിതി ചെയര്‍മാന്‍ അബ്ദുല്ല അബ്ദുല്ല, താലിബാൻ ഇടക്കാല സർക്കാറിലെ ആക്ടിങ് പ്രധാനമന്ത്രി മുല്ലാ മുഹമ്മദ് ഹസൻ അകുന്ദ് എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തി. ആഗസ്റ്റ് 31ന് അമേരിക്കൻ സൈന്യം രാജ്യം വിട്ടശേഷം വിദേശരാജ്യത്തുനിന്നും അഫ്ഗാനിലെത്തുന്ന ആദ്യ ഉന്നത വ്യക്തിയാണ് ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി. കാബൂള്‍ വിമാനത്താവളത്തില്‍ മുതിര്‍ന്ന താലിബാന്‍ നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്നായിരുന്നു ഹസൻ അകുന്ദുമായുള്ള കൂടിക്കാഴ്ച. ഇടക്കാല മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രിമാർ, മറ്റ് ഉന്നത നേതാക്കൾ, അഫ്ഗാനിൽ ഖത്തർ അംബാസഡർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷിബന്ധം, അഫ്ഗാനിൽ ഖത്തറിെൻറ നേതൃത്വത്തിൽ തുടരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ, സാമ്പത്തിക വികസനപ്രവർത്തനങ്ങൾ, ലോകരാജ്യങ്ങളുമായുള്ള ഇടപെടൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായതായി ദോഹയിലെ താലിബാൻ രാഷ്ട്രീയകാര്യ ഓഫിസ് വക്താവ് സുഹൈൽ ഷഹീൻ അറിയിച്ചു. ഖത്തറിെൻറ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാവുന്ന കാബൂൾ വിമാനത്താവളത്തിെൻറ പ്രവർത്തനം, രാജ്യത്തെ സമാധാനപാലനം, രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്ക് സുരക്ഷിതയാത്ര ഉറപ്പാക്കൽ എന്നീ വിഷയങ്ങളിൽ ചർച്ച നടന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഫ്ഗാനിസ്താെൻറ സുസ്ഥിരതക്കും സമാധാനത്തിനും ഭീഷണിയാകുന്ന തീവ്രവാദ സംഘടനകളെ ചെറുക്കാനുള്ള കൂട്ടായ ശ്രമങ്ങളുടെ പ്രാധാന്യവും ചർച്ചയിൽ ഉൗന്നിപ്പറഞ്ഞു.

തുടർന്ന് മുന്‍ പ്രസിഡൻറ് ഹമീദ് കര്‍സായിയെയും അബ്ദുല്ല അബ്ദുല്ലയുമായി ചർച്ച നടത്തി. അഫ്ഗാനിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യവും അഫ്ഗാന്‍ ജനതക്കായി ഖത്തര്‍ നടത്തിവരുന്ന സഹായപ്രവര്‍ത്തനങ്ങളും കൂടിക്കാഴ്ച്ചയില്‍ നേതാക്കള്‍ വിലയിരുത്തി. ഔദ്യോഗിക സന്ദര്‍ശനത്തി‍െൻറ ദൃശ്യങ്ങള്‍ താലിബാനും ഖത്തര്‍ ന്യൂസ് ഏജന്‍സിയും പുറത്തുവിട്ടു. നിലവില്‍ താലിബാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഏക വിദേശരാജ്യം ഖത്തറാണ്. അഫ്ഗാനിലെ സമാധാന പ്രവർത്തനങ്ങൾക്കും നയതന്ത്ര ചർച്ചകൾക്കും ഏറെനാളായി നേതൃത്വം നൽകുന്ന ഖത്തർ വിദേശകാര്യ മന്ത്രി, ഇതു സംബന്ധിച്ച വിദേശ പര്യടനത്തിനൊടുവിലാണ് ഞായറാഴ്ച കാബൂളിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്താൻ, ഇറാൻ, തുർക്കി, റഷ്യ എന്നീ രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചിരുന്നു. അഫ്ഗാനിൽ സ്ഥാനഭ്രഷ്ടരായ സർക്കാറും താലിബാനും തമ്മിലെ ചർച്ചകൾക്ക് ഒരുവർഷത്തിലേറെ ദോഹ വേദിയായിരുന്നു. ഇതിനിടയിലാണ് താലിബാൻ രാജ്യം പിടിച്ചടക്കി, ഇടക്കാല സർക്കാറിനെ പ്രഖ്യാപിക്കുന്നത്.

...................................................................

സ്ത്രീ അവകാശം സംരക്ഷിക്കപ്പെടണം; താലിബാനോട് നയം വ്യക്തമാക്കിയതായി ഖത്തർ
ദോഹ: സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി താലിബാന്‍ സര്‍ക്കാറില്‍ സമ്മർദം ചെലുത്തുന്നതായി ഖത്തര്‍. താലിബാൻ ഭരണം പിടിച്ചെടുത്തതോടെ അന്താരാഷ്ട്ര സമൂഹം കൂടുതൽ ആശങ്കപ്പെടുന്ന വിഷയം എന്ന നിലയിൽ അഫ്ഗാനിലെ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ തയാറാവണമെന്ന് ആവശ്യപ്പെട്ടതായി ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി അറിയിച്ചു. വിദേശ പര്യടനങ്ങൾക്കൊടുവിൽ അഫ്ഗാനും സന്ദർശിച്ച് ദോഹയിൽ തിരിച്ചെത്തിയശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
'സ്ത്രീകളുടെ അവകാശ സംരക്ഷണങ്ങളുടെ കാര്യത്തില്‍ എല്ലായ്പ്പോഴും താലിബാനുമായി സംസാരിക്കുന്നുണ്ട്. ഞായറാഴ്ചയിലെ സന്ദര്‍ശനത്തിനിടയിലും താലിബാന്‍ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള ഭരണകര്‍ത്താക്കളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. രാജ്യത്തി‍െൻറ വികസനപ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നേതാക്കളില്‍ സമ്മർദം ചെലുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹവുമായി നയതന്ത്ര ബന്ധമുണ്ടാക്കാന്‍ താൽപര്യമുണ്ടെന്ന് താലിബാന്‍ നേതൃത്വം അറിയിച്ചു. എല്ലാ രാജ്യങ്ങളിലും അഫ്ഗാ‍െൻറ എംബസികള്‍ തുറക്കാനുള്ള താല്‍പര്യവും അവർ അറിയിച്ചിട്ടുണ്ട്' -ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാന്‍ ആൽഥാനി അറിയിച്ചു. കാബൂൾ സന്ദർശനത്തിനുശേഷം, ദോഹയിലെത്തിയ അദ്ദേഹം, ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ വെസ് ലെ ഡ്രിയാനൊപ്പം നടത്തിയ സംയുക്ത വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foreign Minister visits Kabul
News Summary - Foreign Minister visits Kabul
Next Story