ഇറക്കുമതി മാത്രമല്ല, ഇലക്ട്രിക് കാറുകളും ഖത്തറിൽ നിർമിക്കുന്നു
text_fieldsദോഹ: പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ഹരിത കാറുകൾ ഇറക്കുമതി ചെയ്യുമെന്ന ഖത്തരി കമ്പനിയുടെ പ്രഖ്യാപനത്തിന് പിന്നാലെ മറ്റൊരു ഖത്തരി കമ്പനി കൂടി രംഗത്ത്. ഇത്തരം കാറുകൾ ഖത്തറിൽ തന്നെ നിർമിക്കാനാണ് അവരുടെ പദ്ധതി. ജാപ്പനീസ് പങ്കാളിയുടെ സഹകരണത്തോടെയാണിത്.
വിവിധ വലിപ്പത്തിലും ശേഷിയിലുമുള്ള കാറുകളായിരിക്കും നിര്‍മിക്കുക. പദ്ധതി സംബന്ധിച്ച് സെപ്തംബര്‍ 19ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് ഖത്തര്‍ ക്വാളിറ്റി ട്രേഡിങ് മാനേജിങ് ഡയറക്ടര്‍ മൂസ റമദാന് പറയുന്നു. ഇതാദ്യമായിട്ടായിരിക്കും ഖത്തറില്‍ തദ്ദേശീയമായി ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുന്നത്. ഇലക്ട്രിക് കാറുകളെക്കുറിച്ച് കമ്പനി വിപണി പഠനം നടത്തിയതായും പ്രതികരണം വളരെ മികച്ചതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരായിട്ടുണ്ട്. ജാപ്പനീസ് കമ്പനിയായ എആര്എമ്മാണ് ഖത്തരി കമ്പനിയോടു സഹകരിക്കുന്നത്. ചടങ്ങില്‍ പദ്ധതിയെക്കുറിച്ചുള്ള വിശദമായ അവതരണം എആര്‍എം ചെയര്മാന് തകയൂകി ഹിരയമ നടത്തും. പദ്ധതി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പരിസ്ഥിതി സൗഹൃദകാറുകള് നിര്‍മിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റികളില്‍ നിന്നും ആവശ്യമായ അനുമതി നേടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
എല്ലാം ശരിയായ രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വാണിജ്യോത്പാദനം തുടങ്ങാനാകും. ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെ സമീപത്തായി പുതിയ പ്ലാൻറ് തുറക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ത്തന്നെ ഇലക്ട്രിക് ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ചില വാഹനങ്ങള്‍ ഖത്തറിൽ ഓടുന്നുണ്ട്. പൊതുഗതാഗത കമ്പനി മുവാസലാത്തിെൻറ ചില പൊതുഗതാഗത ബസുകളും ഇതിൽ ഉൾപ്പെടും.
ഇലക്ട്രിക്ക് കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ പദ്ധതിയിടുന്നതായി അല്‍ഫര്‍ദാന്‍ ഗ്രൂപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു.
കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെയും ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആൻറ് വാട്ടര്‍ കോര്പ്പറേഷെൻറ(കഹ്റമ) ഹരിത കാര്‍ പദ്ധതിയുടെയും ഭാഗമായാണ് അല്‍ഫര്‍ദാന്‍ ഗ്രൂപ്പിെൻറ പുതിയ നീക്കം.
ബന്ധപ്പെട്ട അതോറിറ്റികളുമായും ഓഹരിപങ്കാളികളുമായും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി അല്‍ഫര്‍ദാന്‍ ഗ്രൂപ്പ് പ്രസിഡൻറും സിഇഒയുമായ ഉമര്‍ ഹുസൈന് അല്‍ഫര്‍ദാന്‍ പറഞ്ഞു. വൈദ്യുതിയിൽ ഒാടുന്ന കാറുകൾ റീ ചാർജ് ചെയ്യാനുള്ള സ്റ്റേഷനുകളുടെയും നിർമാണം പുരോഗമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.