അലിയുടെ അക്ഷരങ്ങളിൽ വിരിയും അറിവിനൊപ്പം അനുഭൂതിയും
text_fieldsദോഹ: അറബിക് അക്ഷരങ്ങളെ മനോഹരമായി അണിയിച്ചൊരുക്കി വിസ്മയകരമായ കഥകളാക്കി വര ച്ചുവെക്കുന്ന ഒരു മലയാളിയുണ്ട് ദോഹയിൽ, വയനാട് സ്വദേശി അലി കെ. വാളാട്. അക്ഷരങ്ങളുട െ സൗന്ദര്യത്തെ അനിർവചനീയമായ അനുഭൂതിയാക്കി മാറ്റുന്ന അലിയുടെ അറബിക് കാലിഗ്രഫി ഒ രുവേള കണ്ടാൽ മതി, വരയുടെ കാര്യത്തിൽ അലി ആളൊരു പുലിയാണെന്ന് അറിയാതെയെങ്കിലും സമ് മതിച്ചുപോകും. അത്രയും മികവും സൗന്ദര്യവും തുടിക്കുന്നതാണ് അറബിക് അക്ഷരങ്ങളെ സ്നേഹ ിക്കുന്ന ഇൗ വയനാട്ടുകാരെൻറ കാലിഗ്രഫി രചനകളെല്ലാം.
കാലിഗ്രഫി രംഗത്തെ മലയാള ി മികവിന് വർഷങ്ങളുടെ പഴക്കമുണ്ട്. കാലിഗ്രഫിയുടെ പേരിൽ അറിയപ്പെടുന്ന മലയാളികള ും നിരവധിയാണ്. പ്രത്യേകിച്ചും അറബിക് അക്ഷരങ്ങൾ പിന്തുടരുന്ന കലാകാരന്മാർ തന്നെയ ാണ് ഇവരിലേറെയും. എന്നാൽ, ഖുർആൻ വാക്യങ്ങളെ മനോഹരമായ ചിത്രങ്ങളാക്കി മാറ്റി അറിവിനും അനുഭൂതിക്കുമൊപ്പം അത്ഭുതവും സൃഷ്ടിക്കുന്ന അലിയുടെ വഴിയിൽ അത്രയധികം ആൾക്കൂട്ടം ഇതുവരെയില്ല.
മലയാളികളും വിരലിലെണ്ണാവുന്നവർ മാത്രമാണുള്ളത്. അവിടെയാണ് വേറിട്ട സങ്കേതത്തിലൂടെ ഖുർആനിക് വാക്യങ്ങൾക്ക് മനോഹരമായ സൗന്ദര്യം ചാർത്തുന്ന അലിയുടെ പ്രത്യേകത പ്രസക്തമാകുന്നത്. ദോഹയിലെ പരസ്യ കമ്പനിയിൽ ജോലി ചെയ്യുന്ന അലി നേരത്തേ നാട്ടിൽ മതാധ്യാപകനായിരുന്നു. നാട്ടിൽ അറബിക് കോളജിൽ പഠിക്കുന്ന കാലത്താണ് കാലിഗ്രഫിയെ ആദ്യമായി അറിയുന്നത്. പിന്നീട് മതാധ്യാപകനായതോടെ അധ്യാപന കാലത്ത് ഖുർആനിനെ ആഴത്തിൽ നിരീക്ഷിച്ചതാണ് ചിത്രം വരക്കാനുള്ള കഴിവിനെ ഇൗ വിധത്തിൽ മാറ്റിയെടുക്കാൻ കഴിഞ്ഞതെന്ന് അലി പറയുന്നു.
ഖുർആൻ വാക്യങ്ങൾ കേവലം വാക്കുകൾ നോക്കി വായിക്കുക മാത്രമല്ല, അതിൽ അന്തർലീനമായിരിക്കുന്ന ആയിരക്കണക്കിന് അർഥതലങ്ങളെ അക്ഷരങ്ങളിലൂടെ വിന്യസിച്ചാണ് ഇൗ കലാകാരൻ കാഴ്ചക്കാരിൽ വിസ്മയം ജനിപ്പിക്കുന്ന കാലിഗ്രഫി വരച്ചുവെക്കുന്നത്. വാക്കുകളിലൂടെ പടരുന്ന അക്ഷരങ്ങൾ അറിവിനൊപ്പം സുന്ദരമായൊരു കഥ കൂടി കോറിയിടുന്ന സവിശേഷതയാണ് അലി തീർക്കുന്ന ഖുർആനിക് കാലിഗ്രഫിയുടെ സൗന്ദര്യം.
നിറങ്ങളോടും ചിത്രങ്ങളോടും കുട്ടിക്കാലത്ത് തോന്നിയ ഇഷ്ടം മാത്രം കൈമുതലായുള്ള ഇൗ യുവാവ് ചിത്രരചനയിൽ ശാസ്ത്രീയമായ ഒരു പഠനവും ഇന്നേവരെ നടത്തിയിട്ടില്ല. വിസ്മയം തീർക്കുന്ന പ്രകൃതിയും കോടമഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന വയനാടൻ പച്ചപ്പുമെല്ലാമായിരുന്നു ചിത്രകലയിലെ തെൻറ ഗുരുനാഥന്മാരെന്ന് അലി ചിരിയോടെ പറയും. ചിത്രങ്ങളോടു തോന്നിയ ഇഷ്ടം പിന്നീട് ഗൗരവമായ അറബിക് പഠനകാലത്ത് അക്ഷരങ്ങളിലേക്ക് വഴിമാറുകയായിരുന്നു. തുടർന്ന് അറബിക് ലിപി തന്നിൽ തീർത്ത അത്ഭുതമാണ് കാലിഗ്രഫിയിലേക്കും പിന്നീട് ഖുർആനിക് കാലിഗ്രഫിയിലേക്കും തന്നെ എത്തിച്ചതെന്നും അദ്ദേഹം പറയുന്നു. പരീക്ഷണങ്ങൾ മാത്രം ഇഷ്ടപ്പെടുന്ന അലി വേറിട്ടതും വൈവിധ്യവുമാർന്ന രീതിയിൽ കാലിഗ്രഫിയെ സമീപിക്കാൻ തന്നെയാണ് ഇപ്പോഴും താൽപര്യപ്പെടുന്നത്.
കേരളത്തിലെ നിരവധി കാമ്പസുകളിലും അറബിക് ഡിപ്പാർട്മെൻറുകളിലും കാലിഗ്രഫിയെ കുറിച്ച് ക്ലാസുകളെടുത്തിട്ടുള്ള അദ്ദേഹം നാട്ടിൽ നൂറുകണക്കിന് എക്സിബിഷനുകളും സംഘടിപ്പിച്ചിട്ടുണ്ട്. നാട്ടിലെ നിരവധി പള്ളികളുടെ കവാടങ്ങളിലും അകത്തളങ്ങളിലുമുണ്ട് അലിയുടെ അതിശയകരമായ അക്ഷരപ്പകർച്ചകൾ. ഖത്തറിലെ തിരക്കുപിടിച്ച ജോലിക്കിടയിൽ കിട്ടുന്ന കുറഞ്ഞ സമയത്താണ് ഇപ്പോഴത്തെ പുതിയ പരീക്ഷണങ്ങൾ. എങ്കിലും പൂർണതയിലെത്താത്ത വെറുമൊരു കാലിഗ്രഫി പഠിതാവ് മാത്രമാണ് താനെന്നാണ് അലിയുടെ സ്വയം വിലയിരുത്തൽ.
മലയാളത്തിലും ഇംഗ്ലീഷിലുമെല്ലാം നേരത്തേ കാലിഗ്രഫി ചെയ്തിട്ടുള്ള അദ്ദേഹം അനാട്ടമി കാലിഗ്രഫിയിലും മികവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ, അറബിയിലേക്കും അതിൽ തന്നെ ഖുർആൻ വാക്യങ്ങളിലേക്കും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് വായനാടൻ ചുരമിറങ്ങിവന്ന് കടൽ കടന്നെത്തിയ ഇൗ കലാകാരൻ. കോട്ടമ്മൽ അബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: റുഖിയ. മക്കൾ: വാജിദ്, അംന, റാസി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.