ഒമാൻ കഴിഞ്ഞവർഷം സബ്സിഡിയായി നൽകിയത് ഒരു ശതകോടിയിലധികം റിയാൽ
text_fieldsമസ്കത്ത്: ഒമാൻ സർക്കാർ സബ്സിഡിയിനത്തിൽ ചെലവഴിച്ച തുക കുത്തനെ ഉയർന്നു. പൊതുജനങ്ങൾക്കായുള്ള വിവിധ സേവനങ്ങൾക്കും സമൂഹത്തിലെ ദുർബലർക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനുമായി 1.031 ശതകോടി റിയാലാണ് കഴിഞ്ഞവർഷം ചെലവഴിച്ചത്.തൊട്ടുമുൻ വർഷത്തെ 937.9 ദശലക്ഷം റിയാലിെൻറ സ്ഥാനത്താണിത്. എണ്ണ കയറ്റുമതി വരുമാനത്തിൽനിന്നുള്ള ഇടിവിനെ തുടർന്ന് പൊതു ചെലവ് കുറക്കുന്നതിന് സർക്കാർ ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് സബ്സിഡികളുടെ വർധന.
2019ൽ 2.622 ശതകോടി റിയാലിെൻറ ബജറ്റ് കമ്മിയുണ്ടാകുന്നതിൽ സബ്സിഡി ചെലവിെൻറ വർധനയും പ്രധാന പങ്കുവഹിച്ചതായി ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ റിപ്പോർട്ടിൽ പറയുന്നു. സബ്സിഡിയിനത്തിലെ ചെലവ് കഴിഞ്ഞ നാലു വർഷമായി കൂടിവരുകയാണെന്ന് റിപ്പോർട്ട് പറയുന്നു. 2015ലാണ് ഇൗ വിഭാഗത്തിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത്. 1.22 ശതകോടി റിയാലാണ് ഇൗ വർഷം ചെലവഴിച്ചത്. എണ്ണ വിലയിടിവിെൻറ പശ്ചാത്തലത്തിൽ ഇന്ധനത്തിെൻറ സബ്സിഡി എടുത്തുകളയാനുള്ള ചരിത്രപ്രസിദ്ധമായ തീരുമാനത്തെ തുടർന്ന് 2016ൽ ഇത് 660 ദശലക്ഷം റിയാലായി കുറഞ്ഞു.
കഴിഞ്ഞ വർഷത്തെ സർക്കാർ സബ്സിഡികളിൽ പ്രധാന പങ്കും ലഭിച്ചത് ജലം, വൈദ്യുതി മേഖലകൾക്കാണ്. 600 ദശലക്ഷം റിയാലാണ് ലഭിച്ചത്. 2018ൽ 477 ദശലക്ഷം റിയാലായിരുന്ന സ്ഥാനത്താണിത്. സർക്കാർ കമ്പനികൾക്കുള്ള പ്രവർത്തന സബ്സിഡി 2018ൽ 143 ദശലക്ഷം റിയാലായിരുന്നത് 190 ദശലക്ഷം റിയാലായി ഉയർന്നു. സബ്സിഡി നിരക്കിലുള്ള വാഹന, മറൈൻ ഇന്ധനം ലഭിക്കുന്ന സ്വദേശികൾക്ക് പിന്തുണ നൽകുന്നതിനായി 39.9 ദശലക്ഷം റിയാൽ ചെലവഴിച്ചു.
തൊട്ടു മുൻവർഷം 20 ദശലക്ഷം റിയാൽ ചെലവഴിച്ച സ്ഥാനത്താണിത്. ചിലയിനം ഭക്ഷ്യോൽപന്നങ്ങൾക്കായി ചെലവഴിച്ച തുക 4.8 ദശലക്ഷം റിയാലിൽനിന്ന് 2.9 ദശലക്ഷമായി കുറഞ്ഞിട്ടുണ്ട്. സർക്കാറിെൻറ മൊത്തം വരുമാനം 2018ൽ 10.950 ശതേകാടി റിയാലായിരുന്നത് 10.588 ശതകോടി റിയാലായി കുറഞ്ഞതായും ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ റിപ്പോർട്ടിൽ പറയുന്നു. എണ്ണവിലയിടിവിന് ഒപ്പം കോവിഡുകൂടി വന്നെത്തിയതോടെ ഒമാൻ സർക്കാർ നിരവധി ചെലവ് ചുരുക്കൽ നടപടികൾ പ്രഖ്യാപിച്ചിരുന്നു.ചെലവുചുരുക്കൽ നടപടികൾ വഴി സ്റ്റേറ്റ് ബജറ്റിൽ ഏകദേശം 500 ദശലക്ഷം റിയാലിെൻറ കുറവാണ് ഉണ്ടായിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.