ദുരിതക്കടലിൽനിന്ന് മോചനം; രജു നാടണഞ്ഞു
text_fieldsമസ്കത്ത്: കെട്ടിടത്തിന് മുകളിൽനിന്ന് വീണ് നെട്ടല്ലിനും താടിയെല്ലിനും ഗുരുത ര പരിക്കേറ്റ് ദുരിതക്കയത്തിലായ തമിഴ്നാട് മാർത്താണ്ഡം സ്വദേശി രജു ഒടുവിൽ നാടണ ഞ്ഞു. വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) നിസ്വ ഘടകം ഭാരവാഹികളുടെ ഇടപെടലാണ് തുണയായത്. വ്യാഴാഴ്ച പുലർച്ചെയുള്ള വിമാനത്തിലാണ് രജുവിനെ രണ്ട് സഹായികൾക്കൊപ്പം നാട്ടിലേക്ക് അയച്ചത്. എഴുന്നേൽക്കാൻ േപാലും കഴിയാതെ ശരീരം തളർന്ന് സുഹൃത്തിെൻറ പോർേട്ടാ കാബിനിൽ ബുദ്ധിമുട്ടിലായിരുന്ന രജുവിെൻറ അവസ്ഥ ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. വിവരമറിഞ്ഞ് സാമൂഹിക പ്രവർത്തകനായ സതീഷ് നൂറനാടിെൻറ നേതൃത്വത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ നിസ്വ ഘടകം അംഗങ്ങൾ രജുവിന് സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. വിസയും താമസരേഖകളുമില്ലാത്തതിനാൽ വർഷങ്ങളായി രജു നാട്ടിൽ പോയിരുന്നില്ല.
കമ്പനി പൊളിഞ്ഞതിനാൽ ആറു വർഷമായി വിസ പുതുക്കിയിരുന്നുമില്ല. എന്നാൽ, സ്പോൺസറുമായി നല്ല ബന്ധം നിലനിർത്തിയിരുന്നു. സ്പോൺസറുമായി ബന്ധപ്പെട്ട് സംസാരിച്ചതിെൻറ അടിസ്ഥാനത്തിൽ ഭാരിച്ച ആശുപത്രി ബില്ലിെൻറ പകുതി തുക അടക്കാമെന്ന് സമ്മതിച്ചു. പകുതി തുക ഡബ്ല്യു.എം.എഫ് അംഗങ്ങളാണ് അടച്ചത്. ഇമിഗ്രേഷൻ പിഴയും പൊലീസ്, തൊഴിൽ മന്ത്രാലയം എന്നിവയുടെ പിഴയും ഒടുക്കിയതായി സതീഷ് പറഞ്ഞു. ഇതോടൊപ്പം വിമാന ടിക്കറ്റിെൻറ പണവും സംഘടിപ്പിച്ചു. ഇന്ത്യൻ എംബസിയെ സമീപിച്ചെങ്കിലും അനുകൂലമായ ഒരു സഹായവും കിട്ടിയില്ലെന്നും സതീഷ് ആരോപിച്ചു. സതീഷിനുപുറമെ വിനു ദിമാ, ലാൽസാം തങ്കച്ചൻ, ബിജു പുരുഷോത്തമൻ, ജോയി തുമ്പുങ്കൽ, വർഗീസ് സേവ്യർ, മോഹനൻ, സന്തോഷ് പള്ളിക്കൻ, ജിജി ജോൺ, നാസർ ശ്രീകണ്ഠാപുരം, വിനോദ്, ദീപേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനുവേണ്ട പ്രവർത്തനങ്ങൾ നടത്തിയത്. ഒമാനിലെത്തി പത്തു വർഷത്തിന് ശേഷമാണ് രാജുവിെൻറ മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.