Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമഴയിൽ കുതിർന്ന്...

മഴയിൽ കുതിർന്ന് ഒമാൻെറ വടക്കൻ മേഖല

text_fields
bookmark_border
മഴയിൽ കുതിർന്ന് ഒമാൻെറ വടക്കൻ മേഖല
cancel
camera_alt?????????? ???????? ????? ????? ???????????? ?????????????? ?????. ???????? ???????????????? ??? ??????????

മസ്കത്ത്: ന്യൂനമർദത്തിെൻറ ഫലമായി ഒമാെൻറ വടക്കൻ മേഖലകളിൽ രണ്ടാം ദിവസവും കന ത്തമഴയും കാറ്റും. ബാത്തിന, ബുറൈമി മേഖലയിലാണ് ഞായറാഴ്ച കനത്ത മഴയും ശക്തമായ കാറ്റ ും ഉണ്ടായത്. മുസന്ദം, ദാഖിലിയ, ദാഹിറ, മസ്കത്ത് മേഖലകളിലും ഞായറാഴ്ച മഴ പെയ്തതാ യി ഒൗദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. മഴ ഇന്നും തുടരും. മസ്കത്തിൽ റൂവിയടക്കം പ്രദേശങ്ങളിൽ ചാറ്റൽമഴയാണ് പെയ്തത്. ഉച്ചമുതലാണ് ഇവിടെ മഴ തുടങ്ങിയത്. രാത്രിയോടെ മസ്കത്തിൽ ഇടിയുടെയും കാറ്റിെൻറയും അകമ്പടിയോടെ മഴ ശക്തമായി. പലയിടങ്ങളിലും വാദികളിൽ വാഹനങ്ങൾ കുടുങ്ങി. സുരക്ഷ ഏജൻസികളുടെയും നാട്ടുകാരുടെയുമെല്ലാം ശ്രമഫലമായാണ് ആളുകളെ രക്ഷിച്ചത്.

ബാത്തിനയിൽ വാദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വീടുകളിൽ വെള്ളം കയറിയ സംഭവങ്ങളും  റിപ്പോർട്ട് ചെയ്യപ്പെട്ടു. ബാത്തിന മേഖലയിൽ ഞായറാഴ്ച രാവിലെയും വൈകീട്ടും കനത്ത മഴയും ശക്തമായ കാറ്റുമാണ് ഉണ്ടായത്. ബുറൈമിയിൽ ഉച്ചക്ക് ശേഷം കൊടുങ്കാറ്റിെൻറ അകമ്പടിയോടെയാണ് മഴ പെയ്തത്. രണ്ടുമണിക്കൂറോളം പെയ്ത മഴയുടെ ഫലമായി പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. റുസ്താഖിൽ ഒഴുക്കിൽപെട്ട കാറിൽനിന്ന് രണ്ടു സ്ത്രീകളെയും ഒരു കുട്ടിയെയും പൊലീസും നാട്ടുകാരും രക്ഷപ്പെടുത്തി. ഒഴുകിവന്ന കാർ പാലത്തിലിടിച്ചുനിന്നതാണ് രക്ഷയായത്. ബുറൈമി ഗവർണറേറ്റിലെ മഹ്ദയിലും കുടുംബം സഞ്ചരിച്ച കാർ വാദിയിൽ കുടുങ്ങിയതായി പൊലീസ് അറിയിച്ചു. ഷിനാസിൽ വാദിയിൽ കുടുങ്ങിയ വാഹനത്തിൽനിന്ന് ഒരാളെ രക്ഷിച്ചു. മസ്കത്തിലെ ജിഫ്നൈനിൽ വാദിയിൽ കുടുങ്ങിയ വാഹനത്തിൽനിന്ന് ആളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി സിവിൽ ഡിഫൻസ് അറിയിച്ചു. അൽഖുവൈർ, സഹം എന്നിവിടങ്ങളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.

ബുറൈമി ഗവർണറേറ്റിലെ മഹ്ദയിലാണ് ഞായറാഴ്ച ഏറ്റവും കൂടുതൽ മഴ പെയ്തത്. 46.8 മില്ലീമീറ്റർ മഴയാണ് ഇവിടെ പെയ്തിറങ്ങിയത്. നഖലിൽ 35 മില്ലീമീറ്ററും ബിദ്ബിദിൽ 27 മില്ലീമീറ്ററും സീഖിൽ 21.4ഉം സഹമിൽ 19.4ഉം ദിബ്ബയിൽ 18.2 മില്ലീമീറ്ററും മഴ പെയ്തു. ലിവ, അൽ ബുറൈമി, സുഹാർ, ബുഖ, ദങ്ക്, ബോഷർ എന്നിവിടങ്ങളാണ് തൊട്ടുപിന്നിൽ. ബുറൈമിയിൽ ഞായറാഴ്ചയുണ്ടായ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി. നഗരസഭാ ഉദ്യോഗസ്ഥരടക്കമുള്ളവർക്കൊപ്പംചേർന്ന് മരങ്ങൾ നീക്കംചെയ്തതായി സിവിൽ ഡിഫൻസ് അറിയിച്ചു. വാദി നിറഞ്ഞൊഴുകിയതിനെ തുടർന്ന് ഇബ്രി-റുസ്താഖ് റോഡിൽ ഞായറാഴ്ച സന്ധ്യയോടെ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച സുഹാറിൽ മൂന്നുപേർക്ക് ഇടിമിന്നലേൽക്കുകയും ചെയ്തു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും ആർ.ഒ.പി അറിയിച്ചു. ശനിയാഴ്ച ഖാബൂറയിൽ ഒമാനി കുടുംബം സഞ്ചരിച്ച കാർ ഒഴുക്കിൽപെട്ടിരുന്നു. ഇവരെ
സ്വദേശികളാണ് രക്ഷപ്പെടുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story