ദുരിതക്കടൽ താണ്ടി വിജയൻ അപ്പുക്കുട്ടൻ നാടണയുന്നു
text_fieldsസലാല: ഏഴുവർഷമായി വിസയോ ലേബർ കാർഡോ ഇല്ലാതെ രോഗബാധിതനായി കഴി ഞ്ഞിരുന്ന തിരുവനന്തപുരം പോത്തൻകോട് വട്ടപ്പാറ സ്വദേശി വിജയൻ അ പ്പുക്കുട്ടൻ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങും. സാമൂഹിക പ്രവർത്ത കരുടെ ഇടപെടലിെൻറ ഫലമായി എംബസിയിൽ നിന്നുള്ള ഒൗട്ട്പാസിലാണ് മടക്കം.
14 വർഷം മുമ്പാണ് സലാലയിൽനിന്ന് ഏകദേശം 69 കിലോമീറ്റർ അകലെയുള്ള ജിബ്ജാത്തിൽ കാലികളെ മേക്കാൻ വിജയൻ എത്തുന്നത്. ഇക്കാലയളവിൽ ആകെ രണ്ട് തവണ മാത്രമാണ് വിജയൻ നാട്ടിൽ പോയത്. അവസാനമായി ഏകമകളുടെ വിവാഹത്തിന് ഏഴുവർഷം മുമ്പാണ് നാട്ടിലെത്തിയത്. പനിയും ശരീരവേദനയുമായി അസുഖം തളർത്തിയ വിജയെൻറ കഥ ജിബ്ജാത്തിൽ മുനിസിപ്പാലിറ്റിയിൽ ജോലിചെയ്യുന്ന തമിഴ്നാട് നെയ്വേലി സ്വദേശിയായ ദേവരാജനാണ് സലാലയിലെ സാമൂഹികപ്രവർത്തകരെ അറിയിച്ചത്.
കഴിഞ്ഞ മൂന്ന് മാസമായി വിജയൻ സലാലയിൽ ചികിത്സയിലാണ്. ദീർഘനാളത്തെ മരുന്നുപയോഗം കാരണം കാലിലും മുഖത്തും നീരുവന്ന് മൂടിയിരിക്കുന്നു. അരക്കും കാലിെൻറ പേശികൾക്കും ശക്തമായ വേദനയുള്ളതിനാൽ വിജയന് നടക്കാൻ നന്നേ പാടുപെടണം. വിസയുടെ കാലാവധി കഴിഞ്ഞെങ്കിലും സ്പോൺസർ ശമ്പളം നൽകിയിരുന്നതായി വിജയൻ പറഞ്ഞു. കഴിഞ്ഞ മൂന്നുമാസമായി സലാലയിൽ എൻ.എസ്.എസ് ഒരുക്കിയ താമസസ്ഥലത്താണ് വിജയൻ കഴിഞ്ഞുവന്നത്. നാട്ടിലെത്തി വിദഗ്ധ ചികിത്സ ലഭിച്ചാൽ രോഗം ഭേദമാകുമെന്ന വിശ്വാസത്തിലാണ് വിജയൻ. എന്നാൽ, സ്വന്തമായുള്ള വീട് കാറ്റിലും മഴയിലും തകർന്ന് വാസയോഗ്യമല്ലാതായിരിക്കുന്നു. ഏകമകളുടെ വിവാഹത്തോടെ ഒറ്റക്കായ ഭാര്യ ഉഷ ഇപ്പോൾ ബന്ധുവീട്ടിലാണത്രേ താമസം. 61 വയസ്സ് പിന്നിട്ട വിജയന് തുടർചികിത്സക്കും വാസയോഗ്യമായ വീടിനും തുടർജീവിതത്തിനും സുമനസ്സുകളുടെ സഹായഹസ്തം വേണം.
കാലാവധി അവസാനിച്ച പാസ്പോർട്ടോ വിസയോ പുതുക്കാനാവാത്തതിനാലാണ് ഒൗട്ട്പാസിനെ ആശ്രയിക്കേണ്ടിവന്നത്. സ്പോൺസറാണ് ടിക്കറ്റ് എടുത്തുനൽകിയത്. സലാല എൻ.എസ്.എസ് ജനറൽ സെക്രട്ടറി മണികണ്ഠൻ നായർ, പ്രസിഡൻറ് സുധീർ നായർ എന്നിവരാണ് വിജയന് താമസസ്ഥലവും ഭക്ഷണവുമൊരുക്കിയത്. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി കണ്ണൻ നായർ സലാലയിലെത്തിയപ്പോൾ എൻ.എൻ.എസ് രക്ഷാധികാരിയും സാമൂഹിക പ്രവർത്തകനുമായ യു.പി. ശശീന്ദ്രൻ ഇടപെട്ടാണ് വിജയന് ഔട്ട്പാസ് സംഘടിപ്പിച്ചുനൽകിയത്. ലേബർ ഓഫിസിൽനിന്നുള്ള പേപ്പറുകൾക്കായി കെ.എം.സി.സി ജനറൽ സെക്രട്ടറി റഷീദ് കൽപറ്റയും ഇടപ്പെട്ടിരുന്നു.വിജയനെ സഹായിക്കാൻ താൽപര്യമുള്ളവർക്ക് എൻ.എസ്.എസ് പ്രസിഡൻറ് സുധീർ നായരുമായി ബന്ധപ്പെടാം. ഫോൺ: 968 95633619, 79351589.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.