വിദേശികൾ വസ്ത്രധാരണ നിയമം കർശനമായി പാലിക്കണമെന്ന് ശൂറാ അംഗങ്ങൾ
text_fieldsമസ്കത്ത്: രാജ്യത്തെ വിദേശികളുടെ വസ്ത്രധാരണം സംബന്ധിച്ച നിയമം കർശനമാക്കണമ െന്ന നിർദേശവുമായി ശൂറ, മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ. ഇതുസംബന്ധിച്ച നിയമം നിരവധിപ േർ ലംഘിക്കുന്നതായി കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് അംഗങ്ങൾ ആവശ്യം ശക്തമാക്കി യത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും തെറ്റായ വസ്ത്രധാരണം സമൂഹത്തിലുണ്ടാക്കുന്ന ചീത്ത പ്രതിഫലനത്തെപ്പറ്റി മത്ര മുനിസിപ്പൽ അഫയേഴ്സ് കമ്മിറ്റി നടത്തിയ ചർച്ചകളെ തുടർന്നാണ് ഇതു സംബന്ധമായ വാർത്തകൾ പുറത്തുവന്നത്. മാളുകൾ അടക്കമുള്ള പൊതുസ്ഥലങ്ങളിൽ പ്രതീക്ഷിക്കുന്ന വസ്ത്രധാരണ രീതി വിദേശികൾ പാലിക്കുന്നില്ലെന്ന് ചർച്ചയിൽ പെങ്കടുത്തവർ ചൂണ്ടിക്കാട്ടി. മത്ര വാലിയും കമ്മിറ്റി ചെയർമാനുമായ അഹ്മദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ െപാതുസ്ഥലങ്ങളിലെ വസ്ത്രധാരണത്തെപ്പറ്റി എല്ലാ തലങ്ങളിലുള്ള നിയമമോ തീരുമാനമോ വേണമെന്ന് നിർദേശിച്ചു. രാജ്യത്തെ വിദേശികൾ ഒമാെൻറ സംസ്കാരവും പാരമ്പര്യവും മാനിക്കണമെന്നും പ്രാദേശിക വികാരങ്ങളെ വ്രണപ്പെടുത്തുന്നത് ഒഴിവാക്കണമെന്നും ഇതു സംബന്ധമായ നിയമങ്ങൾ പാലിക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
ഒമാനിലെ പൗരന്മാരും താമസക്കാരും സന്ദർശകരും പൊതുസ്ഥലങ്ങളിൽ മാന്യതയുള്ള വസ്ത്രം ധരിച്ച് നിയമം പാലിക്കണമെന്നും സമൂഹത്തിെൻറ നിയമങ്ങളെ മാനിക്കണമെന്നും മസ്കത്ത് നഗരസഭ കൗൺസിൽ അംഗം സാലിം അൽ ഗമ്മാരി ആവശ്യപ്പെട്ടു. മിക്ക ഷോപ്പിങ് മാളുകളുടെയും പ്രവേശന കവാടങ്ങളിൽ ഒമാനി പാരമ്പര്യത്തെ മാനിക്കുന്ന വസ്ത്രങ്ങൾ ധരിക്കണമെന്ന നിർദേശങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. ചുമലുകളും കാൽമുട്ടും മറക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെയും നിയമങ്ങളെയും എല്ലാവരും മാനിക്കണം. വാണിജ്യ മാർക്കറ്റുകളിൽ വസ്ത്രധാരണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകാൻ വാണിജ്യ മന്ത്രാലയത്തോട് മുനിസിപ്പൽ കൗൺസിൽ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഒമാൻ പീനൽ കോഡ് പ്രകാരം പൊതു സ്ഥലങ്ങളിൽ ശരിയായ രീതിയിൽ വസ്ത്രധാരണം നടത്താത്തത് ഒരു മാസം മുതൽ മൂന്നു മാസം വരെ തടവുശിക്ഷയും 100 റിയാൽ മുതൽ 300 റിയാൽ വരെയും പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ബോധപൂർവം ഒമാൻ പാരമ്പര്യത്തിനും സംസ്കാരത്തിനും യോജിക്കാത്ത വസ്ത്രധാരണം നടത്തി പൊതു റോഡുകളിലും പൊതുസ്ഥലങ്ങളിലും പ്രത്യക്ഷപ്പെടുന്ന ആർെക്കതിരെയും ഇൗ നടപടി എടുക്കാവുന്നതാണെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. ശൂറാ കൗൺസിൽ അംഗം എന്ന നിലയിൽ ഇൗ വിഷയത്തിൽ ധാരാളം പരാതികളും അഭിപ്രായങ്ങളും ലഭിച്ചതായി അംഗമായ തൗഫീഖ് അൽ ലവാത്തി പറഞ്ഞു. സമൂഹത്തിെൻറ മൂല്യങ്ങളും സംസ്കാരവും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. എന്നാൽ, ചിലർ വിനോദസഞ്ചാരത്തിെൻറ പേരിൽ ഇത് ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.