ഇൗത്തപ്പഴ പരാഗണം: ആധുനിക രീതി വിജയത്തിലേക്ക്
text_fieldsമസ്കത്ത്: ഒമാനിലെ ഏറ്റവും വലിയ കാർഷിക വിളയായ ഇൗത്തപ്പനയുടെ പരാഗണത്തിന് നടത്തിവരുന്ന ആധുനിക രീതികളുടെ പരീക്ഷണം വിജയത്തിലേക്ക്. ഇൗത്തപ്പനക്ക് സ്വയം പരാഗണത്തിന് കഴിവില്ല. പെൺ ചെടികളിലേക്ക് പരാഗങ്ങൾ അഥവാ പൂെമ്പാടികൾ നിക്ഷേപിക്കുന്ന രീതിയാണ് നിലവിലുള്ളത്. ആൺ മരങ്ങളിൽ നിന്ന് പരാഗങ്ങൾ ശേഖരിച്ച് പെൺമരങ്ങളിൽ മനുഷ്യൻ നിക്ഷേപിക്കുന്ന രീതിയാണ് ഇപ്പോൾ നടക്കുന്നത്. പ്രകൃതി ദത്തമായ രീതിയിൽ മരത്തിൽ കയറി നിക്ഷേപിക്കുന്ന രീതിക്ക് മാറ്റം വരുത്താനും പരാഗണത്തിന് പകരം ഡ്രോൺ, റോബോട്ട് തുടങ്ങിയ ആധുനിക രീതികൾ ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ട് ലുക എന്ന കമ്പനി നടത്തുന്ന ഗവേഷണമാണ് വിജയത്തിലേക്ക് എത്തുന്നത്.
പരീക്ഷണത്തിെൻറ ഭാഗമായി അടുത്ത വർഷം ആദ്യത്തോടെ പരാഗങ്ങൾ സ്പ്രേ രൂപത്തിൽ മാർക്കറ്റിൽ ഇറക്കും. ആദ്യഘട്ടത്തിൽ 1000 സ്പ്രേ ടിന്നുകളാണ് മാർക്കറ്റിലിറങ്ങുക. ഇത് ഇൗത്തപ്പനക്കർഷകർക്ക് ഏറെ സഹായകമാവുമെന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കുന്നത്. നിലവിൽ ഇൗത്തപ്പനയുടെ പരാഗണം കർഷകർക്ക് വലിയ ഭാരമാണ്. നിലവിൽ ആൺചെടികളിൽ നിന്ന് ശേഖരിക്കുന്ന പരാഗങ്ങൾ കർഷകർ ഇൗത്തപ്പനയുടെ കുലവിടരുന്ന സീസണിൽ മരത്തിൽ കയറി നിക്ഷേപിക്കുകയാണ് ചെയ്യാറുള്ളത്. ഇങ്ങനെ ചെയ്യാത്ത മരങ്ങളിൽ ഇൗത്തപ്പഴം ഉണ്ടാവില്ല.
നിലവിലെ രീതിക്ക് കൂടുതൽ സമയവും തൊഴിലാളികളും ആവശ്യമാണ്. ഇത്തപ്പനയിൽ നിന്ന് ശേഖരിക്കുന്ന പരാഗങ്ങൾ വളരെ വേഗം കേടുവരുന്നവയാണ്. കൂടിയ ചൂടിൽ ഇവ നശിച്ച് പോവും. എന്നാൽ ലുക കാർഷിക മേഖലയിലിറക്കുന്ന പരാഗം 45 ഡിഗ്രി സെൽഷ്യസ് വരെ അന്തരീക്ഷ ഉൗഷ്മാവിൽ കേടു വരാതിരിക്കും. സൂര്യ പ്രകാശം നേരിട്ട് പതിച്ചാലും പരാഗങ്ങൾക്ക് കേടു വരില്ല. പരാഗങ്ങൾ കാനുകളിൽ സ്പ്രേ ചെയ്യാൻ പറ്റിയ രീതിയിലാണ് നിർമിക്കുന്നത്. കർഷകർക്ക് മരത്തിെൻറ മുകളിൽ കയറി പരാഗങ്ങൾ ഇൗത്തപ്പന കുലയുടെ പ്രത്യേക ഭാഗങ്ങളിലേക്ക് അടിക്കാനും എളുപ്പമാണ്. 50ലധികം മരങ്ങളുള്ള കർഷകർക്കായി ഡ്രോണുകളും റോബോട്ടുകളും ഉപയോഗിച്ച് പരാഗണം നടത്താനുള്ള സംവിധാനവും പരീക്ഷിച്ചു വരികയാണ്. വിപണിയിലിറക്കുന്ന സ്പ്രേകൾ കൃഷിക്കാർക്ക് സാമ്പത്തിക ലാഭമുണ്ടാക്കുന്നതാണ്. പെൺ ചെടിയുടെ കുലകളിൽ അടിക്കുന്ന പരാഗങ്ങൾ കുല വിടരുന്നത് വരെ കേടുവരാതെ നിൽക്കുമെന്നതും മറ്റൊരു പ്രത്യേകതയാണ്. പരമ്പരാഗത രീതിയനുസരിച്ച് ഒരു മരത്തിൽ 1.53 ഗ്രാം പൊടികളാണ് പരാഗണത്തിന് ഉപയോഗിക്കുന്നത്. എന്നാൽ സ്പ്രേ ഉപയോഗിക്കു േമ്പാൾ ഇതിെൻറ ചെറിയ ഒരു അംശം മതിയാവും.
ഒമാനിലെ ഏറ്റവും വലിയ കാർഷിക വിളയാണ് ഇൗത്തപ്പന. രാജ്യത്തിെൻറ ഏറ്റവും വലിയ വരുമാന മാർഗം കൂടിയാണിത്. വർഷംതോറും ലക്ഷക്കണത്തിന് ടൺ ഇൗത്തപ്പഴമാണ് ഒമാനിൽ ഉൽപാദിപ്പിക്കുന്നത്. 2018 ൽ 3,68,940 ടൺ ഇൗത്തപ്പഴം ഒമാനിൽ ഉൽപാദിപ്പിച്ചിരുന്നു. എന്നാൽ അറബ് ലോകത്ത് പോലും ഇൗത്തപ്പഴ ഉൽപാദത്തിന് പരമ്പരാഗത രീതിയാണ് ഉപയാഗിക്കുന്നത്. ഇതിൽ ഏറ്റവും പ്രയാസമേറിയ പരാഗണ രീതിയിൽ കാര്യമായ ഗവേഷണമൊന്നും നടന്നിട്ടില്ല. ലുക കമ്പനി നടത്തുന്ന പുതിയ ഗവേഷണവും കണ്ടുപിടിത്തവും ഇൗത്തപ്പഴ ഉൽപാദനം കുതിച്ചുയരാൻ കാരണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.