Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുമനസ്സുകൾക്ക്...

സുമനസ്സുകൾക്ക് നന്ദിപറഞ്ഞ് നീതുവും അനീഷും നാട്ടിലേക്ക് മടങ്ങി

text_fields
bookmark_border
സുമനസ്സുകൾക്ക് നന്ദിപറഞ്ഞ് നീതുവും അനീഷും നാട്ടിലേക്ക് മടങ്ങി
cancel
camera_alt

നീതുവും അനീഷും

നിസ്‌വ: മെനിഞ്ചൈറ്റിസ് ബാധിച്ച് കഴിഞ്ഞ ഒരു മാസക്കാലമായി നിസ്‌വ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ആയിരുന്ന തൃശൂർ സ്വദേശിനി നീതു(29) നാട്ടിലേക്ക് മടങ്ങി. ബുധനാഴ്ച പുലർച്ചെയുള്ള വിമാനത്തിലാണ് നീതു ഭർത്താവ് അനീഷിനൊപ്പം മടങ്ങിയത്.

ആദമിൽ ഒരു കമ്പനിയിൽ ജോലിയായിരുന്ന ഭർത്താവ് അനീഷിന് കോവിഡ് പ്രതിസന്ധിമൂലം രണ്ടുമാസം മുമ്പ് ജോലി നഷ്ടപ്പെട്ടിരുന്നു. തുടർന്ന് നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിനിടയിൽ പെെട്ടന്നാണ് നീതുവിന് രോഗം പിടിപെടുന്നതും നിസ്‌വ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുന്നതും. രോഗം ഗുരുതരമായതിനെ തുടർന്ന് ജീവൻ നിലനിർത്തിയത് വെൻറിലേറ്ററിെൻറ സഹായത്താൽ ആയിരുന്നു. ഭാരിച്ച ചികിത്സ ചെലവ് താങ്ങാനാകാതെ വിഷമിച്ച അനീഷിന് താങ്ങായത് നിസ്‌വയിലെ പ്രവാസി സമൂഹത്തിെൻറ അകമഴിഞ്ഞ പ്രാർഥനയും സഹായവുമാണ്. നിസ്‌വയിലെ വേൾഡ് മലയാളി ഫെലോഷിപ്പ് സംഘടനയുടെ പ്രവർത്തകരായ ബിജു പുരുഷോത്തമൻ, സന്തോഷ്‌ പള്ളിക്കൻ, വർഗീസ് സേവ്യർ, സതീഷ് നൂറനാട്, കിരൺ, മനോജ്‌ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇതിനായി പ്രവർത്തനം നടന്നത്.കോവിഡ് പ്രതിസന്ധിക്കിടയിലും സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായിട്ടും നിസ്‌വയിലെ മലയാളി സമൂഹം നൽകിയ അകമഴിഞ്ഞ സഹായത്തിന് സന്ദിപറഞ്ഞാണ് ദമ്പതിമാർ നാട്ടിലേക്ക് മടങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman newsNeetu and Aneeshreturned home
Next Story