Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ...

ഒമാനിലെ ഇൻസ്റ്റിറ്റ്യൂഷനൽ  െഎസൊലേഷൻ നിയമത്തിൽ മാറ്റം

text_fields
bookmark_border

മസ്കത്ത്: ഒമാനിലെ ഇൻസ്റ്റിറ്റ്യൂഷനൽ െഎസൊലേഷൻ നിയമത്തിൽ മാറ്റം. താമസത്തിനുള്ള ഹോട്ടലുകളും അപ്പാർട്മെൻറുകളും സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ റിലീഫ് ആൻഡ് ഷെൽട്ടർ വിഭാഗത്തിെൻറ ചുമതലയിലുള്ള പ്രത്യേക ഒാൺലൈൻ സംവിധാനമായ സഹാല പ്ലാറ്റ്ഫോം വഴി ബുക്ക് ചെയ്യണമെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു.

ഒമാനിലേക്ക് വരുന്ന യാത്രക്കാരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായുള്ള httpsi/covid19.emushrifom വെബ്സൈറ്റിെൻറ ഭാഗമായാണ് സഹാല പ്ലാറ്റ്ഫോമും സംവിധാനിച്ചിട്ടുള്ളത്. മാർച്ച് 29ന് ഉച്ചക്ക് രണ്ടുമുതൽ ഒമാനിലെത്തുന്ന യാത്രക്കാർക്ക് ഇൗ നിയമം ബാധകമായിരിക്കും.

യാത്രക്കാരുടെ കൈവശം സഹാല പ്ലാറ്റ്ഫോം വഴിയുള്ള ഹോട്ടൽ ബുക്കിങ് ഉറപ്പാക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വിമാന കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇ-മുശ്രിഫ് വെബ്സൈറ്റിൽ യാത്രക്കാരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്തതിനു ശേഷമാണ് ഹോട്ടൽ ബുക്കിങ്ങിനുള്ള ഒാപ്ഷൻ ലഭിക്കുക.

ഒാരോ ഗവർണറേറ്റുകളിലും സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹോട്ടലുകളിലും ഹോട്ടൽ അപ്പാർട്മെൻറുകളിലുമാണ് ബുക്കിങ് സാധ്യമാവുക. വിവിധ പ്രതിദിന നിരക്കുകളുടെ ഒാപ്ഷനുകളാണ് 'സഹാല'യിൽ നൽകിയിട്ടുള്ളത്. ഒാരോന്ന് തിരഞ്ഞെടുക്കുേമ്പാഴും ആ നിരക്കിലുള്ള ഹോട്ടലുകളും ലഭ്യമായിട്ടുള്ള സേവനങ്ങളും അതിൽ കാണാനാകും. തുടർന്ന് ഇതിൽ താൽപര്യമുള്ളത് തിരഞ്ഞെടുത്തശേഷം തുക ഒാൺലൈനിൽ തന്നെ അടക്കണം. ഹോട്ടൽ ബുക്കിങ്ങിനു ശേഷമുള്ള ട്രാവലർ രജിസ്ട്രേഷൻ ഫോറത്തിെൻറ പ്രിൻറൗട്ട് എടുത്ത് കൈവശംവെക്കണം. മറ്റ് നിയമങ്ങളിലൊന്നും തന്നെ മാറ്റമില്ല.

നയതന്ത്ര പ്രതിനിധികൾ, അവരുടെ കുടുംബാംഗങ്ങൾ, ഒമാൻ സന്ദർശിക്കുന്ന നയതന്ത്രപ്രതിനിധികൾ, 18 വയസ്സിൽ താഴെയുള്ള ഒറ്റക്ക് യാത്ര ചെയ്യുന്നവർ, 60ന് മുകളിൽ പ്രായമുള്ളവർ, വിമാനജീവനക്കാർ, പ്രത്യേക പരിചരണം ആവശ്യമുള്ള അസുഖബാധിതർ എന്നിവർക്ക് ബോർഡിങ് സമയത്ത് ഹോട്ടൽ ബുക്കിങ് രേഖകൾ കാണിക്കുന്നതിൽനിന്ന് ഇളവ് നൽകിയിട്ടുണ്ട്. അസുഖബാധിതർ സ്ത്രീകളോ 18 വയസ്സിൽ താഴെയുള്ളവരോ ആണെങ്കിൽ ഒപ്പം രണ്ടു പേർക്കും 18 വയസ്സിനു മുകളിലുള്ള പുരുഷന്മാർക്കൊപ്പം പരിചരണത്തിന് ഒരാൾക്കും ഇളവ് ബാധകമായിരിക്കും.

റിലീഫ് ആൻഡ് ഷെൽട്ടർ വിഭാഗം അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഇൻസ്റ്റിറ്റ്യൂഷനൽ െഎസൊലേഷൻ സെൻററുകളുടെ പെർമിറ്റുകൾ കൈവശമുള്ളവർ, ഒമാനിൽ നങ്കൂരമിട്ട കപ്പലുകളിലേക്കുള്ള ജീവനക്കാർ എന്നിവർക്കും മുൻകൂർ ബുക്കിങ് രേഖകൾ കാണിക്കുന്നതിൽനിന്ന് ഇളവുണ്ടാകും. അതേസമയം, 'സഹാല'യിൽ ഉള്ള ഹോട്ടലുകളിൽ ഭൂരിപക്ഷവും മസ്കത്ത് ഗവർണറേറ്റിലാണ്. മറ്റു ഗവർണറേറ്റുകളിൽ ചുരുക്കം ഹോട്ടലുകളാണ് ഉള്ളത്. ചിലയിടങ്ങളിൽ ഒന്നുപോലുമില്ലാത്ത അവസ്ഥയുമുണ്ട്. നിരക്കുകളും സാധാരണയിൽനിന്ന് ഉയർന്നതാണെന്ന് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. 29ന് ശേഷവും ഏപ്രിൽ ആദ്യവാരവുമെല്ലാം ഒമാനിൽ വരുന്നവർ ഇതിനകം ഹോട്ടൽ താമസം ബുക്ക് ചെയ്തതാണ്. ഇവരുടെ താമസ വിവരങ്ങൾ സഹാല പ്ലാറ്റ്ഫോമിൽ ഉൾക്കൊള്ളിക്കാൻ സാധിക്കുമോ അതോ പുതിയ ബുക്കിങ് നടത്തേണ്ടിവരുമോയെന്നതടക്കം വിവരങ്ങളിലും കൃത്യത ഇതുവരെ വന്നിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story