ഉച്ചജോലി വിലക്ക്: നിയമലംഘനത്തിന് 200 ദീനാർ വരെ പിഴ
text_fieldsകുവൈത്ത് സിറ്റി: ഉച്ചജോലി വിലക്കുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങൾക്ക് 200 ദീനാർ വരെ പിഴ ചുമത്തുമെന്ന് മാൻപവർ അതോറിറ്റി മുന്നറിയിപ്പ് നൽകി. 100 ദീനാർ മുതൽ 200 ദീനാർ വരെ ഒാരോ തൊഴിലാളിക്കും പിഴ ചുമത്താമെന്നാണ് തൊഴിൽനിയമത്തിലെ വ്യവസ്ഥ. തൊഴിലുടമയാണ് നിയമലംഘനത്തിെൻറ ഉത്തരവാദി. ജൂൺ ഒന്നുമുതൽ ആഗസ്റ്റ് 31 വരെ രാവിലെ 11 മുതൽ വൈകീട്ട് നാലുവരെയാണ് സൂര്യാതപം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യിക്കാൻ പാടില്ല.
നിയമലംഘനമുണ്ടോ എന്ന് പരിശോധിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ചൂട് കനക്കുന്ന ഈമാസങ്ങളിൽ തൊഴിലാളികൾക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഇക്കുറിയും മധ്യാഹ്ന പുറംജോലി വിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് ലംഘിക്കുന്ന തൊഴിലുടമകളുടെ ഫയലുകൾ മരവിപ്പിക്കുന്നതുൾപ്പെടെ നടപടികളുണ്ടാവും.
ഉച്ചവിശ്രമത്തിനായി നൽകുന്ന സമയനഷ്ടം ഒഴിവാക്കുന്നതിന് നിശ്ചിതസമയം ആരംഭിക്കുന്നതിനുമുമ്പ് രാവിലെയോ ജോലി അവസാനിക്കുന്ന സമയത്തിനുശേഷമോ ആവശ്യമെങ്കിൽ കൂടുതൽ സമയം ജോലിചെയ്യിക്കാൻ തൊഴിലുടമകൾക്ക് അവകാശമുണ്ടാകും. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. ജഹ്റ, കാപിറ്റൽ ഗവർണറേറ്റുകളിൽ 66646466, ഹവല്ലി, ഫർവാനിയ 66205229, മുബാറക് അൽ കബീർ 99990930, അഹ്മദി 66080612 എന്നീ നമ്പറുകളിലാണ് അറിയിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.