Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ 703...

കുവൈത്തിൽ 703 പേർക്കുകൂടി കോവിഡ്; 538 പേർക്ക് രോഗമുക്തി 

text_fields
bookmark_border
കുവൈത്തിൽ 703 പേർക്കുകൂടി കോവിഡ്; 538 പേർക്ക് രോഗമുക്തി 
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ 703 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 50,644 പേർക്കാണ് വൈറസ് ബാധിച്ചത്. തിങ്കളാഴ്ച 538 പേർ ഉൾപ്പെടെ 41,001 പേർ രോഗമുക്തി നേടി. അഞ്ചുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 373 ആയി. ബാക്കി 9270 പേരാണ് ചികിത്സയിലുള്ളത്. 152 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 

അഹ്മദി ഗവർണറേറ്റിൽ 209, ജഹ്റ ഗവർണറേറ്റിൽ 180, ഫർവാനിയ ഗവർണറേറ്റിൽ 131, ഹവല്ലി ഗവർണറേറ്റിൽ 115, കാപിറ്റൽ ഗവർണറേറ്റിൽ 68 എന്നിങ്ങനെയാണ് പുതിയ കേസുകൾ. റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ സഅദ് അൽ അബ്ദുല്ല 40, ജാബിർ അൽ അലി 32, ജലീബ് അൽ ശുയൂഖ് 24, സബാഹ് അൽ സാലിം 24, അൽ വഹ 24, സാൽമിയ 23 എന്നിങ്ങനെയാണ് പുതിയ കേസുകൾ. 463 കുവൈത്തികൾക്കും 240 വിദേശികൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

കർഫ്യൂ ലംഘനം: ഒമ്പതുപേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് കുവൈത്തിൽ ഞായറാഴ്ച ഒമ്പതുപേർ അറസ്റ്റിലായി. അഞ്ച് കുവൈത്തികളും നാല് വിദേശികളുമാണ് പിടിയിലായത്. ഹവല്ലി ഗവർണറേറ്റിൽ നാലുപേർ, ജഹ്റ ഗവർണറേറ്റിൽ നാലുപേർ, അഹ്മദി ഗവർണറേറ്റിൽ ഒരാൾ എന്നിങ്ങനെയാണ് പിടിയിലായത്. ഫർവാനിയ, കാപിറ്റൽ, മുബാറക് അൽ കബീർ ഗവർണറേറ്റുകളിൽ ആരും അറസ്റ്റിലായില്ല.

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KUWAIT_KUWAIT NEWS COVID
Next Story