അബ്ദലി ചാരേക്കസ് : ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി
text_fieldsകുവൈത്ത് സിറ്റി: പ്രമാദമായ അബ്ദലി ചാരക്കേസിലെ ഒന്നാം പ്രതിക്ക് കീഴ്കോടതി വിധിച്ച വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി. േപ്രാസിക്യൂഷെൻറ പരാതി സ്വീകരിച്ച സുപ്രീംകോടതി ഞായറാഴ്ചയാണ് ശിക്ഷയിൽ മാറ്റം വരുത്തിയത്.
അപ്പീൽ കോടതി നിരപരാധിയായി പ്രഖ്യാപിച്ച 13ാം പ്രതിയായ സ്വദേശിക്ക് 10 വർഷം തടവും വിധിച്ചിട്ടുണ്ട്. ഇതേകേസിൽ ജീവപര്യന്തം വിധിച്ച മറ്റൊരു സ്വദേശിയുടെ ശിക്ഷ 15 വർഷം തടവായി കുറക്കുകയും ചെയ്തിട്ടുണ്ട്. ഒന്നാം പ്രതിയായ ഹസൻ ഹാജിക്ക് കുറ്റാന്വേഷണ കോടതി ഏർപ്പെടുത്തിയ വധശിക്ഷ അപ്പീൽ കോടതി സ്ഥിരപ്പെടുത്തിയിരുന്നു. ഇതാണ് സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചത്. കേസിലെ 15 പ്രതികൾക്കെതിരെ കുറ്റാന്വേഷണ കോടതി വിധിച്ച 15 വർഷ തടവ് അപ്പീൽ കോടതി റദ്ദാക്കുകയും അവരെ നിരപരാധികളാണെന്ന് കണ്ട് വെറുതെ വിടുകയും ചെയ്തിരുന്നു. ഇൗ വിധി റദ്ദാക്കിയ സുപ്രീംകോടതി പക്ഷേ, കീഴ്ക്കോടതി വിധിച്ച 15 വർഷ തടവ് പത്തു വർഷം വരെ തടവ് ആക്കി ചുരുക്കി.
രാജ്യസുരക്ഷക്ക് ഭീഷണിയാകുംവിധം പ്രവർത്തിച്ചുവെന്നതിന്ന് 2015 സെപ്റ്റംബറിലാണ് ചിലർക്കെതിരെ കേസെടുത്തത്. അബ്ദലിയിൽ ഇവരുടെ താമസസ്ഥലത്തുനിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും വാർത്താവിനിമയ ഉപകരണങ്ങളും കണ്ടെടുക്കുകയുമുണ്ടായി. അബ്ദലി കാർഷിക മേഖലയിൽനിന്നാണ് മാരകായുധങ്ങളുടെയും സ്ഫോടക വസ്തുക്കളുടെയും വൻ ശേഖരം സുരക്ഷാ വിഭാഗം കണ്ടെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇറാെൻറയും ഹിസ്ബുല്ലയുടെയും പിന്തുണയോടെ സ്ഫോടന പരമ്പരകൾ നടത്തി രാജ്യത്തെ തകർക്കാനുള്ള ശ്രമം കണ്ടെത്തിയെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് ഇറാൻ വംശജനടക്കം 31 പ്രതികൾക്കെതിരെയാണ് േപ്രാസിക്യൂഷൻ കേസ് സമർപ്പിച്ചത്. ഇറാനിയെ പ്രതിയാക്കിയതുമായി ബന്ധപ്പെട്ട പ്രശ്നം കുവൈത്ത്–ഇറാൻ നയതന്ത്ര ബന്ധത്തെ പോലും ബാധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.